Published: March 07, 2026 04:25 PM IST Updated: March 07, 2026 10:29 PM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിനിടെ ഗാലറിയിൽനിന്ന് ഇന്ത്യയ്ക്കായി ആർത്തുവിളിക്കുന്ന ആരാധകനെ കണ്ട് ആളുകൾ ഒന്നു ചിന്തിച്ചു. ഇത് നമ്മുടെ സഞ്ജുവല്ലെ? നിമിഷങ്ങൾക്കകം ആരാധകന്റെ ചിത്രവും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗാലറിയിൽ ആഘോഷിക്കുന്നത് താനാണെന്ന് അവകാശപ്പെട്ട് നീരജ് കൊയ്ഡാല എന്ന യുവാവ് രംഗത്തെത്തിയിട്ടുണ്ട്.
സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോല്‍പിച്ച് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. അതിനിടെയാണ് സഞ്ജുവിന്റെ അപരന്റെ ചിത്രവും ചർച്ചയായത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനാണു സാധിച്ചത്. സെഞ്ചറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസടിച്ചെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.
തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ സഞ്ജു സാംസണാണു കളിയിലെ താരം. 42 പന്തിൽ 89 റൺസടിച്ച ഓപ്പണർ സഞ്ജു സാംസണിന്റെ ഇന്നിങ്സാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്കു നയിച്ചത്. ഏഴ് സിക്സും എട്ട് ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജുവിനെ, വിൽ ജാക്സിന്റെ 14–ാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 26 പന്തുകളിൽനിന്നാണ് സഞ്ജു അർധ സെഞ്ചറി നേടിയത്. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.
English Summary:







English (US) ·