Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•25 May 2025, 4:10 pm
ഡൽഹി ക്യാപിറ്റൽ - പഞ്ചാബ് കിങ്‌സ് മത്സരത്തിൽ വിവാദമായി മൂന്നാം അമ്പയറുടെ വിധി. സിക്സർ വേണ്ട സ്ഥാനത്ത് ഒരു റൺസ് മാത്രം ലഭിച്ചതോടെയാണ് അമ്പയറിന്റെ വിധി ചോദ്യം ചെയ്ത് ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം പഞ്ചാബ് കിങ്‌സ് ഉടമ പ്രീതി സിന്റയും ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചു.
ഹൈലൈറ്റ്:
- മൂന്നാം അമ്പയറിന്റെ വിധി തെറ്റി എന്ന് സോഷ്യൽ മീഡിയ
- വിവാദ വിധിയിൽ പ്രതികരിച്ച് പ്രീതി സിന്റയും
- ഡിസി - പിബികെഎസ് മത്സരത്തിൽ വിവാദമായി മൂന്നാം അമ്പയറുടെ വിധി
കരുൺ നായർ (ഫോട്ടോസ്- Samayam Malayalam) മൂന്നാം അമ്പയറുടെ ഭാഗത്ത് നിന്ന് എങ്ങനെയാണ് ഇത്രയും വലിയ ഒരു തെറ്റ് സംഭവിക്കുക എന്ന ചോദ്യവുമായി ആണ് താരം എത്തിയത്. കഴിഞ്ഞ ദിവസം ടോസ് നേടിയ ഡൽഹി പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വിക്കറ്റുകൾ നഷ്ടമായെങ്കിലും 206 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് പഞ്ചാബിനെ എത്തിക്കാൻ പഞ്ചാബിന്റെ ബാറ്റ്‌സ്മാന്മാർക്ക് കഴിഞ്ഞു.
'അത് സിക്സർ തന്നെ; കരുണും അത് സമ്മതിച്ചു' മൂന്നാം അമ്പയർ പഞ്ചാബിനെ ചതിച്ചതോ?
പഞ്ചാബിന്റെ ഇന്നിങ്സിന്റെ 15 ആം ഓവറിലാണ് വിവാദപരമായ മൂന്നാം അമ്പയറിന്റെ വിധി എത്തുന്നത്. മോഹിത് ശർമയുടെ പന്ത് സിക്സറിന് പറത്തിയതായിരുന്നു ശശാങ്ക് സിങ്ങ്. എന്നാൽ ബൗണ്ടറി ലൈനിൽ ഉണ്ടായിരുന്ന കരുൺ നായർ ഈ പന്ത് ബൗഡറി കടക്കാൻ അനുവദിക്കാതെ തടഞ്ഞു. പക്ഷെ ബൗണ്ടറി ലൈനിൽ കരുൺ നായറിന്റെ കാൽ ടച്ച് ചെയ്‌തിട്ടുണ്ട് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എന്നാൽ അതേസമയം ഈ സംശയം പ്രീതി സിന്റ കരുൺ നായരുമായി സംസാരിക്കുകയും തീർച്ചയായും അതൊരു സിക്സണ് എന്ന് കരുൺ മറുപടി നൽകുകയും ചെയ്‌തു എന്നാണ് പ്രീതി സിന്റ ഇപ്പോൾ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത്.
മൂന്നാം അമ്പയറുടെ ഭാഗത്ത് നിന്ന് വന്ന പിഴവ് ചൂണ്ടിക്കാട്ടി ആരാധകർ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചാണ് പ്രീതി സിന്റ ഈ കാര്യം പറയുന്നത്.
എങ്ങനെയാണ് ഇത്രയും വലിയ ഒരു ടൂർണമെന്റിലെ ഒരു അമ്പയറിന് ഇത്രയും വലിയ തെറ്റ് പറ്റിയത് എന്നാണ് ആരാധകർ പ്രധാനമായും ചോദിക്കുന്നത്.
അതേസമയം ബൗണ്ടറി റോപ്പിലെ ഫീൽഡറായ കരുൺ നായരും പന്ത് പരമാവധി പരിധിക്ക് മുകളിലൂടെ പോയതായി സൂചിപ്പിച്ചതാണ് മൂന്നാം അമ്പയറുടെ വിധി കൂടുതൽ വിവാദമാകാൻ കാരണമായത്.
"തേർഡ് അമ്പയറുടെ കൈവശം ഇത്രയധികം സാങ്കേതികവിദ്യകൾ ഉണ്ടായിട്ടും എങ്ങനെയാണ് ഇത്രയും ഉയർന്ന പ്രൊഫൈൽ ടൂർണമെന്റിൽ ഇത്തരം തെറ്റുകൾ സംഭവിക്കുക, ഇത് അംഗീകരിക്കാൻ കഴിയില്ല, സംഭവിക്കാൻ പാടില്ലാത്തതുമാണ്. കളി കഴിഞ്ഞ് ഞാൻ കരുണിനോട് സംസാരിച്ചു, അത് തീർച്ചയായും ഒരു 6 ആണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു!' എന്നായിരുന്നു പ്രീതി സിന്റ എസ്‌സിൽ കുറിച്ചത്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·