Authored by: നിഷാദ് അമീന്‍|Samayam Malayalam•16 Aug 2025, 5:27 pm
Dewald Brevis: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ (Chennai Super Kings) പകരക്കാരനായി എത്തി തിളങ്ങിയ ഡെവാള്‍ഡ് ബ്രെവിസ് ഇപ്പോള്‍ കിടിലന്‍ ഫോമിലാണ്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20യില്‍ 22 കാരന്‍ 56 പന്തില്‍ നിന്ന് 125 റണ്‍സ് നേടി കന്നി സെഞ്ചുറി കുറിച്ചു. 2023 ല്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കായി ബ്രെവിസ് അരങ്ങേറ്റം കുറിച്ചത്.
ഡെവാള്‍ഡ് ബ്രെവിസ്(ഫോട്ടോസ്- Agencies)പരിക്കേറ്റ ഗുര്‍ജപ്‌നീത് സിങിന് പകരം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഡെവാള്‍ഡ് ബ്രെവിസിനെ റിക്രൂട്ട് ചെയ്തതിനെ കുറിച്ചായിരുന്നു പരാമര്‍ശം. തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തില്‍' സംസാരിക്കുമ്പോഴാണ് അശ്വിന്‍ ബ്രെവിസ്-സിഎസ്‌കെ കരാറിനെ കുറിച്ച് സൂചിപ്പിച്ചത്.
ഗിൽ മടങ്ങി വരുമ്പോൾ സഞ്ജുവിൻ്റെ കളി മാറും; ഇനി കാണാൻ കഴിയുക പുതിയ റോളിൽ
മെഗാ ലേലത്തില്‍ 75 ലക്ഷം രൂപ അടിസ്ഥാന വിലയുമായി പങ്കെടുത്ത 22 കാരനായ ബ്രെവിസിനെ ആരും ഏറ്റെടുത്തിരുന്നില്ല. സീസണിന്റെ മധ്യത്തില്‍ ഉണ്ടാക്കിയ കരാറിലൂടെ ഫ്രാഞ്ചൈസിയില്‍ നിന്ന് 2.20 കോടി രൂപ ലഭിച്ചു. കൂടുതല്‍ തുക നല്‍കിയാല്‍ വരാമെന്ന് ബ്രെവിസിന്റെ ഏജന്റ് പറഞ്ഞുവെന്നും അടുത്ത ലേലത്തില്‍ നല്ല ഉയര്‍ന്ന തുക ലഭിക്കുമെന്ന് ബ്രെവിസിന് അറിയാം എന്നതിനാലാണ് ഈ വിലപേശല്‍ എന്നും അശ്വിന്‍ പറഞ്ഞിരുന്നു.
പരിക്കേറ്റ താരത്തിന് നല്‍കിയിരുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലത്തിന് പകരക്കാരനെ റിക്രൂട്ട് ചെയ്യാന്‍ പാടില്ലെന്നാണ് ഐപിഎല്‍ നിയമം. താര ലേലത്തിലൂടെ വാങ്ങുമ്പോള്‍ ഗുര്‍ജപ്‌നീത് സിങിന് 2.20 കോടി രൂപ ആയിരുന്നു പ്രതിഫലം. ഇതേ തുകയുടെ കരാറാണ് ബ്രെവിസിനും നല്‍കിയത്. എന്നാല്‍ അശ്വിന്റെ പരാമര്‍ശം ഇതിനേക്കാള്‍ കൂടുതല്‍ തുക രഹസ്യമായി നല്‍കിയെന്ന സംശയത്തിന് ഇടയാക്കി.
ബ്രെവിസ് പകരക്കാരനായി കരാര്‍ ഒപ്പിട്ടപ്പോള്‍ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചതായി അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ സിഎസ്‌കെ പ്രസ്താവനയില്‍ വിശദീകരിച്ചു. ''ഡെവാള്‍ഡ് ബ്രെവിസിനെ ടീമിലെത്തിച്ചപ്പോള്‍ ഫ്രാഞ്ചൈസി സ്വീകരിച്ച എല്ലാ നടപടികള്‍ ഐപിഎല്ലിന്റെ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായും പാലിക്കുന്നതായിരുന്നു'- റീപ്ലേസ്മെന്റ് പ്ലെയേഴ്സ് എന്നതിന് കീഴിലുള്ള ക്ലോസ് 6.6 ഉദ്ധരിച്ച് സിഎസ്‌കെ വ്യക്തമാക്കി.
'ഖണ്ഡിക 6.1 അല്ലെങ്കില്‍ 6.2 അനുസരിച്ച് കരാര്‍ ഒപ്പിട്ട ഒരു പകരക്കാരനെ ലീഗ് ഫീസില്‍ റിക്രൂട്ട് ചെയ്യാം. ഈ കളിക്കാരന് നല്‍കുന്ന പ്രതിഫലം പരിക്കേറ്റ/ലഭ്യമല്ലാത്ത കളിക്കാരന് ബന്ധപ്പെട്ട സീസണില്‍ നല്‍കേണ്ട ഫീസിനേക്കാള്‍ കൂടുതലാകരുത്''- സിഎസ്‌കെ ചൂണ്ടിക്കാട്ടി.
പകരക്കാരനെ റിക്രൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹം ഫ്രാഞ്ചൈസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് നടന്ന അതേ സീസണിലെ മത്സരങ്ങളുടെ ഫീസ് ആകെ പ്രതിഫല തുകയില്‍ നിന്ന് കുറയ്ക്കുമെന്നും സിഎസ്‌കെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·