Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 13 May 2025, 12:05 am
IPL 2025: ആറ് വേദികളിലായാണ് ഇനിയുള്ള മല്‍സരങ്ങള്‍ നടക്കുക. മെയ് 17ന് ആരംഭിച്ച് 2025 ജൂണ്‍ മൂന്നിന് അവസാനിക്കുന്ന വിധത്തിലാണ് ഷെഡ്യൂള്‍. പ്ലേഓഫ് മത്സരങ്ങള്‍ക്കുള്ള വേദി പിന്നീട് പ്രഖ്യാപിക്കും.
(ഫോട്ടോസ്- Samayam Malayalam) 'ഓപറേഷന്‍ സിന്ദൂറിന്റെ' പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികളുടെയും സര്‍ക്കാരിന്റെയും നിര്‍ദേശ പ്രകാരമാണ് മല്‍സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നത്. സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികള്‍, എല്ലാ പ്രധാന പങ്കാളികള്‍ എന്നിവരുമായും വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ തുടരാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അറിയിച്ചു.
ഐപിഎല്‍ 2025 മെയ് 17ന് പുനരാരംഭിക്കും; ഫൈനല്‍ ജൂണ്‍ മൂന്നിന്
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം രണ്ട് ഞായറാഴ്ചകളില്‍ രണ്ട് മല്‍സരങ്ങള്‍ വീതം അരങ്ങേറും. മറ്റുള്ള ദിവസങ്ങളില്‍ ഓരോ മല്‍സരങ്ങളാണ് നടക്കുക. പ്ലേഓഫ് മത്സരങ്ങള്‍ക്കുള്ള വേദിയും വിശദാംശങ്ങളും പിന്നീട് പ്രഖ്യാപിക്കും.
പ്ലേ ഓഫ് ഷെഡ്യൂള്‍
- ക്വാളിഫയര്‍ 1 - മെയ് 29
- എലിമിനേറ്റര്‍ - മെയ് 30
- ക്വാളിഫയര്‍ 2 - ജൂണ്‍ 1
- ഫൈനല്‍ - ജൂണ്‍ 3
ടൂര്‍ണമെന്റ് പുനരാരംഭിച്ച ശേഷമുള്ള ആദ്യ മല്‍സരത്തില്‍ മെയ് 17ന് ബെംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ (കെകെആര്‍) നേരിടും. മല്‍സരം ആരംഭിച്ച് 10.1 ഓവറിന് ശേഷം നിര്‍ത്തിവച്ച ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിങ്‌സ് മത്സരം മെയ് 24 ന് ജയ്പൂരില്‍ വീണ്ടും നടക്കും. ആദ്യ ക്വാളിഫയര്‍ മെയ് 29 ന് നടക്കും. എലിമിനേറ്റര്‍ ഒരു ദിവസം കഴിഞ്ഞ് നടക്കും.
ജൂണ്‍ ഒന്നിന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഒന്നാം ക്വാളിഫയറില്‍ തോറ്റ ടീമും എലിമിനേറ്ററില്‍ വിജയിക്കുന്ന ടീമും ഏറ്റുമുട്ടും. ഐപിഎല്‍ 2025 ഫൈനല്‍ വാരാന്ത്യ ദിനത്തിന് പകരം ജൂണ്‍ മൂന്ന് ചൊവ്വാഴ്ചയാണ്.
ഐപിഎല്‍ 2025 പോയിന്റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളാണുള്ളത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടൈറ്റന്‍സിന് 16 പോയിന്റുകളും +0.793 നെറ്റ് റണ്‍റേറ്റുമുണ്ട്. എട്ട് വിജയങ്ങളും 16 പോയിന്റും ആര്‍സിബിക്ക് ഉണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് പ്രകാരം രണ്ടാം സ്ഥാനത്താണ്. പഞ്ചാബ് കിങ്‌സ് ഏഴ് വിജയങ്ങളുമായി മൂന്നാം സ്ഥാനത്തുണ്ട്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·