Authored by: നിഷാദ് അമീന്‍|Samayam Malayalam•21 May 2025, 10:43 am
IPL 2025 RR vs CSK: ഒരു സിക്‌സര്‍ എങ്കിലും നേടാത്ത ഐപിഎല്‍ ഇന്നിങ്‌സുകള്‍ എംഎസ് ധോണിക്ക് (MS Dhoni) കുറവാണ്. 136 ഇന്നിങ്‌സുകളില്‍ കുറഞ്ഞത് ഒരു സിക്സറെങ്കിലും പറത്തി. എന്നാല്‍, ഐപിഎല്ലില്‍ 542 സിക്‌സറുകള്‍ നേടിയ രോഹിത് ശര്‍മയുടെ (Rohit Sharma) അടുത്തൊന്നും ആരുമില്ല. 'സിക്‌സര്‍ ശര്‍മ'യുടെ തട്ട് ഏറെക്കാലം താഴ്ന്ന് തന്നെ ഇരിക്കും.
ആര്‍ആര്‍-സിഎസ്‌കെ മല്‍സരത്തില്‍ നിന്ന് (ഫോട്ടോസ്- Samayam Malayalam) ക്രീസില്‍ ചുവടുറപ്പിച്ചാല്‍ സിക്‌സര്‍ പറത്തിയില്ലെങ്കില്‍ ധോണിക്കും രോഹിതിനും ഒരു ഹരമില്ല. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെ നയിച്ച ധോണി 16 റണ്‍സാണ് നേടിയതെങ്കിലും ഇതില്‍ ഒരു സിക്‌സറും ഉള്‍പ്പെടുത്തി. ഇതോടെ കുറഞ്ഞത് ഒരു സിക്സറെങ്കിലും നേടുന്ന ഐപിഎല്‍ ഇന്നിങ്‌സുകളുടെ എണ്ണം 136 ആക്കി ധോണി ഉയര്‍ത്തി. 135 ഇന്നിങ്സുകളില്‍ കുറഞ്ഞത് ഒരു സിക്സ് അടിച്ച രോഹിത് ശര്‍മയുടെ റെക്കോഡ് ഇതോടെ തകര്‍ന്നു.
ആരാണ് സിക്‌സര്‍വീരന്‍.. ധോണിയോ രോഹിതോ? തകര്‍ന്നത് എക്കാലത്തെയും മികച്ച ഐപിഎല്‍ റെക്കോഡ്
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്‌സുകളില്‍ കുറഞ്ഞത് ഒരു സിക്സ് അടിച്ച കളിക്കാരനായി ധോണി മാറി. ധോണി 136ഉം രോഹിത് 135ഉം ഇന്നിങ്‌സുകളില്‍ സിക്‌സര്‍ നേടിയെങ്കില്‍ തൊട്ടുപിന്നില്‍ വിരാട് കോഹ്‌ലിയും ഉണ്ട്. 134 ഐപിഎല്‍ ഇന്നിങ്‌സുകളില്‍ ചുരുങ്ങിയത് ഒരു സിക്‌സര്‍ എന്ന നേട്ടവുമായി കോഹ്‌ലിയും മല്‍സരം കടുപ്പിക്കുകയാണ്.
സിക്‌സര്‍ ഉള്‍പ്പെടുന്ന ഐപിഎല്‍ ഇന്നിങ്സുകള്‍
- 136 ഇന്നിങ്സുകള്‍ - എംഎസ് ധോണി
- 135 ഇന്നിങ്സുകള്‍ - രോഹിത് ശര്‍മ
- 134 ഇന്നിങ്‌സുകള്‍ - വിരാട് കോഹ്ലി
18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ 350 സിക്സറുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായും എംഎസ് ധോണി മാറി. അതേസമയം, 542 സിക്‌സറുകളുമായി രോഹിത് ശര്‍മ ബഹുദൂരം മുന്നിലാണ്. അടുത്തൊന്നും ഈ റെക്കോഡിന് ഭീഷണിയില്ല.
കൂടുതല്‍ ഐപിഎല്‍ സിക്‌സറുകള്‍
- 542 രോഹിത് ശര്‍മ
- 434 വിരാട് കോഹ്ലി
- 368 സൂര്യകുമാര്‍ യാദവ്
- 350 എംഎസ് ധോണി
- 348 സഞ്ജു സാംസണ്‍
- 331 കെഎല്‍ രാഹുല്‍
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·