Published: January 28, 2026 09:25 PM IST
1 minute Read
മെൽബണ്‍∙ എതിരാളി പരുക്കേറ്റു പുറത്തായതിന്റെ ആനുകൂല്യത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ സെമി ഫൈനലിൽ കടന്ന് സെർബിയർ താരം നൊവാക് ജോക്കോവിച്ച്. ലൊറെൻസോ മുസെറ്റിക്കെതിരായ മത്സരത്തിൽ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷമാണ് ജോക്കോവിച്ച് സെമി ഉറപ്പിച്ചത്. 6–4, 6–3 എന്ന സ്കോറിനാണ് ജോക്കോവിച്ച് പിന്നിലേക്കു പോയത്.
പത്തു തവണ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ ജോക്കോവിച്ച്, തോൽവി ഭീഷണിയിൽ നിൽക്കുമ്പോഴാണ് ലൊറെൻസോ മുസെറ്റിക്കു പരുക്കേൽക്കുന്നത്. മൂന്നാം സെറ്റിൽ 1–3ന് ഇറ്റാലിയൻ താരം പിന്നിലായിരുന്നു. പരുക്കേറ്റതോടെ താരം മത്സരത്തിൽനിന്നു പിൻമാറി. ഇതോടെ നൊവാക് ജോക്കോവിച്ചിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ യുഎസിന്റെ ബെൻ ഷെൽറ്റനെ തോൽപിച്ച് ഇറ്റാലിയൻ താരം യാനിക് സിന്നറും സെമിയിലെത്തി. 3–6, 4–6, 4–6 എന്ന സ്കോറിനായിരുന്നു സിന്നറിന്റെ വിജയം. 30ന് നടക്കുന്ന സെമിയിൽ ജോക്കോവിച്ചും സിന്നറും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ കാർലോസ് അൽകാരസും അലക്സാണ്ടർ സ്വരേവും തമ്മിലാണു മത്സരം.
English Summary:







English (US) ·