ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരും 2025 സീസണിലെ ടോപ് സ്‌കോറര്‍മാരും

7 months ago 9

Authored by: നിഷാദ് അമീന്‍|Samayam Malayalam3 Jun 2025, 6:05 pm

IPL 2025 RCB vs PBKS Final: ഇതുവരെ ഐപിഎല്‍ ട്രോഫി നേടിയിട്ടില്ലാത്ത ആര്‍സിബിയും പഞ്ചാബ് കിങ്‌സും (Royal Challengers Bengaluru vs Punjab Kings) ഇന്ന് കിരീട പോരാട്ടത്തിനായി ഇറങ്ങുകയാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍ വിരാട് കോഹ്‌ലി (Virat Kohli) ആര്‍സിബിക്കായി പാഡണിയും. എങ്കിലും 2025ലെ സായ് സുദര്‍ശന്റെ ഓറഞ്ച് ക്യാപിന് ഇളക്കം തട്ടാനിടയില്ല.

 IPLഇതുവരെ ഐപിഎല്‍ നേടിയിട്ടില്ലാത്ത ആര്‍സിബിയും പഞ്ചാബ് കിങ്‌സും ഇന്ന് കലാശപ്പോരിന്. Photo: IPL (ഫോട്ടോസ്- Samayam Malayalam)
ഐപിഎല്‍ 2025 (IPL 2025) സീസണ്‍ അവസാനിക്കാന്‍ ഇനി ഒരു മല്‍സരം മാത്രം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കലാശപ്പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് പഞ്ചാബ് കിങ്‌സിനെ (Royal Challengers Bengaluru vs Punjab Kings) നേരിടുകയാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍ വിരാട് കോഹ്‌ലി ഇന്ന് ആര്‍സിബിക്കായി കളത്തിലിറങ്ങുന്നുണ്ട്.

കോഹ്‌ലിക്ക് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡ് ഒരിക്കല്‍ക്കൂടി പുതുക്കാനുള്ള അവസരമാണിത്. ആര്‍സിബിയുടെ മുഖമായ കോഹ്‌ലി ലീഗില്‍ ഇതുവരെ മറ്റൊരു ടീമിന് വേണ്ടിയും കളിച്ചിട്ടില്ല. ഈ വര്‍ഷവും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരും 2025 സീസണിലെ ടോപ് സ്‌കോറര്‍മാരും


ഐപിഎല്ലില്‍ 8,000 റണ്‍സ് നേടിയ ലോകത്തിലെ ഏക കളിക്കാരനാണ് കോഹ്‌ലി. ഒരു സീസണില്‍ 700 ല്‍ അധികം റണ്‍സ് രണ്ടുതവണ അദ്ദേഹം നേടിയിട്ടുണ്ട്. ക്രിസ് ഗെയ്ല്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരാള്‍. ഇന്ന് ഫൈനലില്‍ 86 റണ്‍സ് നേടിയാല്‍ മൂന്ന് സീസണുകളില്‍ 700+ നേടുന്ന ലോകത്തെ ആദ്യ താരമാവും.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍ (ബ്രാക്കറ്റില്‍ മാച്ചുകളുടെ എണ്ണം

  1. വിരാട് കോഹ്ലി- 8,618 (266)
  2. രോഹിത് ശര്‍മ- 7,046 (272)
  3. ശിഖര്‍ ധവാന്‍- 6,769 (222)
  4. ഡേവിഡ് വാര്‍ണര്‍- 6,565 (184)
  5. സുരേഷ് റെയ്ന- 5,528 (205)
ഐപിഎല്‍ 2025ല്‍ കോഹ്‌ലി 14 മത്സരങ്ങളില്‍ നിന്ന് 614 റണ്‍സ് നേടി. നിലവില്‍ സീസണ്‍ ടോപ് സ്‌കോറര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ്. 15 മാച്ചുകളില്‍ 759 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഓറഞ്ച് ക്യാപ് അണിയുന്നത്. ആദ്യ നാല് സ്ഥാനത്തുള്ള നാല് താരങ്ങളുടെയും മല്‍സരങ്ങള്‍ അവസാനിച്ചുകഴിഞ്ഞു. കോഹ്‌ലിക്ക് ഒരു മാച്ച് കൂടി ഉണ്ടെങ്കിലും സുദര്‍ശന്റെ തൊപ്പിക്ക് ഇളക്കം തട്ടാനിടയില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
ഐപിഎല്‍ 2025 ടോപ് സ്‌കോറര്‍മാര്‍

  1. സായ് സുദര്‍ശന്‍- 759
  2. സൂര്യകുമാര്‍ യാദവ്-717
  3. ശുഭ്മാന്‍ ഗില്‍-650
  4. മിച്ചല്‍ മാര്‍ഷ്-627
  5. വിരാട് കോഹ്‌ലി-614.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article