Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 9 May 2025, 11:18 pm
IPL 2025: ഐപിഎല്‍ 2025ല്‍ ഇതുവരെ 10 താരങ്ങളാണ് 400 റണ്‍സിലധികം സ്‌കോര്‍ ചെയ്തത്. ആദ്യമായി ഐപിഎല്‍ കളിക്കാനെത്തിയ ഡല്‍ഹി സ്വദേശിയായ 24കാരനും എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ചു. പഞ്ചാബ് കിങ്‌സിന്റെ ഓപണര്‍ പ്രിയാന്‍ഷ് ആര്യയാണ് കന്നി ഐപിഎല്ലിലൂടെ ശ്രദ്ധേയനായത്.
പ്രിയാന്‍ഷ് ആര്യ പഞ്ചാബ് കിങ്‌സ് സഹ ഉടമ പ്രീതി സിന്റയ്‌ക്കൊപ്പം (ഫോട്ടോസ്- Samayam Malayalam) ആദ്യ ഐപിഎല്ലില്‍ തന്നെ സെഞ്ചുറി നേടിയ റെക്കോഡും പ്രിയാന്‍ഷ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം റദ്ദാക്കിയ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മാച്ചില്‍ 34 പന്തില്‍ 70 റണ്‍സ് നേടിയിരുന്നു. ഐപിഎല്ലില്‍ യുവപ്രതിഭയുടെ രണ്ടാം അര്‍ധ സെഞ്ചുറി സെഞ്ചുറിയാണിത്. പ്രഭ്സിമ്രാന്‍ സിങുമായി ചേര്‍ന്ന് പ്രിയാന്‍ഷ് ഓപണിങ് വിക്കറ്റില്‍ 122 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പുണ്ടാക്കി. ഡിസിക്കെതിരെ പിബികെഎസിന്റെ ഏതൊരു വിക്കറ്റിലേയും എക്കാലത്തേയും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.
സൂര്യകുമാര്‍ യാദവ് (മുംബൈ, 510 റണ്‍സ്), സായ് സുദര്‍ശന്‍ (ജിടി, 509 റണ്‍സ്), ശുഭ്മാന്‍ ഗില്‍ (ജിടി, 508 റണ്‍സ്), വിരാട് കോഹ്ലി (ആര്‍സിബി, 505 റണ്‍സ്), ജോസ് ബട്ലര്‍ (ജിടി, 500 റണ്‍സ്) എന്നിവരാണ് ഓറഞ്ച് ക്യാപിനായുള്ള മല്‍സരത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
പവര്‍പ്ലേയില്‍ ബൗളര്‍മാരെ നന്നായി നേരിട്ട പ്രിയാന്‍ഷ് പഞ്ചാബ് കിങിസിന്റെ ഈ സീസണിലെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. കഴിഞ്ഞ മാച്ചില്‍ ഒമ്പതാം ഓവറില്‍ പിബികെഎസ് 100 റണ്‍സ് തികച്ചപ്പോള്‍ ഇതില്‍ ഭൂരിഭാഗവും പ്രിയാന്‍ഷിന്റെ വകയായിരുന്നു. ഏഴാം ഓവറില്‍ പ്രിയാന്‍ഷ് വെറും 25 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറിയും തികച്ചു. 5 ഫോറുകളും 6 സിക്‌സറുകളും നേടിയ പ്രിയാന്‍ഷ് 34 പന്തിലാണ് 70 റണ്‍സിലെത്തിയത്.
ഐപിഎല്‍ 2025ന്റെ കണ്ടെത്തലുകളില്‍ ഒരാളാണ് പ്രിയാന്‍ഷ് ആര്യയെന്ന് പഞ്ചാബ് കിങ്‌സ് ഹെഡ് കോച്ച് റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടു. ഞാന്‍ മുമ്പ് സംസാരിച്ചപ്പോഴെല്ലാം ഈ ചെറുപ്പക്കാരന്റെ കഴിവിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഡിസിക്കെതിരെ കഴിഞ്ഞ മാച്ചിലും പ്രതിഭാവിലാസം പ്രകടമായി- ഐപിഎല്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ റിക്കി പോണ്ടിങ് പറഞ്ഞു.
ഇടത്-വലത് ഓപണര്‍മാരായി പ്രഭ്‌സിമ്രാന്‍ സിങും പ്രിയാന്‍ഷും വളരെ മികച്ച സഖ്യമായി മാറിക്കഴിഞ്ഞുവെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ വേഗതയേറിയ പന്തുകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. പ്രിയാന്‍ഷ് വേഗത കുറഞ്ഞ പന്തുകളിലും സ്പിന്നിനെതിരെയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മിടുക്കനാണ്. അതിനാല്‍ ഈ സഖ്യം മുന്നോട്ട് പോകേണ്ടതുണ്ടെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·