Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 6 May 2025, 3:20 pm
2024 ൽ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറി നേടിയ താരം എന്ന നിലയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ വിരാട് കോഹ്ലി ഈ സീസണിൽ 7 മത്സരങ്ങളിൽ അർധ സെഞ്ചുറി നേടി ഓറഞ്ച് കാപ്പിൽ ഒന്നാമനായി നിൽക്കുകയാണ്. ഈ അവസരത്തിൽ കോഹ്ലിയെ പ്രശംസിച്ച് രംഗത്തെത്തിയ എബി ഡിവില്ലിയേഴ്‌സ് അന്ന് വിമർശിച്ചവർക്ക് ചുട്ട മറുപടി കൊടുക്കാനും മറന്നില്ല.
ഹൈലൈറ്റ്:
- അന്ന് വിമർശിച്ചവർ ഇന്ന് ഇത് കഴിക്കു എന്ന് ഡിവില്ലിയേഴ്‌സ്
- കോഹ്ലിയെ വിമർശിച്ചവർക്ക് തക്ക മറുപടി കൊടുത്ത് ഡിവില്ലിയേഴ്‌സ്
- ഐപിഎൽ 2025 ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാമത് വിരാട് കോഹ്ലി
എബി ഡിവില്ലിയേഴ്‌സ്, വിരാട് കോഹ്ലി (ഫോട്ടോസ്- Samayam Malayalam) എന്നാൽ ഐപിഎൽ 2025ൽ 7 മത്സരങ്ങളിൽ അർധ സെഞ്ചുറി നേടി തിളങ്ങിയ കൊഹ്‌ലിയെ പ്രശ്മാസിക്കുമ്പോൾ അന്ന് പരിഹസിച്ചവരെ വിമർശിക്കുകയാണ് ഇന്ന് ആരാധകർ.
ഇതാണ് നൻപൻ; 'അന്ന് വേഗത കുറഞ്ഞ സെഞ്ചുറിയെന്ന് പരിഹാസം, ഇന്ന് 7 മത്സരങ്ങളിലും അർധ സെഞ്ചുറി'; കോഹ്ലിയെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡിവില്ലിയേഴ്സ്
ഇപ്പോഴിതാ കോഹ്ലിയെ പ്രശംസിച്ചും, സുനിൽ ഗവാസ്കറിനെയും വീരേന്ദ സെവാഗിനെയും വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. സുനിൽ ഗവാസ്‌കറിന്റെയും വീരേന്ദർ സെവാഗിന്റെയും പഴയ പരാമർശങ്ങൾ ഓർമ്മപെടുത്തിയാണ് താരത്തിന്റെ വിമർശനം. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കോഹ്‌ലി നേടിയ 62 റൺസിന്റെ മിന്നുന്ന പ്രകടനം ആർസിബിയെ രണ്ട് റൺസിന് വിജയിപ്പിക്കാനും പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനും സഹായിച്ചതിന് ശേഷമാണ് ഡിവില്ലിയേഴ്‌സിന്റെ പരാമർശം.
കഴിഞ്ഞ വർഷം ഐപിഎല്ലിൽ, ടി20 ക്രിക്കറ്റിലെ സ്ട്രൈക്ക് റേറ്റിന്റെ പേരിൽ കോഹ്‌ലി വലിയ വിമർശനങ്ങൾക്ക് വിധേയനായിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറി നേടിയതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സെവാഗ് ആർസിബി താരത്തെ വിമർശിച്ചിരുന്നു.
ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരെ പുറത്താകാതെ 113 റൺസ് നേടിയ അദ്ദേഹത്തിന്റെ എട്ടാമത്തെ ഐപിഎൽ സെഞ്ചുറി 67 പന്തുകളിൽ നിന്നാണ് സ്വന്തമാക്കിയത്. ക്രിക്ക്ബസുമായുള്ള സംഭാഷണത്തിൽ സെവാഗ് കോഹ്‌ലിയുടെ തെറ്റ് ചൂണ്ടിക്കാണിക്കുകയും 39 പന്തുകളിൽ 50 റൺസ് നേടിയതിന് ശേഷം അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടേണ്ടതായിരുന്നുവെന്ന് പറയുകയും ചെയ്തു.
തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ട ഒരു വീഡിയോയിൽ, കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്യുന്ന വിമർശകരെ വിമർശിച്ചുകൊണ്ട് ഗാവസ്കറിന്റെയും സെവാഗിന്റെയും അഭിപ്രായങ്ങളുടെ കട്ടൗട്ടുകൾ ഡിവില്ലിയേഴ്‌സ് പങ്കിട്ടു. പ്രിയപ്പെട്ട മാധ്യമപ്രവർത്തകർ ഇത് ശ്രദ്ധിക്കണം എന്ന് പ്രത്യേകം എടുത്തു പറഞ്ഞാണ് ഡിവില്ലിയേഴ്‌സ് തന്റെ വിഡിയോയിൽ പ്രതികരിക്കുന്നത്.
"വിരാട് എപ്പോഴും അവിടെയുണ്ട്. അദ്ദേഹം ആർസിബിയുടെ മിസ്റ്റർ സേഫ്റ്റിയാണ്. അദ്ദേഹം അവിടെയുള്ളപ്പോൾ, നിങ്ങൾ ഭയപ്പെടേണ്ടതില്ല. വിരാട് അടുത്തിരിക്കുമ്പോൾ ഒരിക്കലും ഭയപ്പെടേണ്ടതില്ല. അതാണ് കഥ. ഒന്നും മാറിയിട്ടില്ല, എല്ലാ മാധ്യമപ്രവർത്തകരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, ഞാൻ മറന്നിട്ടില്ല. എനിക്ക് ആനയുടെ തലച്ചോറുണ്ട്" എന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
"എന്റെ എല്ലാ പത്രപ്രവർത്തക സുഹൃത്തുക്കളോടും, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. പക്ഷേ വിരാട് വളരെ പതുക്കെയാണ് ബാറ്റ് ചെയ്യുന്നതെന്ന് നിങ്ങൾ പറഞ്ഞത് ഓർക്കുന്നുണ്ടോ? ഇന്നലെ രാത്രി വിരാട് ഏകദേശം 200 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയുന്നത് കണ്ടോ? അത് കഴിക്കൂ," എന്ന് അന്ന് കളിയാക്കിയവരെ വിമർശിച്ച് ഡിവില്ലിയേഴ്‌സ് പറഞ്ഞു.
https://www.instagram.com/reel/DJRr0SRzc9s/https://www.instagram.com/reel/DJRr0SRzc9s/
37 കാരനായ വിരാട് ഒരു ഐപിഎൽ സീസണിൽ 500 റൺസ് എന്ന റെക്കോർഡ് എട്ടാം തവണയും സ്വന്തമാക്കി സാക്ഷാൽ ഡേവിഡ് വാർണറെ മറികടന്നു. ചെന്നൈയ്‌ക്കെതിരെ 62 റൺസ് നേടിയതോടെ ഐപിഎൽ 2025 ൽ 11 ഇന്നിംഗ്‌സുകളിൽ നിന്ന് 143.47 എന്ന സ്ട്രൈക്ക് റേറ്റിൽ 505 റൺസ് നേടി. ഇതോടെ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ കോഹ്ലി നിലവിൽ ഒന്നാം സ്ഥാനത്താണ് വിരാട് കോഹ്ലി.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·