Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 12 May 2025, 10:57 am
ഇന്ത്യ പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ 2025 പുനരാരംഭിക്കും എന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. അവശേഷിക്കുന്ന മത്സരങ്ങൾ നടത്താനുള്ള തിയതികൾ കണ്ടെത്തുക എന്നതാണ് ഇനി ബിസിസിഐയുടെ മുന്നിലുള്ള ആശങ്ക. അതേസമയം ഐപിഎൽ 2025 പുനരാരംഭിക്കും എന്ന് അറിഞ്ഞതോടെ പരിശീലനം തുടങ്ങിയിരിക്കുകയാണ് ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ്.
ഹൈലൈറ്റ്:
- ഐപിഎൽ 2025 പുനരാരംഭിക്കും
- ആദ്യം പരിശീലനം തുടങ്ങിയത് ഗുജറാത്ത് ടൈറ്റൻസ്
- ഇന്ത്യ പാക് സംഘർഷത്തെ തുടർന്നായിരുന്നു ഐപിഎൽ 2025 നിർത്തിവെച്ചത്
ശുഭ്മാൻ ഗിൽ (ഫോട്ടോസ്- Samayam Malayalam) ഈ സാഹചര്യത്തിൽ ഗുജറാത്ത് ടൈറ്റൻസ് ആണ് ആദ്യമായി പരിശീലന ക്യാമ്പിൽ എത്തുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലും സംഘവും നീണ്ട നേരം പരിശീലനം നടത്തിയത്.
ഐപിഎൽ 2025 ഉടൻ; ടീമുകൾ പരിശീലനം തുടങ്ങി; ആദ്യം പരിശീലനക്യാമ്പിൽ എത്തിയത് ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ്
കഴിഞ്ഞ ദിവസം , വൈകുന്നേരം 5:30 നും രാത്രി 9 നും ഇടയിൽ മൂന്ന് മണിക്കൂർ നീണ്ട പരിശീലനമായിരുന്നു നടന്നത്. ഗുജറാത്ത് ടൈറ്റൻസ് ടീമും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ (ജിസിഎ) ഉദ്യോഗസ്ഥരും വെബ്‌സൈറ്റ് വഴി ഇത് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ഗുജറാത്തിന്റെ വിദേശ താരങ്ങളും പരിശീലനത്തിന് എത്തിയിരുന്നു. "അവർ ( ഗുജറാത്ത് ടൈറ്റൻസ് വിദേശ താരങ്ങൾ ) ഇന്ന് പിരിഞ്ഞുപോകേണ്ടതായിരുന്നു, പക്ഷേ വെടിനിർത്തൽ പ്രഖ്യാപനവും നേരത്തെ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയും കാരണം, അവർ അഹമ്മദാബാദിൽ തന്നെ തുടരാൻ തീരുമാനിച്ചു," ജിസിഎ, ജിടി അംഗങ്ങൾ ക്രിക്ക്ബസിനോട് പറഞ്ഞു.
2022 ലെ ചാമ്പ്യന്മാരായ ടീം നിലവിൽ 11 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ ഉൾപ്പെടെ 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ഗുജറാത്ത് ടൈറ്റൻസിനു ഇനി ഒരു വിജയം മാത്രം മതി.
അതേസമയം പാകിസ്ഥാനുമായുള്ള സംഘർഷം കാരണം ടൂർണമെന്റ് താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് ആഭ്യന്തര കളിക്കാർ നാട്ടിലേക്ക് മടങ്ങുകയും മിക്ക വിദേശ കളിക്കാരും ഇന്ത്യ വിടുകയും ചെയ്തിട്ടും, പഞ്ചാബ് കിംഗ്സ് പരിശീലക സ്റ്റാഫിലെ അംഗങ്ങളായ റിക്കി പോണ്ടിങ്, ബ്രാഡ് ഹാഡിൻ, ജെയിംസ് ഹോപ്സ് എന്നിവർ രാജ്യത്ത് തന്നെ തുടരാൻ തീരുമാനിച്ചതായും റിപ്പോർട്ട് ഉണ്ട്.
കഴിഞ്ഞയാഴ്ച ധർമ്മശാലയിൽ നിന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പഞ്ചാബ് ടീമിലെ ഓസ്‌ട്രേലിയൻ അംഗങ്ങൾ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ തുടരാൻ തയ്യാറല്ലെന്നും എത്രയും വേഗം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ആയിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾക്ക് വിരുദ്ധമായാണ് ഇപ്പോൾ വാർത്തകൾ എത്തുന്നത്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·