അതും തൂക്കി! മറഡോണയെയും മറികടന്ന് ചരിത്രം കുറിച്ച് മെസ്സി, ഒപ്പം നാണക്കേടിന്റെ ഒരു റെക്കോർഡും പേരിലായി

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: July 08, 2026 05:05 AM IST

1 minute Read

ലയണൽ മെസ്സി.   Reuters/Brett Davis
ലയണൽ മെസ്സി. Reuters/Brett Davis

അറ്റ്ലാന്റ ∙ ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ കീഴടക്കി അർജന്റീന ക്വാർട്ടറിൽ കടന്നതിനു പിന്നാലെ തന്റെ റെക്കോർഡ് ബുക്കിലേക്ക് ഒരെണ്ണം കൂടി കൂട്ടിച്ചേർത്ത് സൂപ്പർതാരം ലയണൽ മെസ്സി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് നിലവിൽ മെസ്സിയുടെ പേരിലാണ്. ഇതിന് പിന്നാലെയാണ് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ അർജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോർഡും മെസ്സി മറികടന്നത്. മത്സരത്തിൽ ക്രിസ്റ്റ്യൻ റൊമേറോ അർജന്റീനയ്ക്കായി നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയത് മെസ്സിയായിരുന്നു.

What you should work next

ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ഒൻപതാമത്തെ അസിസ്റ്റായിരുന്നു ഇത്. മറഡോണയുടെ പേരിലാണ് (8) ഇതിന് മുൻപ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. മിനിറ്റുകൾക്ക് ശേഷം മെസ്സി അർജന്റീനയ്ക്കായി സമനില ഗോളും നേടി. ഇതോടെ ലോകകപ്പിൽ 21 ഗോളുകൾ തികയ്ക്കുന്ന ആദ്യ ഫുട്ബോൾ താരമായി അദ്ദേഹം മാറി. തുടർച്ചയായ ഒൻപതാം ലോകകപ്പ് മത്സരത്തിലാണ് മെസ്സി ഗോൾ നേടുന്നത്, ഇതും റെക്കോർഡാണ്.

എന്നാൽ ഇതിനൊപ്പം നാണക്കേടിന്റെ മറ്റൊരു റെക്കോർഡും മത്സരത്തിൽ താരത്തിന്റെ പേരിലായി. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാണ് ലയണൽ മെസ്സിയെങ്കിൽ, ലോകകപ്പിൽ ഏറ്റവും കൂടുതൽ പെനൽറ്റി നഷ്ടപ്പെടുത്തിയ താരവും അദ്ദേഹം തന്നെയാണ്. ഈജിപ്തിനെതിരായ പ്രീക്വാർട്ടർ മത്സരത്തിലാണ് മെസ്സി ഏറ്റവുമൊടുവിൽ പെനൽറ്റി പാഴാക്കിയത് .മത്സരത്തിന്റെ 15-ാം മിനിറ്റിൽ ഡിഫൻഡർ യാസർ ഇബ്രാഹിമിലൂടെ ഈജിപ്ത് മുന്നിലെത്തിയിരുന്നു. പിന്നാലെ സ്കോർ സമനിലയിലാക്കാൻ മെസ്സിക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു. പെനൽറ്റി ബോക്സിനുള്ളിൽ നികോളാസ് ടാഗ്ലിയാഫിക്കോ ഫൗൾ ചെയ്യപ്പെട്ടതിനെത്തുടർന്നാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്.

കിക്ക് എടുക്കാൻ മെസ്സി മുന്നോട്ട് വന്നെങ്കിലും ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷൊബീർ മനോഹരമായൊരു ഡൈവിങ്ങിലൂടെ അത് തട്ടിയകറ്റി. ഈ ടൂർണമെന്റിൽ മെസ്സിക്ക് പിഴയ്ക്കുന്ന രണ്ടാമത്തെ പെനൽറ്റിയായിരുന്നു ഇത്. ഇതിനുമുൻപ് ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയയ്ക്കെതിരെയുള്ള മത്സരത്തിലും താരം ഒരു പെനൽറ്റി പാഴാക്കിയിരുന്നു.
ഇതോടെ, ഒരു ഒരൊറ്റ ലോകകപ്പിൽ രണ്ടു പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോകുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി ലയണൽ മെസ്സി മാറി. ലോകകപ്പിലാകെ നാലാമത്തെ പെനൽറ്റിയാണ് മെസ്സി നഷ്ടപ്പെടുത്തിയത്. 2018, 2022 ലോകകപ്പുകളിലും ഓരോ അവസരം വീതം മെസ്സി നഷ്ടപ്പെടുത്തിയിരുന്നു.

മത്സരത്തിന്റെ അവസാന 11 മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്നിട്ടും, മെസ്സിയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് അർജന്റീന 3-2 ന് അവിശ്വസനീയമായ വിജയം നേടിയത്. 83-ാം മിനിറ്റിൽ ഈ ടൂർണമെന്റിലെ തന്റെ എട്ടാം ഗോൾ നേടിക്കൊണ്ട് മെസ്സി കളി 2-2 എന്ന നിലയിലാക്കി. മത്സരത്തിന് ശേഷം വികാരാധീനനായ മെസ്സിയെ മൈതാനത്ത് കാണാമായിരുന്നു. ഇൻജറി ടൈമിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളാണ് അർജന്റീനയ്ക്ക് നാടകീയ വിജയം സമ്മാനിച്ചത്. 79-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയാണ് അർജന്റീനയുടെ തിരിച്ചടിക്ക് തുടക്കമിട്ടത്. അതിനുമുമ്പ് യാസർ ഇബ്രാഹിം, മുസ്തഫ സിക്കോ എന്നിവരുടെ ഗോളുകളിലൂടെ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. 1958ലും 1962ലും ബ്രസീൽ നേടിയതിന് ശേഷം, തുടർച്ചയായി രണ്ട് തവണ ലോകകപ്പ് കിരീടം നേടുന്ന ആദ്യ ടീമാകാനുള്ള കുതിപ്പിലാണ് നിലവിലെ ചാംപ്യന്മാരായ അർജന്റീന.

English Summary:

Lionel Messi has acceptable a caller FIFA World Cup grounds for the astir assists, surpassing the legendary Diego Maradona. This accomplishment comes arsenic Argentina advances to the quarterfinals aft defeating Egypt, with Messi besides becoming the archetypal subordinate to people successful 9 consecutive World Cup matches.

Read Entire Article