ബർമിങ്ങാം ∙ അയർലൻഡിലും പിന്നാലെ ഇംഗ്ലണ്ടിലും ട്വന്റി20 പരമ്പരകളിലെ തുടർപരാജയങ്ങളുടെ നാണക്കേട് മായിച്ച് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് 6 വിക്കറ്റ് ജയം. രോഹിത് ശർമയും വിരാട് കോലിയും നിരാശപ്പെടുത്തിയ മത്സരത്തിൽ ആദ്യം ശുഭ്‌മാൻ ഗിൽ – ശ്രേയസ് അയ്യർ കൂട്ടുകെട്ടും പിന്നാലെ വാഷിങ്ടൻ സുന്ദർ – അക്‌സർ പട്ടേൽ കൂട്ടുകെട്ടുമാണ് ഇന്ത്യയുടെ ജയത്തിന് അടിത്തറ പാകിയത്. സ്കോർ: ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിന് ഓൾഔട്ട്. ഇന്ത്യ 45.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 262 റൺസ്. നാലു വിക്കറ്റ് വീഴ്ത്തുകയും തുടർന്ന് പുറത്താകാതെ 57 റൺസെടുക്കുകയും ചെയ്ത അക്‌സർ പട്ടേലാണ് പ്ലെയർ ഓഫ് ദ മാച്ച്. 16 ന് കാർഡിഫിലാണ് പരമ്പരയിലെ രണ്ടാം ഏകദിനം.
What you should work next
ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യവുമായി ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത രോഹിത് ശർമ റൺ കണ്ടെത്താൻ വിഷമിച്ചു. ഏഴാം ഓവറിൽ ഫോറടിച്ച് പ്രതീക്ഷ നൽകിയെങ്കിലും അടുത്ത ഓവറിൽ പുറത്തായി. സാം കറന്റെ ഓവർ ദ വിക്കറ്റ് ബോളിങ്ങിൽ ക്രീസ് വിട്ടിറങ്ങി ഗ്രൗണ്ടിന് മുകളിലൂടെ ഉയർത്തി അടിക്കാനുള്ള ശ്രമം ലക്ഷ്യം തെറ്റി മിഡ് ഓഫിൽ ഹാരി ബ്രൂക്കിന്റെ കയ്യിലൊതുങ്ങി. 21 പന്തിൽ 11 റൺസായിരുന്നു രോഹിത്തിന്റെ സംഭാവന. പിന്നാലെയെത്തിയ വിരാട് കോലി നേരിട്ട അഞ്ചാം പന്തിൽ ഫോറടിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ ജോഫ്ര ആർച്ചർ വിക്കറ്റിനു മുന്നിൽ കുരുക്കി. ആറു പന്തിൽ അഞ്ച് റൺസാണ് കോലി നേടിയത്.
തുടർന്ന് ശുഭ്‌മാൻ ഗില്ലും ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 20 ാം ഓവറിൽ 50 റൺസ് തികച്ചതിനു പിന്നാലെ ഗിൽ തന്റെ അർധ സെഞ്ചറിയും തികച്ചു. ഇരുവരും പതിയെ ഇന്ത്യയെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിനിടെ 26 ാം ഓവറിൽ വ്യക്തിഗത റൺസ് 80 ൽ എത്തിനിൽക്കെ നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട ശുഭ്‌മാൻ ഗിൽ പവലിയനിലേക്കു മടങ്ങി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 പന്തിൽ 101 റൺസെടുത്തു. തൊട്ടടുത്ത ഓവറിലെ അവസാന പന്തിൽ റണ്ണിനായി ഓടിയ ശ്രേയസ് അയ്യരെ (35 റൺസ്) ഹാരി ബ്രൂക്ക് റണ്ണൗട്ടാക്കി. പിന്നാലെ ഇന്ത്യയെ ആശങ്കയിലാക്കി കെ.എൽ. രാഹുലും (1) മടങ്ങി.
തകർച്ചയിലേക്ക് നീങ്ങുന്നു എന്ന ഘട്ടത്തിൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന വാഷിങ്ടൻ സുന്ദറും അക്‌സർ പട്ടേലും ചേർന്നാണ് ഇന്ത്യൻ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ പകർന്നത്. സാഹസത്തിനു മുതിരാതെ സ്കോർ ബോർഡ് ചലിപ്പിക്കാനാണ് ഇരുവരും ശ്രദ്ധിച്ചത്. 105 പന്തിൽ 102 റൺസ് നേടിയ വാഷിങ്ടൻ – അക്‌സർ കൂട്ടുകെട്ട് 28 പന്തുകൾ ശേഷിക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. വാഷിങ്ടൻ സുന്ദർ 63 പന്തിൽ ഒരു സിക്സും നാലു ഫോറുമുൾപ്പെടെ 52 റൺസുമായും അക്‌സർ പട്ടേൽ ഒരു സിക്സും അഞ്ച് ഫോറുമുൾപ്പെടെ 52 പന്തിൽ 57 റൺസും നേടി. ഇംഗ്ലണ്ടിനു വേണ്ടി സാം കറൻ, ജോഫ്ര ആർച്ചർ, ജോഷ് ടങ് എന്നിവർ ഓരോ വിക്കറ്റ് നേടി.
നേരത്തെ, ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിന് ഓൾഔട്ടാകുകയായിരുന്നു. നാലു വിക്കറ്റെടുത്ത അക്ഷർ പട്ടേൽ, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇംഗ്ലിഷ് നിരയെ പിടിച്ചുകെട്ടിയത്. ജസ്പ്രീത് ബുമ്ര 9 ഓവറിൽ വെറും 31 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. അർധസെഞ്ചറി നേടി പുറത്താകാതെ നിന്ന ജോ റൂട്ട് (76 പന്തിൽ 76*), ലിയാം ഡോസൻ (83 പന്തിൽ 68) എന്നിവരുടെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാരായ ബെൻ ഡക്കറ്റും (45 പന്തിൽ 43), ജേക്കബ് ബെതേൽ (31 പന്തിൽ 14) എന്നിവർ ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 13–ാം ഓവറിൽ ഇരുവരെയും പുറത്താക്കി ഗുർനൂർ ബ്രാർ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരം നൽകി. തൊട്ടടുത്ത ഓവറിൽ തന്നെ മിന്നും ഫോമിലുള്ള ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ (3 പന്തിൽ 1) ജസ്പ്രീത് ബുമ്രയും പുറത്താക്കി. ഇതോടെ 3ന് 64 എന്ന നിലയിലായി ഇംഗ്ലണ്ട്. സ്കോർ 100 കടക്കും മുൻപു തന്നെ ജോസ് ബട്‍ലർ (14 പന്തിൽ 5), സാം കറൻ (0) എന്നിവരെ പ്രസിദ്ധ് കൃഷ്ണയും പുറത്താക്കി.
വിൽ ജാക്സും (19 പന്തിൽ 20) ഏഴാം വിക്കറ്റിൽ ജോ റൂട്ടും ലിയാം ഡോസനും (83 പന്തിൽ 68) ചേർന്ന് നേടിയ 121 റൺസ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. 22–ാം ഓവറിൽ ഒന്നിച്ച ഇരുവരും 44–ാം ഓവറിലാണ് പിരിഞ്ഞത്. ലിയാം ഡോസനെ പുറത്താക്കി അക്ഷർ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. അപ്പോൾ ഇംഗ്ലണ്ട് സ്കോർ 228ൽ എത്തിയിരുന്നു. പിന്നാലെ ജോഫ്ര ആർച്ചർ (6 പന്തിൽ 12), ആദിൽ റഷീദ് (1 പന്തിൽ 5), ജോഷ് ടങ് (0) എന്നിവർ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്സിന് അവസാനമായി. ഒരറ്റത്ത് പിടിച്ചുനിന്ന ജോ റൂട്ടാണ് ഇംഗ്ലണ്ട് സ്കോർ 250 കടത്തിയത്.
English Summary:





English (US) ·