Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 2 May 2025, 12:08 am
IPL 2025 MI vs RR: ഐപിഎല്‍ 2025ല്‍ തുടര്‍ച്ചയായ ആറാം ജയത്തോടെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഒന്നാം സ്ഥാനത്ത്. ആദ്യ അഞ്ച് മാച്ചുകളില്‍ നാലിലും തോറ്റ് എംഐയുടെ ഗംഭീര തിരിച്ചുവരവാണിത്. 11 മല്‍സരങ്ങളില്‍ എട്ടാം തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) പ്ലേഓഫ് കാണാതെ പുറത്ത്.
ഹൈലൈറ്റ്:
- മുംബൈക്ക് തുടര്‍ച്ചയായ ആറാം ജയം
- റോയല്‍സിന് 100 റണ്‍സ് തോല്‍വി
- ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വി
മുംബൈ ഇന്ത്യന്‍സിന്റെ വിജയ മുഹൂര്‍ത്തങ്ങള്‍ (ഫോട്ടോസ്- Samayam Malayalam) എന്തൊരു പതനം...! രാജസ്ഥാന്‍ റോയല്‍സ് നാണംകെട്ടു; റെക്കോഡ് തോല്‍വിയുമായി ഐപിഎല്ലില്‍ നിന്ന് പുറത്ത്
വിജയത്തോടെ 11 മാച്ചുകളില്‍ 14 പോയിന്റുമായി എംഐ ഒന്നാം സ്ഥാനത്തെത്തി. 120 പന്തില്‍ 218 എന്ന ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിനായി എട്ടാമന്‍ ജോഫ്ര ആര്‍ച്ചര്‍ 30 (27) മാത്രമാണ് തിളങ്ങിയത്.
കഴിഞ്ഞ മാച്ചിലെ റെക്കോഡ് സെഞ്ചുറി വീരന്‍ വൈഭവ് സൂര്യവംശിയെ ആദ്യ ഓവറില്‍ തന്നെ ദീപക് ചാഹര്‍ പുറത്താക്കി. നേരിട്ട രണ്ടാം പന്തില്‍ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് വൈഭവ് വില്‍ ജാക്‌സിന്റെ കൈകളിലെത്തി. മൂന്നാം ഓവറില്‍ യശസ്വി ജയ്‌സ്വാളും (13) പുറത്തായി.
നിതീഷ് റാണ (9), റിയാന്‍ പരാഗ് (16), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (0), ശുഭം ദുബെ (15), ധ്രുവ് ജുറെല്‍ (11) എന്നിങ്ങനെ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്ര ആയിരുന്നു പിന്നീട്. ഇതോടെ ഏഴിന് 76 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ജോഫ്ര ആര്‍ച്ചര്‍ പിടിച്ചുനിന്നതോടെയാണ് സ്‌കോര്‍ 100 കടന്നത്. 117ലെത്തിയപ്പോള്‍ ആര്‍ച്ചറുടെ ചെറുത്തുനില്‍പും അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത എംഐക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഓപണര്‍മാരായ റയന്‍ റിക്കല്‍റ്റണും രോഹിത് ശര്‍മയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും അര്‍ധസെഞ്ചുറി കുറിച്ച ശേഷമാണ് കളമൊഴിഞ്ഞ് കൊടുത്തത്.
12ാം ഓവറില്‍ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ 116ലെത്തിയിരുന്നു. റിക്കല്‍റ്റണ്‍ 38 പന്തില്‍ മൂന്ന് സിക്‌സറുകളും ഏഴ് ബൗണ്ടറികളും സഹിതം 61 റണ്‍സെടുത്തു. രോഹിത് 36 പന്തില്‍ ഒമ്പത് ബൗണ്ടറികളോടെ 53 റണ്‍സെടുത്ത് വഴിമാറി. എംഐക്ക് വേണ്ടി 6,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി.
വണ്‍ഡൗണായെത്തിയ സൂര്യകുമാര്‍ യാദവ് സ്ഥിരതയാര്‍ന്ന പ്രകടനം ആവര്‍ത്തിച്ചു. 23 പന്തില്‍ 48 റണ്‍സുമായി പുറത്താവാതെ നിന്നു. തുടര്‍ച്ചയായി 11 തവണ 25+ സ്‌കോറുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനെന്ന റെക്കോഡിനും സ്‌കൈ അര്‍ഹനായി. റോബിന്‍ ഉത്തപ്പ (10 തവണ) യുടെ 11 വര്‍ഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥയായി. ഇന്ത്യന്‍ ടി20 ഐ ക്യാപ്റ്റനായ സ്‌കൈ ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളിലും 25 റണ്‍സിലധികം നേടി.
മികച്ച ഫോം തുടരുന്ന ഹാര്‍ദിക് പാണ്ഡ്യയാണ് സൂര്യകുമാറിന് കൂട്ടായി ക്രീസിലുണ്ടായിരുന്നത്. 23 പന്തില്‍ പുറത്താവാതെ ഹാര്‍ദിക് 48 റണ്‍സെടുത്തതോടെ സ്‌കോര്‍ 200 കടന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 217 എന്ന മികച്ച സ്‌കോറിലെത്തുകയും ചെയ്തു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·