Authored by: നിഷാദ് അമീന്‍|Samayam Malayalam•8 Aug 2025, 5:56 pm
R Ashwin to portion ways with CSK: സിഎസ്‌കെയിലെ ഉന്നതരും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, നിലവിലെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരുള്‍പ്പെടെയുള്ള താരങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിവരികയാണ്. ഒമ്പത് വര്‍ഷത്തിന് ശേഷം 2025ല്‍ 9.75 കോടി രൂപയ്ക്കാണ് അശ്വിന്‍ സ്വന്തം നാട്ടിലെ ഫ്രാഞ്ചൈസിയില്‍ തിരിച്ചെത്തിയത്.
ഹൈലൈറ്റ്:
- അശ്വിനും സിഎസ്‌കെയും വേര്‍പിരിയുന്നു
- അക്കാദമിയിലെ ചുമതല ഒഴിഞ്ഞേക്കും
- വേര്‍പിരിയലിന്റെ കാരണം വ്യക്തമായിട്ടില്ല
രവിചന്ദ്രന്‍ അശ്വിന്‍ (ഫോട്ടോസ്- Agencies) ഇംഗ്ലണ്ട് പര്യടനം അവസാന സീരിസ് ആകുമോ? ബുംറ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുമെന്ന് മുൻ താരം
അശ്വിന്‍ സിഎസ്‌കെയുമായി വേര്‍പിരിയാനുള്ള കാരണം അറിവായിട്ടില്ല. മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാന്‍ സാധ്യതയുണ്ടെന്ന് സിഎസ്‌കെ ക്യാമ്പിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ സൂചന നല്‍കുന്നു. സിഎസ്‌കെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ താരങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ഇവരില്‍ ഉള്‍പ്പെടുന്നു.
ഐപിഎല്ലില്‍ ഏറെ പരിചയസമ്പത്തുള്ള ഓള്‍റൗണ്ടറാണ് അശ്വിന്‍. 2009 മുതല്‍ കളിച്ചുവരുന്നു. സിഎസ്‌കെയില്‍ ആയിരുന്നു തുടക്കം. 2015 വരെ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമിനൊപ്പം തുടര്‍ന്നു. സിഎസ്‌കെ രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടപ്പോള്‍ 2017 ല്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിലേക്ക് പോയി. 2018, 2019 വര്‍ഷങ്ങളില്‍ ട്രേഡ് വഴി പഞ്ചാബ് കിങ്സിലെത്തി. 2020, 2021 വര്‍ഷങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറി.
2022 മുതല്‍ 2024 വരെ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മെഗാ ലേലത്തിലാണ് വീണ്ടും സിഎസ്‌കെയില്‍ എത്തുന്നത്. 9.75 കോടി രൂപയ്ക്കാണ് അശ്വിനെ സിഎസ്‌കെ വാങ്ങിയത്.
ഇതിനിടെ സിഎസ്‌കെ സഞ്ജു സാംസണിനെ വാങ്ങാന്‍ രാജസ്ഥാന്‍ റോയല്‍സുമായി ആശയവിനിമയം നടത്തുന്നതായി റിപോര്‍ട്ടുണ്ട്. സഞ്ജുവിന് പകരം രണ്ട് താരങ്ങളെ വിട്ടുകിട്ടണമെന്നാണ് റോയല്‍സിന്റെ ആഗ്രഹം. റോയല്‍സ് ചോദിച്ച താരങ്ങളില്‍ അശ്വിന്‍ ഉണ്ടോയെന്ന് വ്യക്തമല്ല. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ കഴിഞ്ഞ സീസണില്‍ റോയല്‍സ് വിട്ടയച്ചെങ്കിലും പകരം സ്പിന്നര്‍മാരെ ലേലത്തിലൂടെ റിക്രൂട്ട് ചെയ്തിരുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·