Authored by: നിഷാദ് അമീന്‍|Samayam Malayalam•20 May 2025, 11:41 pm
IPL 2025 RR vs CSK: സീസണിലെ അവസാന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസ ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്തു. വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ബാറ്റിങില്‍ തിളങ്ങി.
ഹൈലൈറ്റ്:
- റോയല്‍സിന് ആറ് വിക്കറ്റ് ജയം
- വൈഭവിന് അര്‍ധസെഞ്ചുറി
- സഞ്ജുവിന് 31 പന്തില്‍ 41 റണ്‍സ്
വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ബാറ്റിങിനിടെ (ഫോട്ടോസ്- Samayam Malayalam) ആളിക്കത്തി വൈഭവും സഞ്ജുവും; രാജസ്ഥാന്‍ റോയല്‍സിന് വിജയത്തോടെ പടിയിറക്കം
ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ സിഎസ്‌കെ എട്ടിന് 187 റണ്‍സ് നേടിയപ്പോള്‍ റോയല്‍സ് 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (19 പന്തില്‍ 36), വൈഭവ് സൂര്യവംശി (33 പന്തില്‍ 57), മൂന്നാമനായെത്തിയ സഞ്ജു സാംസണ്‍ (31 പന്തില്‍ 41) എന്നിവര്‍ വിജയകരമായ ചേസിങിന് നേതൃത്വം നല്‍കി. ധ്രുവ് ജുറെല്‍ (12 പന്തില്‍ 31) പുറത്താവാതെ നിന്നു.
https://www.instagram.com/reel/DJ4gkfdN4Jm/https://www.instagram.com/reel/DJ4gkfdN4Jm/
ആദ്യം നേടിയ സഞ്ജു സിഎസ്‌കെയെ ബാറ്റിങിന് അയക്കുകയായിരുന്നു. ടോപ് ഓര്‍ഡറില്‍ ആയുഷ് മാത്രെ മാത്രമാണ് തിളങ്ങിയത്. ഇതോടെ 78ന് അഞ്ച് എന്ന നിലയിലേക്ക് സിഎസ്‌കെ കൂപ്പുകുത്തി. 20 പന്തില്‍ ആയുഷ് മാത്രെ എട്ട് ഫോറുകളും ഒരു സിക്‌സറും സഹിതം 43 റണ്‍സ് അടിച്ചെടുത്തു.
പിന്നീട് ഡിവാള്‍ഡ് ബ്രെവിസ് (25 പന്തില്‍ 42), ശിവം ദുബെ (32 പന്തില്‍ 39), എംഎസ് ധോണി (17 പന്തില്‍ 16) എന്നിവരാണ് സ്‌കോര്‍ എട്ടിന് 187 എന്ന നിലയിലെത്തിച്ചത്. ആര്‍ആറിനായി ആകാശ് മധ്‌വല്‍ നാല് ഓവറില്‍ 29 റണ്‍സിന് മൂന്നു വിക്കറ്റും യുധ്‌വീര്‍ സിങ് നാല് ഓവറില്‍ 47 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്ത്തി.
ഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റി; ആര്‍സിബി-എസ്ആര്‍എച്ച് മല്‍സരം ലഖ്നൗവില്‍
സിഎസ്‌കെയുടെ അവസാന ഹോം മാച്ച് ആയിരുന്നു ഇതെങ്കിലും ചെന്നൈ ചെപ്പോക്കിന് പകരം ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലായിരുന്നു മല്‍സരം അരങ്ങേറിയത്. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ടൂര്‍ണമെന്റ് ആറ് വേദികളിലേക്ക് പരിമിതപ്പെടുത്തിയതിനെ തുടര്‍ന്നാണിത്.
മെയ് 12ന് ചെപ്പോക്കില്‍ നടക്കേണ്ട മല്‍സരം ഓപറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന് ലീഗ് ഒരു ആഴ്ചത്തേക്ക് നിര്‍ത്തിവച്ചതോടെ ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഈ വര്‍ഷം ചെന്നൈയില്‍ ആറ് മത്സരങ്ങള്‍ കളിച്ചു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·