Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 9 May 2025, 9:42 am
കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം പകുതിക്ക് വെച്ച് നിർത്തിയതോടെ ഐപിഎൽ 2025 നിർത്തിവെക്കുമോ എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ അരുൺ ധുമാൽ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഹൈലൈറ്റ്:
- നിർണായക വെളിപ്പെടുത്തൽ നടത്തി ഐപിഎൽ ചെയർമാൻ
- ഐപിഎൽ 2025 നിർത്തിവെക്കുമോ
- ആർസിബി - ലക്‌നൗ മത്സരം ഇന്ന് രാത്രി 7.30ന്
ഐപിഎൽ 2025 (ഫോട്ടോസ്- Samayam Malayalam) സുരക്ഷാ കാരണങ്ങളാൽ വ്യാഴാഴ്ച (മെയ് 8) പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം റദ്ദാക്കിയതിനെ തുടർന്ന് ഐപിഎൽ 2025 മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പഞ്ചാബ് കിംഗ്‌സിന്റെ ഇന്നിംഗ്‌സിന്റെ 11-ാം ഓവറിലാണ് കളിക്കാർ മൈതാനം വിടാനും ആരാധകരോട് സ്റ്റേഡിയം വിടാനും ആവശ്യപ്പെട്ടത്. ഇതോടെ ഐപിഎൽ നിർത്തിവെക്കും എന്ന് സമൂഹമാധ്യങ്ങളിൽ ഉൾപ്പടെ പ്രചരിച്ചു. ഇതോടെയാണ് ഐപിഎൽ ചെയർമാൻ ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്.
ഐപിഎൽ 2025 നിർത്തിവെക്കുമോ; നിർണായക വെളിപ്പെടുത്തൽ നടത്തി ഐപിഎൽ ചെയർമാൻ
"അതെ, മുൻകരുതൽ നടപടിയുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയത്, കാരണം ജമ്മുവിൽ ചില സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു," എന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു.അതേസമയം പഞ്ചാബും ഡൽഹിയും തമ്മിലുള്ള മത്സരം റദ്ദാക്കിയ ഉടൻ തന്നെ ഐപിഎൽ ഗവേണിങ് കൗൺസിൽ അടിയന്തര യോഗം വിളിച്ചു എന്ന് ക്രിക്കറ്റ് അഡിക്റ്റർ റിപ്പോർട്ട് ചെയ്തു. ഐപിഎൽ ടീമുകൾ പരിഭ്രാന്തിയിലാണെന്നും ഇത് ഐപിഎൽ 2025 മാറ്റിവയ്ക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, ടൂർണമെന്റ് മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ സ്ഥിരീകരിച്ചു. സർക്കാരിൽ നിന്ന് ഇതുവരെ ബിസിസിഐക്ക് ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്ന് ധുമാൽ പറഞ്ഞു.
"ഞങ്ങൾ ഇപ്പോൾ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാണ്. ഇത് പരിണമിച്ചുവരുന്ന ഒരു സാഹചര്യമാണ്. സർക്കാരിൽ നിന്ന് ഞങ്ങൾക്ക് ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ല. എല്ലാ ലോജിസ്റ്റിക്സും മനസ്സിൽ വെച്ചായിരിക്കും തീരുമാനം എടുക്കുക," ധുമൽ പിടിഐയോട് പറഞ്ഞു.
ലഖ്‌നൗവും ബെംഗളൂരുവും തമ്മിലുള്ള മത്സരം വെള്ളിയാഴ്ച (മെയ് 9) നടക്കുമെന്ന് ധുമൽ സ്ഥിരീകരിച്ചു. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. എന്നിരുന്നാലും, വരും മണിക്കൂറുകളിൽ കാര്യങ്ങൾ മാറിയേക്കാമെന്നും ധുമൽ പറഞ്ഞു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·