Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 12 Apr 2025, 9:10 am
ഇന്ന് ലക്‌നൗവും ഗുജറാത്തും തമ്മിൽ ഏറ്റുമുട്ടുമ്പോൾ റൺ വേട്ടയിൽ ഇഞ്ചോടിഞ്ച് മത്സരം നടത്തുന്ന നിക്കോളാസ് പൂരനും സായ് സുദർശനും നേർക്കുനേർ എത്തുകയാണ്. ഈ മത്സരത്തിലൂടെ സായ് പൂരനെ മറികടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ മത്സരങ്ങൾ നോക്കിയാൽ അതിൽ വിജയം കൂടുതൽ തവണ സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസാണ്.
ഹൈലൈറ്റ്:
- റൺവേട്ടയിലെ ഒന്നാമനും രണ്ടാമനും നേർക്കുനേർ
- സായ് സുദർശൻ നിക്കോളാസ് പൂരനെ മറികടക്കുമോ
- എൽഎസ്ജി - ജിടി മത്സരം ഇന്ന് 3.30ന്
ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് ഗുജറാത്ത് ശക്തരാണെങ്കിലും ലക്‌നൗവിനെ പേടിക്കണം, റൺവേട്ടയിലെ ഒന്നാമനും രണ്ടാമനും നേർക്കുനേർ; ടീമുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ
ഇന്ന് ഈ രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഇവർ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയെന്ന് നോക്കാം.
ഗുജറാത്ത് ടൈറ്റൻസ് നേരിടുന്ന പ്രധാന വെല്ലുവിളി
നിലവിൽ സീസണിലെ ഏറ്റവും അപകടകാരികളായ ടീം ഗുജറാത്ത് ടൈറ്റൻസാണ്. ആരെയും ഭയപ്പെടാതെ കിടിലൻ പ്രകടനം കാഴ്ചവെക്കുന്ന ഇവർക്ക് ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും വിശ്വസ്തരായ താരങ്ങളുണ്ട്. ഇവരെ മറികടന്ന് ജയം സ്വന്തമാക്കാൻ എതിർ ടീം വിയർക്കും. അതിൽ പ്രധാനി സായി സുദർശൻ എന്ന യുവ ബാറ്ററാണ്. ഇതുവരെ 186 റൺസാണ് സായ് 5 മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയത്. അതായത് സീസണിലെ റൺ വേട്ടയിൽ രണ്ടാമൻ.ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളിങ് പടയെ തന്നെയാണ് ലക്‌നൗ ആദ്യം ഭയക്കേണ്ടത്. കാരണം ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരുടെ ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള രണ്ട് ബൗളർമാർ ഗുജറാത്തിന്റെ താരങ്ങളാണ്. സായ് കിഷോറും മുഹമ്മദ് സിറാജും. ഇവരെ നേരിട്ട് റൺസ് നേടുക എന്നത് തന്നെയാകും ലക്‌നൗവിന്റെ പ്രധാന വെല്ലുവിളി. റൺ വേട്ടയിലെ രണ്ടാമനായ സായ് സുദർശന്റെ വിക്കറ്റ് വളരെ പെട്ടന്ന് വീഴ്ത്താനും ലക്‌നൗ ശ്രമിക്കും.
നാണംകെട്ട തോല്‍വി; ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മല്‍സരത്തില്‍ സിഎസ്‌കെയ്ക്ക് റെക്കോഡ് തോല്‍വിഇന്ന് 3.30 നാണ് ഇരുവരും തമ്മില്ലുള്ള മത്സരം നടക്കുക. ലക്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·