കൊച്ചി ∙ ഒക്ടോബറിൽ പുതിയ ഐഎസ്എൽ സീസൺ തുടങ്ങുമ്പോൾ അതിൽ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ടീം ഉണ്ടാകുമോ? സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ്ബിനെ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് ഉടമകളായ മാഗ്നം സ്പോർട്സ് ലിമിറ്റഡ്. ഇതുവരെ ആരുമായും അന്തിമ ധാരണയിൽ എത്തിയിട്ടില്ല. വിദേശ മലയാളി സംരംഭകനുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു.
What you should work next
സൂപ്പർ ലീഗ് കേരള ഫുട്ബോൾ ക്ലബ് കാലിക്കറ്റ് എഫ്സിയുടെ ഉടമയും ഐബിഎസ് സോഫ്റ്റ്‌വെയർ എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ.മാത്യൂസ് ബ്ലാസ്റ്റേഴ്സിനെ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സ് ഉടമകൾ ആവശ്യപ്പെടുന്ന 150 കോടിയോളം രൂപ വളരെ കൂടുതലാണെന്ന വിലയിരുത്തലാണ് ഐബിഎസ് ഗ്രൂപ്പിനുള്ളത്. ടീമിനെ വാങ്ങിയാലും കുറഞ്ഞ സമയത്തിനുള്ളിൽ ഐഎസ്എലിനായി ഒരുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൂടി പരിഗണിച്ചു തൽക്കാലം മാറി നിൽക്കുകയാണ് ഐബിഎസ്.
നഷ്ടം ചില്ലറയല്ലതുടക്കം മുതൽ സാമ്പത്തിക ലാഭത്തിൽ അല്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ നഷ്ടം കുമിഞ്ഞു കൂടിയതു കഴിഞ്ഞ സീസണിലാണ്. അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷന്റെ (എഐഎഫ്എഫ്) വാണിജ്യ പങ്കാളിയായിരുന്ന ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) ഐഎസ്എൽ നടത്തിപ്പിൽ നിന്നൊഴിവായതോടെ ക്ലബ്ബുകൾക്കു ലഭിച്ചിരുന്ന കോടികളുടെ ബ്രോഡ്കാസ്റ്റ്, പരസ്യ വരുമാനങ്ങളാണ് ഇല്ലാതായത്.
ബ്ലാസ്റ്റേഴ്സിനു ശരാശരി 30 കോടിയോളം രൂപ ഈയിനങ്ങളിൽ ലഭിച്ചിരുന്നു. പുറമേ, ക്ലബ്ബുകൾക്ക് എഫ്എസ്ഡിഎൽ സാമ്പത്തിക സഹായവും നൽകുമായിരുന്നു. പക്ഷേ, കഴിഞ്ഞ സീസണിൽ വാണിജ്യ പങ്കാളിയില്ലാതെ, എഐഎഫ്എഫ് നേരിട്ടു ലീഗ് നടത്തിയതോടെ സ്ഥിതി മാറി. മുൻപ് ഐഎസ്എൽ സംപ്രേഷണത്തുക 270 കോടി രൂപ ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം അത് 8 – 9 കോടി രൂപ മാത്രമായിരുന്നു!
‘മഞ്ഞപ്പട’യില്ലാതെ ഐഎസ്എൽ?നഷ്ടം സഹിച്ചും തുടരാൻ നിർവാഹമില്ലെന്ന നിലപാടിലാണു ബ്ലാസ്റ്റേഴ്സ് ഉടമകൾ. ക്ലബ്ബിനെ ആരെങ്കിലും ഏറ്റെടുത്താൽ ടീം കളത്തിലിറങ്ങും. ഇല്ലെങ്കിൽ എന്ത് എന്നതിൽ വ്യക്തതയില്ല. കളിക്കാൻ കഴിയാതെ വന്നാൽ ഐഎസ്എൽ ആരംഭിച്ച ശേഷം ആദ്യമായാകും അത്തരമൊരു സംഭവം. ഏഷ്യയിലെ തന്നെ വൻ ആരാധക പിന്തുണയുള്ള ക്ലബ്ബിനാണ് ഈ ദുർഗതി. ഓഗസ്റ്റ് 31 വരെയാണു കളിക്കാരുടെ ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുക. അതിനുള്ളിൽ പുതിയ റിക്രൂട്ട്മെന്റ് നടത്താൻ വലിയ തുക ചെലവിടേണ്ടിവരും.
നിലവിൽ, ഇന്തൊനീഷ്യൻ ക്ലബിനായി വായ്പ അടിസ്ഥാനത്തിൽ കളിച്ചിരുന്ന ക്യാപ്റ്റൻ അഡ്രിയൻ ലൂണ തിരിച്ചെത്തിയതു മാത്രമാണ് ഏക ആശ്വാസം. അതേസമയം, സച്ചിൻ സുരേഷും നിഹാൽ സുധീഷും ഉൾപ്പെടെ ഒട്ടേറെ കളിക്കാർ കരാർ കാലാവധി പൂർത്തിയായതോടെ ടീം വിട്ടു. ശേഷിക്കുന്നതു ലൂണ ഉൾപ്പെടെ 13 കളിക്കാർ. ക്ലബ് നേതൃത്വത്തിൽ അവശേഷിക്കുന്നതാകട്ടെ, സിഇഒ മാത്രം. മറ്റുള്ളവരെയെല്ലാം നേരത്തേ ഒഴിവാക്കിയിരുന്നു.
English Summary:






English (US) ·