‘ആ ഇന്ത്യന്‍ ജഴ്സി അവൻ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു’; ബ്രോഡിന്റെ ‘പ്രതികാര’ത്തെക്കുറിച്ച് യുവരാജ് സിങ്

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: April 10, 2026 01:01 PM IST Updated: April 10, 2026 01:16 PM IST

1 minute Read

യുവരാജ് സിങ് (X/@aajtak)
യുവരാജ് സിങ് (X/@aajtak)

മുംബൈ ∙ 2007ലെ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ– ഇംഗ്ലണ്ട് മത്സരം എക്കാലവും ഓർമിക്കപ്പെടുന്ന ഒന്നാണ്. ഇന്ത്യൻ താരം യുവരാജ് സിങ് ഒരോവറിലെ ആറു പന്തും സിക്സര്‍ പറത്തിയ മുഹൂർത്തം പിറന്ന മത്സരം. ഇംഗ്ലണ്ട് പേസർ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയായിരുന്നു യുവിയുടെ പ്രഹരം. ആ സിക്സറുകള്‍ ചരിത്രത്തില്‍ ഇടംപിടിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് തകര്‍ന്ന് തരിപ്പണമായി. ആ ആഘാതത്തില്‍ നിന്ന് സ്റ്റുവര്‍ട്ട് പുറത്തുകടന്നത് വളരെ പ്രയാസപ്പെട്ടാണെന്ന് പിന്നീട് താരം തന്നെ വെളിപ്പെടുത്തുകയും െചയ്തിരുന്നു.

സ്റ്റുവര്‍ട്ടിന്‍റെ പിതാവ് ക്രിസ് ബോര്‍ഡ് പിന്നീട് യുവിയെ കണ്ടപ്പോള്‍ കയ്യൊപ്പിട്ട് ജഴ്സി മകനായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. താന്‍ ഇന്ത്യയുടെ ജഴ്സിയില്‍ ഓട്ടോഗ്രഫ് നല്‍കിയെന്നും എന്നാല്‍ അത് കയ്യിൽ കിട്ടിയ സ്റ്റുവര്‍ട്ട് ബ്രോഡ് അത് വലിച്ച് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞെന്ന് താന്‍ പിന്നീട് അറിഞ്ഞെന്നുമാണ് യുവിയുടെ വെളിപ്പെടുത്തല്‍. മൈക്കല്‍ വോണുമായി നടത്തിയ സംഭാഷണത്തിലാണ് യുവരാജ് സിങ് അക്കാര്യം ഓര്‍ത്തെടുത്തത്.

‘‘സ്റ്റുവര്‍ട്ടിന്‍റെ അച്ഛന്‍ ക്രിസ് ബ്രോഡ് ഇന്ത്യ– ഓസ്ട്രേലിയ മത്സരത്തിന്‍റെ റഫറിയായി എത്തി. അദ്ദേഹം എന്‍റെയടുത്ത് വന്ന് ‘എന്‍റെ മകന്‍റെ കരിയറാണ് തീര്‍ത്ത് കളഞ്ഞത്’ എന്ന് പറഞ്ഞു. അപ്പോള്‍, സര്‍, എന്നെ ആളുകള്‍ ഓവറില്‍ അഞ്ച് സിക്സര്‍ പറത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ വികാരം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ ഒരു ജഴ്സി സ്റ്റുവര്‍ട്ടിന് വേണ്ടി ഒപ്പിട്ട് തരൂ എന്നായി അദ്ദേഹം. ഉടന്‍ തന്നെ ഞാന്‍ എന്‍റെ ജഴ്സി ഊരി അതില്‍ ‘എന്നെ അഞ്ച് സിക്സിന് പറത്തിയിട്ടുണ്ട്. എനിക്ക് അത് മനസിലാകും. ഏറ്റവും മികച്ചയാളായി നീ മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് കഴിയട്ടെ’ എന്നെഴുതിക്കൊടുത്തു.



ബ്രോഡ‍്

സ്‌റ്റുവർട്ട് ബ്രോഡ്

അടുത്തയിടെയാണ് ക്രിസ് ആ ജഴ്സി സമ്മാനിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് അതെടുത്ത് ചവറ്റുകുട്ടയില്‍ ഇട്ടുവെന്ന് ഞാന്‍ വായിച്ചത്. അത്ര ദേഷ്യമാണ് സ്റ്റുവട്ടിന് അത് കണ്ടപ്പോള്‍ തോന്നിയത്. അത് സ്വാഭാവികമാണ്. എനിക്കത് മനസ്സിലാകും.’- യുവരാജ് സിങ് വിശദീകരിച്ചു. ‘‘അന്ന് ട്വന്‍റി20യില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അത്ര പരിചയ സമ്പത്തുള്ളയാള്‍ ആയിരുന്നില്ല. അതുകൊണ്ട് ആ വിഷമം മനസിലാക്കാന്‍ കഴിയും. അവിടെ നിന്നുമാണ് ഇതിഹാസ താരമായി സ്റ്റുവര്‍ട്ട് വളരുകയും 600 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. അന്നത്തെ ആ സംഭവത്തില്‍ നിന്ന് അദ്ദേഹം ഊര്‍ജം ഉള്‍ക്കൊണ്ടു. മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ തകര്‍ന്ന് പോയേനെ.’’– യുവി കൂട്ടിച്ചേര്‍ത്തു.

English Summary:

Yuvraj Singh's six sixes disconnected Stuart Broad successful the 2007 T20 World Cup remains a historical moment, profoundly affecting Broad. This lawsuit spurred Broad's singular comeback, yet starring him to execute 600 Test wickets.

Read Entire Article