എൻഗിഡിയെ 11 മിനിറ്റിൽ ആശുപത്രിയിലെത്തിച്ചത് കോലിയുടേയും ഗംഭീറിന്റെയും സഹതാരം, ആരാണ് എസിപി സഞ്ജയ് സിങ്?

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: April 28, 2026 08:12 PM IST Updated: April 29, 2026 07:22 AM IST

1 minute Read

സഞ്ജയ് സിങ്, പരുക്കേറ്റ എൻഗിഡിയെ ആശുപത്രിയിലേക്കു മാറ്റുന്നു.
സഞ്ജയ് സിങ്, പരുക്കേറ്റ എൻഗിഡിയെ ആശുപത്രിയിലേക്കു മാറ്റുന്നു.

ന്യൂഡൽഹി∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം ലുങ്കി എൻഗിഡി പരുക്കേറ്റു ഗ്രൗണ്ടിൽ വീണത് ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണു കണ്ടത്. പന്തു പിടിച്ചെടുക്കാൻ ഓടുന്നതിനിട‌െ എൻഗിഡിയുടെ കഴുത്തിനും തലയിലുമാണു പരുക്കേറ്റത്. അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്ക് ആംബുലൻസ് എത്തിച്ച് എൻഗിഡിയെ ഉടനടി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സ്റ്റേഡിയത്തിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് 11 മിനിറ്റുകൊണ്ടാണ് താരത്തെ എത്തിച്ചത്. ഗുരുതരമായ പരുക്കില്ലെന്നു വ്യക്തമായതോടെ മണിക്കൂറുകൾക്കുള്ളില്‍ എൻ‍ഗിഡി ആശുപത്രി വിട്ടിരുന്നു. തിരക്കേറിയ സമയത്ത് ഡൽഹി നഗരത്തിൽ ‘ഗ്രീൻ കോറിഡോർ’ ഒരുക്കി ‍ഡൽഹി പൊലീസാണ് എൻഗിഡിയെ അതിവേഗം ആശുപത്രിയിലേക്കു മാറ്റുന്നതിനു മുന്‍കൈയെടുത്തത്. അതിനു നേതൃത്വം നൽകിയതാകട്ടെ എസിപി സഞ്ജയ് സിങ്ങും.

നിലവിൽ ഇന്ത്യൻ ടീം പരിശീലകനായ ഗൗതം ഗംഭീര്‍, സൂപ്പർ താരം വിരാട് കോലി, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, വീരേന്ദര്‍ സേവാഗ് എന്നിവർക്കൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് സഞ്ജയ് സിങ് എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അതാണു സത്യം. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ടെന്ന് സഞ്ജയ് സിങ് തന്നെയാണു വെളിപ്പെടുത്തിയത്. 2012 വരെ ഡൽഹി പൊലീസിന്റെ ടീമിൽ കളിച്ചയാളാണ് സഞ്ജയ് സിങ്. ‘‘ഡിഡിസിഎ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഞാൻ പങ്കെടുത്തിരുന്നു. 2012ലാണ് അവസാനമായി ക്രിക്കറ്റ് കളിക്കുന്നത്. പൊലീസിനു പുറമേ, ഒഎൻജിസി, ഇന്ത്യൻ എയർലൈൻസ് ടീമുകളും ഉണ്ടാകും. യുവരാജ് സിങ്, ഗൗതം ഗംഭീർ, മുഹമ്മദ് കൈഫ്, വീരേന്ദർ സേവാഗ് എന്നിവരെല്ലാം അന്ന് ടൂർണമെന്റിലുണ്ടായിരുന്നു. വിരാട് കോലി ഒരു കുട്ടിയായിരുന്നു. ഞാൻ ഇവർക്കെല്ലാമൊപ്പം കളിച്ചിട്ടുണ്ട്.’’– സഞ്ജയ് സിങ് വ്യക്തമാക്കി.

ഐപിഎല്‍ മത്സരങ്ങൾ നടക്കുന്ന സമയത്ത് ഡൽഹി സ്റ്റേഡിയം ഉൾപ്പെടുന്ന പ്രദേശത്തെ സുരക്ഷാ ചുമതല തനിക്കാണെന്ന് സഞ്ജയ് സിങ് മാധ്യമങ്ങളോടു പറഞ്ഞു. ‘‘ആംബുലൻസിന്റെ ഡ്രൈവർ ഗൂഗിൾ മാപ്പ് നോക്കിയാണ് വണ്ടിയോടിച്ചിരുന്നത്. തിരക്കേറിയ സമയമായിരുന്നു. തുടർന്ന് ഞങ്ങൾ ഗ്രീൻ കോറി‍ഡോർ ഉണ്ടാക്കാൻ തീരുമാനിച്ചു. വാഹനം പോകുന്ന റൂട്ടിലെ എല്ലാ ട്രാഫിക് സിഗ്നലുകളും ഗ്രീൻ ആക്കുക എന്നതാണ് അതിന് അർഥം. എട്ട് കിലോമീറ്റർ ദൂരമാണ് 11 മിനിറ്റിൽ പിന്നിട്ടത്. ഡൽഹി ക്യാപിറ്റൽസിന്റെ സ്റ്റാഫിൽ ഒരാൾ എനിക്കൊപ്പം ആശുപത്രി വരെ യാത്ര ചെയ്തിരുന്നു.’’– സഞ്ജയ് സിങ് വ്യക്തമാക്കി.

English Summary:

Delhi Cop, Who Once Played With Virat Kohli And Gautam Gambhir, Created Green Corridor For Lungi Ngidi

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪17:02 p.m. to ‪20:11 p.m. connected 28 April 2026) inclination for Indian Premier League
Read Entire Article