Curated by: ഗോകുൽ എസ്|Samayam Malayalam•22 May 2025, 2:51 am
IPL 2025: മുംബൈ ഇന്ത്യൻസ് - ഡെൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ അപൂർവ നോബോൾ. പണി കിട്ടിയത് മുംബൈ ഇന്ത്യൻസിന്, കാരണം ഇങ്ങനെ.
ഹൈലൈറ്റ്:
- ഐപിഎല്ലിൽ ഒരു അപൂർവ നോബോൾ
- പണി കിട്ടിയത് മുംബൈ ഇന്ത്യൻസിന്
- ക്രിക്കറ്റ് നിയമം മുംബൈക്ക് തിരിച്ചടിയായി
മുംബൈ ഇന്ത്യൻസ് (ഫോട്ടോസ്- Samayam Malayalam) മുംബൈ ഇന്ത്യൻസ് എറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. വിൽ ജാക്സ് ഈ പന്തെറിയുമ്പോൾ, ആകെ മൂന്ന് ഫീൽഡർമാർ മാത്രമായിരുന്നു ഓഫ് സൈഡിൽ ഉണ്ടായിരുന്നത്. ലെഗ് സൈഡിലാകട്ടെ ആറ് ഫീൽഡർമാരും അണിനിരന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അമ്പയർ മുംബൈക്ക് എതിരെ നോ ബോൾ വിളിക്കുക യായിരുന്നു.
ആ ക്രിക്കറ്റ് നിയമം മുംബൈ ഇന്ത്യൻസിന് പണി കൊടുത്തു, അമ്പയർ ശിക്ഷ നൽകിയത് ഇങ്ങനെ; സുപ്രധാന കളിയിൽ നടന്നത് ഇക്കാര്യം
ക്രിക്കറ്റ് നിയമം അനുസരിച്ച് ഒരു ടീമിന് അഞ്ച് ഫീൽഡർമാരിൽ കൂടുതൽ ലെഗ് സൈഡിൽ നിർത്താൻ സാധിക്കില്ല. നിയമം അനുവദിക്കുന്നതിലും കൂടുതൽ ഫീൽഡർമാരെ ലെഗ് സൈഡിൽ അണിരത്തിയതോടെയാണ് ഇവിടെ മുംബൈ ഇന്ത്യൻസിന് പണി കിട്ടിയത്. അതേ സമയം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് പറ്റിയ ഈ അബദ്ധം ഡെൽഹി ക്യാപിറ്റൽസ് ശരിക്കും മുതലാക്കി. ഫ്രീഹീറ്റ് ലഭിച്ച പന്ത് ഡെൽഹി താരം വിപ്രജ് നിഗം തകർപ്പൻ സിക്സറിന് പറത്തുകയായിരുന്നു.
ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ആദ്യം; വാങ്കഡെ സ്റ്റേഡിയത്തിൽ ബുംറ കുറിച്ചത് പുത്തൻ റെക്കോഡ്
അതേ സമയം പ്ലേ ഓഫ് യോഗ്യതക്ക് വിജയം അനിവാര്യമായിരുന്ന കളിയിൽ മുംബൈ ഇന്ത്യൻസ്, ഡെൽഹിയെ തകർത്തു. വാംഖഡെയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഡെൽഹി ക്യാപിറ്റൽസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി സൂര്യകുമാർ യാദവ് തിളങ്ങിയ കളിയിൽ 180/5 എന്ന മികച്ച സ്കോറാണ് അവർ നേടിയത്. 43 പന്തുകളിൽ ഏഴ് ഫോറും നാല് സീക്സറുമടക്കം 73 റൺസാണ് സ്കൈ നേടിയത്. 13 പന്തിൽ 21 റൺസ് നേടിയ വിൽ ജാക്സും, എട്ട് പന്തിൽ 24 റൺസ് നേടിയ നമൻ ധിറും മുംബൈ ബാറ്റിങ് നിരയിൽ തിളങ്ങി.
181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡെൽഹി ക്യാപിറ്റൽസ് 18.2 ഓവറിൽ 121 റൺസിന് ഓളൗട്ടാവുകയായിരുന്നു. 39 റൺസെടുത്ത സമീർ റിസ്വിയാണ് അവരുടെ ടോപ് സ്കോറർ. മുംബൈ ഇന്ത്യൻസിന് വേണ്ടി മിച്ചൽ സാന്റ്നറും ജസ്പ്രിത് ബും റയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·