‘ഇക്കാര്യത്തിൽ പാക്കിസ്ഥാനെ വിശ്വസിക്കാം’: പിസിബിയുടെ അസാധാരണ നീക്കത്തിനു പിന്നാലെ ഹർഷ ഭോഗ്‍ലെ

2 weeks ago 2

ഓണ്‍ലൈൻ ഡെസ്‌ക്

Published: September 01, 2026 07:56 PM IST Updated: September 01, 2026 10:45 PM IST

1 minute Read

ഹർഷ ഭോഗ്‌ലെ (ഫയൽ ചിത്രം)
ഹർഷ ഭോഗ്‌ലെ (ഫയൽ ചിത്രം)

മുംബൈ ∙ ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണികളാണ് നടന്നത്. ഏഴു താരങ്ങളെ ടീമിൽനിന്ന് ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചതിനോടൊപ്പം ഹെഡ് കോച്ച് സർഫറാസ് അഹമ്മദിനെയും ബോളിങ് കോച്ച് ഉമർ ഗുല്ലിനെയും അവർ മാറ്റി.

What you should work next

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ഈ അസാധാരണ തീരുമാനത്തിനെതിരെ ഒട്ടേറെ പേരാണ് വിമർശനം ഉന്നയിച്ചത്. ഒരു പരമ്പരയ്ക്കിടെ ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിനെ അവർ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് മുൻ പാക്ക് താരം മിസ്ബ ഉൾ ഹഖ് സിലക്ഷൻ കമ്മിറ്റിയിൽനിന്നു രാജിവച്ചിരുന്നു. പ്രശസ്ത ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്‍ലെയും പിസിബിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി.

തെറ്റായ കാര്യങ്ങൾക്കാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് എപ്പോഴും ചർച്ചയാകുന്നതെന്ന് ഹർഷ ഭോഗ്‍ലെ പറഞ്ഞു. ‘‘വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ പാക്കിസ്ഥാൻ ക്രിക്കറ്റിനെ വിശ്വസിക്കാം. ഒന്നാം ടെസ്റ്റിൽ ക്യാപ്റ്റനായിരുന്ന സൽമാൻ ആഗയെ രണ്ടാം ടെസ്റ്റിൽ ഒഴിവാക്കുന്നു, മൂന്നാം ടെസ്റ്റിന് മുൻപ് നാട്ടിലേക്ക് തിരിച്ചയക്കുന്നു! ഒരു പരമ്പരയുടെ പാതിവഴിയിൽ വച്ച് കോച്ചു ബോളിങ് കോച്ചും പുറത്താകുന്നു. സീനിയർ വിക്കറ്റ് കീപ്പറെ നാട്ടിലേക്ക് അയക്കുന്നു. പകരക്കാർ ഒരു ടെസ്റ്റ് മത്സരത്തിന് തയാറെടുക്കുന്നത് പോയിട്ട്, സമയത്തിന് വീസ കിട്ടുമോ എന്ന് പോലും അറിയാത്ത അവസ്ഥ. പതിവുപോലെ, മൈതാനത്തിന് പുറത്താണ് കൂടുതൽ ആക്ഷൻ നടക്കുന്നത്!’’– ഹർഷ ഭോഗ്‍ലെ എക്സിൽ കുറിച്ചു.

ആകെ മൊത്തം 10 മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള സയിം അയൂബ്, അബ്ദുല്ല ഫസൽ എന്നിവർക്കൊപ്പം രാജ്യാന്തര മത്സരം കളിച്ചിട്ടില്ലാത്ത അഞ്ച് പുതിയ താരങ്ങളെയും പാക്കിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറഫാത് മിൻഹാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയർ, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ രൺധാവ, റസാഉള്ള എന്നിവരാണ് ടീമിൽ പുതുതായി എത്തിയ അഞ്ച് പേർ. പാക്കിസ്ഥാന്റെ വൈറ്റ്-ബോൾ ടീമിന്റെ ഹെഡ് കോച്ചും ബോളിങ് കോച്ചുമായ മൈക്ക് ഹെസ്സൻ, ആഷ്‌ലി നോഫ്കെ എന്നിവർ ടെസ്റ്റ് ടീമിന്റെ കോച്ചിങ് സ്റ്റാഫിനൊപ്പം ചേർന്നതായും റിപ്പോർട്ടിൽ പറയുന്നു.

മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ ആഗ, അലി ഉസ്മാൻ, ആമിർ ജമാൽ, അവൈസ് സഫർ, ഖുറം ഷഹ്സാദ് എന്നീ ഏഴു താരങ്ങളെയാണ് പിസിബി സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത്. സമീപവർഷങ്ങളിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് പല വലിയ അഴിച്ചുപണികളിലൂടെയും കടന്നുപോയിട്ടുണ്ടെങ്കിലും, ഒരു ടെസ്റ്റ് പരമ്പരയുടെ മധ്യത്തിൽ വച്ച് ഇത്രയും വിപുലമായ മാറ്റങ്ങൾ വരുത്തുന്നത് ഇതാദ്യമാണ്.

English Summary:

Pakistan Cricket Team Overhaul: Following 2 losses successful the England Test series, the Pakistan Cricket Board initiated a large mid-series reshuffle. Seven players, the caput coach, and the bowling manager were replaced, with respective inexperienced players joining the squad. This unprecedented determination drew disapproval from commentators similar Harsha Bhogle, highlighting chaos and questioning the PCB's approach.

Read Entire Article