Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 6 May 2025, 9:16 pm
IPL 2025: ദേശീയ ടീമിന് വേണ്ടി നാല് വര്‍ഷമായി കളിക്കാത്തതിനാല്‍ ഐപിഎല്ലില്‍ അണ്‍ക്യാപ്ഡ് വിഭാഗത്തിലേക്ക് മാറ്റപ്പെട്ട മഹേന്ദ്ര സിങ് ധോണിയെ (MS Dhoni) നിലനിര്‍ത്താന്‍ വേണ്ടിയായിരിക്കും പ്രതിഫല പരിധി നാല് കോടി രൂപയായി ഉയര്‍ത്തിയതെന്ന് ഇതിഹാസ ഇന്ത്യന്‍ ബാറ്റര്‍ സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar). എന്നാല്‍, ദേശീയ ടീമിനായി അരങ്ങേറിയിട്ടില്ലാത്ത യുവതാരങ്ങള്‍ക്ക് വന്‍ പ്രതിഫലം ലഭിക്കുന്നതിന് ഇടയാക്കുന്ന ഈ നിയമം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്ക് ദോഷകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈലൈറ്റ്:
- അണ്‍ക്യാപ്ഡ് നിയമ മാറ്റം ഐപിഎല്‍ 2025ന് മുമ്പ്
- ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയത് നാല് കോടിക്ക്
- യുവ താരങ്ങളുടെ അഭിനിവേശം നശിക്കുമെന്ന് ഗവാസ്‌കര്‍
മഹേന്ദ്ര സിങ് ധോണി, സുനില്‍ ഗവാസ്‌കര്‍. (ഫോട്ടോസ്- Samayam Malayalam) ഐപിഎല്‍ അണ്‍ക്യാപ്ഡ് നിയമ മാറ്റം ധോണിക്ക് വേണ്ടിയെന്ന്; ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്ക് ഭീഷണിയെന്നും സുനില്‍ ഗവാസ്‌കര്‍
വലിയ തുകയ്ക്ക് വാങ്ങിയ അണ്‍ ക്യാപ്ഡ് താരങ്ങള്‍ പെട്ടെന്ന് കോടീശ്വരന്‍മാരായി മാറുന്നതോടെ യുവ താരങ്ങള്‍ക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശം നശിക്കുമെന്നും ഇതോടെ അവര്‍ മറ്റ് മേഖലയിലേക്ക് തിരിയുമെന്നും അദ്ദേഹം കരുതുന്നു. ഫ്രാഞ്ചൈസികള്‍ക്ക്, ഇത് ഒരുപക്ഷേ പ്രശ്‌നമല്ലായിരിക്കാം. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഇത് ചെറിയ പ്രഹരം ഏല്‍പ്പിക്കുന്നു- ഗവാസ്‌കര്‍ എഴുതി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാത്ത താരങ്ങളും നാല് വര്‍ഷമായി ദേശീയ ടീമില്‍ കളിക്കാത്തവരും ഐപിഎല്ലില്‍ അണ്‍ക്യാപ്ഡ് താരങ്ങളിലാണ് ഉള്‍പ്പെടുന്നത്. ഇതോടെ ധോണിയെ ലേലത്തില്‍ വയ്ക്കാതെ നാല് കോടി രൂപയ്ക്ക് നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിച്ചിരുന്നു. അഞ്ച് വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിലും 43 കാരന്‍ സിഎസ്‌കെയുടെ അവിഭാജ്യ ഘടകമായി തുടരുന്നു. ഐപിഎല്ലില്‍ ധോണിക്കുള്ള ആരാധകവൃന്ദം സിഎസ്‌കെയുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നു.
തുക ഉയര്‍ത്തിയതോടെ അണ്‍ ക്യാപ്ഡ് ആയ യുവതാരങ്ങള്‍ക്ക് പണസമ്പന്നമായ ലീഗില്‍ നിന്ന് കോടികള്‍ ലഭിക്കുന്നുണ്ട്. ഇതോടെ ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള താല്‍പര്യം കുറയും. ഇത് യുവതാരങ്ങളുടെ മൊത്തത്തിലുള്ള വളര്‍ച്ചയെയും കായികരംഗത്തോടുള്ള പ്രതിബദ്ധതയെയും ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'പെട്ടെന്ന് കോടിപതികളാകുന്ന മിക്ക യുവതാരങ്ങളും ഞൊടിയിടയില്‍ കിട്ടുന്ന ഭാഗ്യത്തിലും അവര്‍ ആരാധനയോടെ കണ്ടിരുന്ന വലിയ താരങ്ങളുമായി ഡ്രസ്സിങ് റൂം പങ്കിടുകയും തോളില്‍ കൈയിടുകയും ചെയ്യുമ്പോഴുള്ള പരിഭ്രാന്തിയിലും തളര്‍ന്നുപോകുന്നു. അവര്‍ പലപ്പോഴും സംസ്ഥാനത്തെ മികച്ച 30 കളിക്കാരുടെ ടീമിന്റെ ഭാഗമല്ല'- ഗവാസ്‌കര്‍ കുറിച്ചു.
ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സാമ്പത്തികമായും ആഗോളതലത്തിലും വിപ്ലവകരമായി മാറ്റിയിട്ടുണ്ടെങ്കിലും, യുവ പ്രതിഭകളെ ഭാവിയില്‍ ഉപകരിക്കും വിധം വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്തം ബിസിസിഐക്ക് ഉണ്ടെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ ഓര്‍മിപ്പിച്ചു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·