Authored by: നിഷാദ് അമീന്‍|Samayam Malayalam•20 May 2025, 8:46 pm
IPL 2025: ഐപിഎല്‍ മല്‍സരം ആരംഭിക്കുന്നതിന് മുമ്പുള്ള അധിക സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി നല്‍കാനാണ് ബിസിസിഐ തീരുമാനം. മാര്‍ച്ച് 20 മുതല്‍ ആരംഭിക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും മത്സരം ആരംഭിക്കാന്‍ 120 മിനിറ്റ് അധിക സമയം ഉണ്ടായിരിക്കും.
ഹൈലൈറ്റ്:
- ഭേദഗതി 2025 സീസണിലേക്ക് മാത്രം
- ലീഗ് മല്‍സരങ്ങള്‍ക്കും പുതിയ സമയക്രമം
- ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍
(ഫോട്ടോസ്- Samayam Malayalam) ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനി രണ്ട് മണിക്കൂര്‍ വരെ സാവകാശം; തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്
ഐപിഎല്‍ ഷെഡ്യൂള്‍ നിശ്ചയിച്ചതിലും ഒരാഴ്ച വൈകുകയും രാജ്യത്ത് മഴക്കാലത്തിന് ഏതാണ്ട് തുടക്കമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മഴ കാരണം മല്‍സരം തടസ്സപ്പെട്ടാല്‍ ഒരു മണിക്കൂര്‍ കാത്തിരിക്കാനാണ് ഇതുവരെ അനുവാദം ഉണ്ടായിരുന്നത്. ഇനി മുതല്‍ രണ്ട് മണിക്കൂറിന് ശേഷവും തുടങ്ങാനായില്ലെങ്കില്‍ മാത്രമാണ് മല്‍സരം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുക.
ഇതുവരെ ലീഗ് മല്‍സരങ്ങള്‍ വൈകിയാല്‍ 60 മിനിറ്റും പ്ലേ ഓഫ് മത്സരങ്ങളില്‍ 120 മിനിറ്റും ആണ് കാത്തിരിക്കാന്‍ സമയം നല്‍കിയിരുന്നത്. നിലവിലെ മഴ ഭീഷണിയും പുതുക്കിയ ഷെഡ്യൂളും കണക്കിലെടുത്ത് 2025 മെയ് 20 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എല്ലാ ഐപിഎല്‍ മത്സരങ്ങള്‍ക്കും (ലീഗ് മത്സരങ്ങള്‍ ഉള്‍പ്പെടെ) മത്സരം ആരംഭിക്കാന്‍ 120 മിനിറ്റ് അധിക സമയം ഉണ്ടായിരിക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നല്‍കിയ കത്തില്‍ വിശദീകരിച്ചു. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ആണ് തീരുമാനമെടുത്തത്.
നാല് കോടിയുടെ ലംബോര്‍ഗിനി സമ്മാനമായി നല്‍കി രോഹിത് ശര്‍മ; '264' നമ്പര്‍ കാറില്‍ ഇനി ആരാധകര്‍ മുംബൈ നഗരത്തിലൂടെ പറക്കും
മല്‍സരങ്ങള്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിച്ചത് എന്നതിനാല്‍ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഐപിഎല്‍ 2025 ജൂണ്‍ മൂന്നിന് അവസാനിക്കും. മണ്‍സൂണ്‍ നേരത്തെ ആരംഭിക്കുകയും ഐപിഎല്‍ കാലയളവ് ദീര്‍ഘിപ്പിക്കുകയും ചെയ്തതിനാല്‍ നിരവധി മത്സരങ്ങളെ മഴ ബാധിക്കാനുള്ള സാധ്യതയുണ്ട്.
ഇതു കണക്കിലെടുത്താണ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ മാച്ച് പ്ലേയിങ് നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തിയെതന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഐപിഎല്‍ നിബന്ധനകളുടെ ക്ലോസ് 13.7.3 ഐപിഎല്‍ 2025 ന് മാത്രമായി അനുയോജ്യമായ വിധത്തില്‍ പരിഷ്‌കരിച്ചതായും കൂട്ടിച്ചേര്‍ത്തു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·