Authored by: അശ്വിനി പി|Samayam Malayalam•18 May 2025, 6:05 pm
ഞാനൊരു കല്യാണ വിരോധിയൊന്നും അല്ല. കല്യാണം കഴിക്കാൻ വേണ്ടി മാത്രം പ്രണയിച്ചിട്ടുണ്ട്, പക്ഷേ ഒന്നും വർക്കൗട്ടായില്ല. പ്രണയത്തിൽ വേദനകൾ മാത്രമാണ് ഉണ്ടായത് എന്ന് അനുമോൾ പറയുന്നു
അനുമോൾ (ഫോട്ടോസ്- Samayam Malayalam) അത് പറഞ്ഞതിന് ശേഷം കല്യാണത്തെ കുറിച്ച് ഞാൻ ആലോചിച്ചിട്ടുണ്ട്. റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. വിവാഹം വരെ എത്തി, എല്ലാം പറഞ്ഞുറപ്പിച്ച് മുടങ്ങിപ്പോയ ബന്ധങ്ങളും ഉണ്ട്. ഞാൻ അങ്ങനെ ഒരു കല്യാണ വിരോധിയല്ല. കല്യാണം കഴിക്കാനുള്ള പക്വതയും, പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്ന ഒരാൾ വന്നാൽ, അങ്ങനെ ഒന്ന് സംഭവിച്ചാൽ കല്യാണം കഴിക്കാം. അല്ലാതെ കോംപ്രമൈസ് ചെയ്ത് കല്യാണം കഴിക്കേണ്ടതില്ല എന്നാണ് എന്റെ കാഴ്ചപ്പാട്.
Also Read: എന്റെ ലുക്ക് എങ്ങനെയുണ്ട്, സൂപ്പറല്ലേ? സദ്യ കൊള്ളാം എന്ന് എല്ലാവരും പറഞ്ഞു; കല്യാണത്തിന് ശേഷം നയനയുടെ ആദ്യത്തെ പ്രതികരണം
കല്യാണം കഴിക്കാൻ വേണ്ടിയാണ് റിലേഷൻഷിപ്പിലായത്. പക്ഷേ അത് വർക്കൗട്ടായില്ല. പ്രണയത്തെ കുറിച്ച് ചോദിച്ചാൽ, എനിക്കത് പെയിൻഫുൾ ആയിട്ടുള്ള അനുഭവങ്ങളാണ് തന്നത്. അതിന് കാരണം ബന്ധങ്ങളിലായാലും ജോലിയിൽ ആയാലും എല്ലാം ഞാൻ കുറച്ചതികം ഇന്റൻസ് ആണ്, ആ ഇന്റൻസിറ്റി കൂടുതലായതുകൊണ്ടാവാം എനിക്ക് പ്രണയം വർക്കൗട്ടാകാതെ പോയത് എന്നാണ് എന്റെ സുഹൃത്തുക്കൾ പറയാറുള്ളത്. ആയിരിക്കാം
ഏതൊരു ബന്ധത്തിലും നമ്മളുടെ കംഫർട്ട്സൂൺ എന്താണ് എന്നത് പ്രധാനമാണ്. പ്രണയത്തിൽ മാത്രമല്ല, അമ്മമാരോടും നമുക്ക് പിണക്കങ്ങളും വഴക്കും ഉണ്ടാവും, വിയോജിപ്പുകളും ഇഷ്ടക്കേടും ഉണ്ടാവും. അത് സുഹൃത്തുക്കളോടാണെങ്കിലും, കൂടപിറപ്പുകളോടാണെങ്കിലുമൊക്കെ ഉണ്ടാവും. അവിടെ ബാലൻസ് ചെയ്യാൻ സാധിക്കുകയും, നമ്മളുടെ കംഫർട്ട്സൂൺ മനസ്സിലാക്കുകയും ചെയ്യുന്നത് കൊണ്ടാണ് ആ ബന്ധം മുന്നോട്ടു പോകുന്നത്. അത് റിലേഷൻഷിപ്പിലും ഉണ്ടാവണം. അല്ലാതെ അഡ്ജസ്റ്റ്മെന്റ് ചെയ്യുക എന്നതല്ല- അനുമോൾ പറഞ്ഞു
കല്യാണം വരെ എത്തി നടക്കാതെ പോയ ബന്ധങ്ങൾ, ചെറുപ്പത്തിൽ ഗന്ധർവ്വനെ കാത്തിരുന്നു; പ്രണയത്തിൽ വേദന മാത്രമേ കിട്ടിയുള്ളൂ എന്ന് അനുമോൾ
പക്ക നാട്ടിൻപുറത്തുകാരിയായി ജീവിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ആ നാടുമായുള്ള ബന്ധം അനുമോൾ പറയുന്നത്. ഒടിയൻരെ കഥകളും, കാവും, പഴങ്കഥകളുമെല്ലമുല്ള നാടാണ് എന്റേത്. അങ്ങനെയുള്ള കഥകൾ കേട്ടു വളർന്നതുകൊണ്ടാവാം, ചെറുപ്പത്തൽ ഒരു ഗന്ധർവ്വൻ വരുമെന്ന് പ്രതീക്ഷിച്ച് ഉറക്കമളച്ച് കാത്തിരുന്നിട്ടുണ്ട്. എനിക്ക് എന്റെ അമ്മയൊക്കെ ജീവിച്ച കാലഘട്ടതിൽ ജീവിക്കണം എന്നത് വലിയ ആഗ്രഹമാണ്. ആ രീതിയിലാണ് ഞാൻ എന്നെ ട്രീറ്റ് ചെയ്യുന്നത് എന്നാണ് അനുമോൾ പറയുന്നത്

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·