ഈ മത്സരം തത്സമയം കണ്ടെങ്കിൽ നിങ്ങൾ ഭാഗ്യമുള്ളവർ!; സമയത്തെ തോൽപ്പിച്ച മാന്ത്രികൻ; 38–ാം വയസ്സിൽ ആ റെക്കോർഡും തകർത്തു

6 hours ago 1

ഫുട്ബോൾ ലോകത്ത് ഇനി ലയണൽ മെസ്സിയെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. തന്റെ മുപ്പത്തിയൊമ്പതാം ജന്മദിനത്തിന് കൃത്യം ഒരു വാരം മാത്രം ബാക്കിനിൽക്കെ, കാൻസസ് സിറ്റിയിൽ അൽജീരിയക്കെതിരെ അർജന്റീനൻ നായകൻ കുറിച്ച ഹാട്രിക് വെറുമൊരു റെക്കോർഡല്ല, അത് ഫുട്ബോൾ ചരിത്രത്തിന്റെ പുനരെഴുത്താണ്. ‘സർവകാല മഹാൻ’ എന്ന വിളിപ്പേരിന് താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് മെസ്സി വീണ്ടും തെളിയിച്ചിരിക്കുന്നു.

What you should work next

ലോകകപ്പ് കിരീടം, കോപ്പ അമേരിക്ക, ഒട്ടേറെ ചാംപ്യൻസ് ലീഗുകൾ, തൊള്ളായിരത്തിലധികം കരിയർ ഗോളുകൾ... ഒരു ഫുട്ബോളർക്ക് നേടാനാകുന്നതെല്ലാം സ്വന്തമാക്കിയ മെസ്സിയുടെ കരിയറിൽ ഇതുവരെ ഒരു ലോകകപ്പ് ഹാട്രിക് ഉണ്ടായിരുന്നില്ല എന്നത് ഒരുപക്ഷേ കൗതുകകരമായ ഒരു കുറവായിരുന്നു. എന്നാൽ, 2026ലെ ഈ ലോകകപ്പ് വേദിയിൽ ആ കുറവും മെസ്സി നികത്തിയിരിക്കുന്നു. അതും ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഹാട്രിക് സ്കോറർ എന്ന റെക്കോർഡോടെ!

∙ കാൻസസ് സിറ്റിയിലെ ആ മാന്ത്രിക രാത്രിഗ്രൂപ്പ് ‘ജെ’ യിൽ അൽജീരിയക്കെതിരെ അർജന്റീന കളത്തിലിറങ്ങുമ്പോൾ ആരാധകർ പ്രതീക്ഷിച്ചത് ഒരു നല്ല പോരാട്ടമായിരുന്നു. എന്നാൽ അവിടെ അരങ്ങേറിയത് മെസ്സി എന്ന ഒറ്റയാൾ പീരങ്കിയുടെ വിസ്മയ പ്രകടനമായിരുന്നു. മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത് ആ ഇടംകാലിന്റെ മാന്ത്രികതയിൽ നിന്നായിരുന്നു.

∙ ആദ്യ ഗോൾ (ക്ലാസിക് മെസ്സി): റോഡ്രിഗോ ഡി പോളിന്റെ മനോഹരമായ ഒരു ലൈൻ-ബ്രേക്കിങ് പാസിൽ നിന്നായിരുന്നു തുടക്കം. പന്തുമായി മുന്നേറിയ മെസ്സി, ബോക്സിന് വെളിയിൽ നിന്ന് തൊടുത്ത പവർഫുൾ ഷോട്ട് അൽജീരിയൻ ഗോൾകീപ്പർ ലൂക്കാ സിദാനെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു. 1966ന് ശേഷം ലോകകപ്പിൽ ബോക്സിന് പുറത്തുനിന്ന് നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ബ്രസീലിയൻ ഇതിഹാസം റിവെല്ലീന്യോയുടെ റെക്കോർഡിനൊപ്പവും മെസ്സിയെത്തി.

∙ രണ്ടാം ഗോൾ (അതിവേഗ അവസരം മുതലാക്കൽ): അലക്സിസ് മാക് അലിസ്റ്റർ ഉതിർത്ത ഷോട്ട് സിദാൻ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പന്തിലേക്ക് അസാധ്യ വേഗത്തിൽ ഓടിയെത്തിയ മെസ്സി അത് വലയ്ക്കുള്ളിലാക്കി. ഒരു മികച്ച സ്ട്രൈക്കറുടെ കൃത്യമായ പൊസിഷനിങ്ങാണ് ഈ ഗോളിൽ കണ്ടത്.

∙ മൂന്നാം ഗോൾ (ഹാട്രിക് തികച്ച വിന്റേജ് ഫിനിഷ്): ബോക്സിന്റെ അരികിൽ വച്ച് പന്ത് സ്വീകരിച്ച മെസ്സി, പ്രതിരോധ നിരക്കാരെ വെട്ടിച്ച് ഒരൽപം സ്ഥലം കണ്ടെത്തുകയും, ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ പന്ത് കൃത്യമായി പോസ്റ്റിന്റെ താഴത്തെ മൂലയിലേക്ക് പായിക്കുകയും ചെയ്തു. അർജന്റീനൻ ആരാധകരെ ആനന്ദക്കണ്ണീരിലാഴ്ത്തിയ ചരിത്ര നിമിഷം!

∙ തകർന്നുവീണ റെക്കോർഡുകൾഈ ഒരൊറ്റ മത്സരത്തോടെ ലോകകപ്പ് ചരിത്രത്തിലെ ഒട്ടനവിധ റെക്കോർഡുകളാണ് മെസ്സി തന്റെ പേരിൽ കുറിച്ചത്. ഹാട്രിക് നേട്ടത്തോടെ ലോകകപ്പിൽ മെസ്സിയുടെ ആകെ ഗോളുകളുടെ എണ്ണം 16 ആയി ഉയർന്നു. ജർമനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമാണ് മെസ്സി ഇപ്പോൾ എത്തിനിൽക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരൻ എന്ന പദവി ഇനി മെസ്സിക്കും സ്വന്തം. മത്സരത്തിന് തൊട്ടുമുൻപ് ഫ്രാൻസിന്റെ കിലിയൻ എംബപെ രണ്ട് ഗോളുകൾ നേടി മെസ്സിയെക്കാൾ മുന്നിലെത്തിയിരുന്നzങ്കിലും, ഹാട്രിക്കോടെ മെസ്സി ആ ലീഡ് തിരിച്ചുപിടിച്ചു.

∙ പ്രായത്തെ വെല്ലുന്ന വീര്യംതന്റെ 38-ാം വയസ്സിലാണ് മെസ്സി ഈ ഹാട്രിക് നേടുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഒരു ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ബഹുമതി ഇനി മെസ്സിക്ക് സ്വന്തമാണ്. ഇതിനുപുറമേ, 1990ൽ കാമറൂൺ ഇതിഹാസം റോജർ മില്ല സ്ഥാപിച്ച, ഒരു ലോകകപ്പ് മത്സരത്തിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും മെസ്സി മറികടന്നു.

∙ ‘ആറാം’ തമ്പുരാൻ

2006ൽ ജർമനിയിൽ കൗമാരക്കാരനായി ലോകകപ്പ് അരങ്ങേറ്റം കുറിച്ച മെസ്സി ഇപ്പോൾ തന്റെ ആറാമത്തെ ലോകകപ്പാണ് കളിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിൽ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ പങ്കാളിയാകുന്ന ആദ്യ താരം എന്ന അപൂർവ നേട്ടവും ഈ ഇതിഹാസം സ്വന്തമാക്കി.

∙ ടൈം മെഷീൻകഴിഞ്ഞ 2024 കോപ്പ അമേരിക്കയിലും 2025ലെ ക്ലബ് ലോകകപ്പിലും മെസ്സിയെ കണ്ടവർ അദ്ദേഹം കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് വിലയിരുത്തിയിരുന്നു. അവിടെയെല്ലാം അദ്ദേഹം മികച്ച പ്രകടനം നടത്തിയെങ്കിലും, പഴയ ആ വേഗവും മൂർച്ചയും കുറഞ്ഞതായി തോന്നിപ്പിച്ചിരുന്നു. എന്നാൽ കാൻസസ് സിറ്റിയിൽ അൾജീരിയക്കെതിരെ ഇറങ്ങിയ മെസ്സിക്ക് സ്വന്തമായി ഒരു ‘ടൈം മെഷീൻ’ ഉള്ളതുപോലെയാണ് തോന്നിയത്. വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ച്, തന്റെ കരിയറിന്റെ സുവർണകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു മൈതാനത്തെ അദ്ദേഹത്തിന്റെ ചലനങ്ങൾ.

യുവതാരങ്ങളായ കിലിയൻ എംബപെയും എർലിങ് ഹാലണ്ടുമൊക്കെ ഗോൾവേട്ടയിൽ തങ്ങളുടേതായ സാമ്രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ 38-ാം വയസ്സിലും ഗോൾഡൻ ബൂട്ട് റേസിൽ മൂന്ന് ഗോളുകളോടെ മെസ്സി തന്നെയാണ് നിലവിൽ മുന്നിൽ നിൽക്കുന്നത്. ഈ പ്രായത്തിലും മത്സരങ്ങളുടെ ഗതി നിർണയിക്കാനും, റെക്കോർഡുകൾ തകർക്കാനും അദ്ദേഹത്തിന് സാധിക്കുന്നു എന്നത് ഫുട്ബോൾ ലോകത്തെ അദ്ഭുതപ്പെടുത്തുന്നു.

ഈ ഹാട്രിക്കോടെ രാജ്യാന്തര തലത്തിൽ മെസ്സിയുടെ ആകെ ഗോളുകളുടെ എണ്ണം 120 ആയി ഉയർന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 143 ഗോളുകൾ എന്ന റെക്കോർഡിലേക്ക് അദ്ദേഹം കൂടുതൽ അടുക്കുകയും ചെയ്തിരിക്കുന്നു.

∙ മെസ്സി, മെസ്സി, മെസ്സി...അൽജീരിയയെ അർജന്റീന 3-0 ന് തോൽപ്പിച്ചെങ്കിലും, ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം വരും മത്സരങ്ങളിൽ കടുത്ത എതിരാളികൾക്കെതിരെ എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യങ്ങൾ ബാക്കിയുണ്ട്. എന്നാൽ മെസ്സി എന്ന പ്രതിഭയുള്ളപ്പോൾ അർജന്റീനയ്ക്ക് മറ്റൊന്നും ഭയപ്പെടാനില്ല. തന്റെ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന പ്രായത്തിലാണ് മെസ്സി വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഫുട്ബോൾ എന്ന കളിയുള്ളിടത്തോളം കാലം ലയണൽ മെസ്സി എന്ന പേര് അനശ്വരമായി നിലനിൽക്കും. ഈ ഇതിഹാസത്തിന്റെ കളി തത്സമയം കാണാൻ കഴിഞ്ഞ ആരാധകർ തന്നെയാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഭാഗ്യം ലഭിച്ച തലമുറ. ലയണൽ മെസ്സി - നിത്യഹരിത വിസ്മയം!

English Summary:

Lionel Messi's caller hat-trick against Algeria rewrites shot history, solidifying his 'greatest of each time' status. This singular accomplishment astatine 38 makes him the oldest subordinate to people a World Cup hat-trick and adds different legendary section to his unparalleled career.

Read Entire Article