Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 6 May 2025, 12:04 am
IPL 2025 SRH vs DC: ഐപിഎല്‍ ചരിത്രത്തില്‍ അതുല്യ നേട്ടം കൈവരിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡിനാണ് ഓസ്‌ട്രേലിയന്‍ താരം അര്‍ഹനായത്.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന എസ്ആര്‍എച്ച് താരങ്ങള്‍ (ഫോട്ടോസ്- Samayam Malayalam) ഐപിഎല്‍ ചരിത്രത്തില്‍ പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡിനാണ് കമ്മിന്‍സ് അര്‍ഹനായത്. ഐപിഎല്ലില്‍ ഒരു മത്സരത്തിലെ ആദ്യ ആറ് ഓവറുകളില്‍ ടീം ക്യാപ്റ്റന്‍ ഒന്നിലധികം വിക്കറ്റുകള്‍ വീഴ്ത്തുന്ന നാലാമത്തെ ബൗളറാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച് സഹീര്‍ ഖാന്‍ നാല് തവണ പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അക്‌സര്‍ പട്ടേല്‍, ഷോണ്‍ പൊള്ളോക്ക് എന്നിവരാണ് മറ്റ് രണ്ടു പേര്‍. മൊത്തത്തില്‍ പവര്‍പ്ലേയില്‍ ടീം ക്യാപ്റ്റന്‍ ഒന്നിലധികം വിക്കറ്റുകള്‍ നേടുന്ന ഏഴാമത്തെ സംഭവമാണിത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചരിത്രം സൃഷ്ടിച്ച് പാറ്റ് കമ്മിന്‍സ്; അതുല്യ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ താരം
ഈ പ്രകടനത്തിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സിനെ 20 ഓവറില്‍ ഏഴിന് 133 എന്ന നിലയില്‍ ഒതുക്കാന്‍ സാധിച്ചെങ്കിലും മഴ കളി തടസ്സപ്പെടുത്തയതിനാല്‍ എസ്ആര്‍എച്ചിന് മറുപടി ബാറ്റിങ് നടത്താനായില്ല. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു.
ടോസ് നേടിയ പാറ്റ് കമ്മിന്‍സ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുഹമ്മദ് ഷാമിയെ പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്താക്കാനുള്ള ധീരമായ തീരുമാനത്തിന് ശേഷം കമ്മിന്‍സ് ആദ്യ ഓവര്‍ എറിഞ്ഞു. ഒന്നാമത്തെ പന്തില്‍ തന്നെ കരുണ്‍ നായരെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കിയ ഓസ്ട്രേലിയന്‍ താരം രണ്ടാം ഓവറില്‍ ഫാഫ് ഡു പ്ലെസിസിനെയും വീഴ്ത്തി.
മൂന്നാം ഓവറില്‍ കമ്മിന്‍സ് അഭിഷേക് പോറലിന്റെ വിക്കറ്റ് വീഴ്ത്തി പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ നേടുന്ന ആദ്യ കളിക്കാരനായി. മൂന്ന് പേരെയും കമ്മിന്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. കമ്മിന്‍സ് 19 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് തന്റെ നാല് ഓവര്‍ പൂര്‍ത്തിയാക്കിയത്.
സണ്‍റൈസേഴ്‌സിനായി മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറെന്ന നേട്ടവും ഇന്നത്തെ മാച്ചിലൂടെ കമ്മിന്‍സ് സ്വന്തമാക്കി. ജഗദീഷ സുചിത്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് മൂന്നു പേര്‍.
ഹര്‍ഷല്‍ പട്ടേല്‍, ജയദേവ്, ഇഷാന്‍ മലിംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടിയതോടെയാണ് ഡല്‍ഹി ചെറിയ സ്‌കോറില്‍ ഒതുങ്ങിയത്. എന്നാല്‍ ബൗളര്‍മാരുടെ മികച്ച പ്രകടനം എസ്ആര്‍എച്ചിന് ഉപകരിച്ചില്ല. മഴ കാരണം മറുപടി ബാറ്റിങില്‍ ഒരു പന്ത് പോലും എറിയാനായില്ല. ഇതോടെ 20 ഓവറില്‍ 134 റണ്‍സ് നേടിയാല്‍ വിജയിക്കാമായിരുന്ന മല്‍സരത്തില്‍ എസ്ആര്‍എച്ചിന് പോയിന്റ് പങ്കിടേണ്ടി വന്നു.
41 റണ്‍സ് വീതം നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ എന്നിവരാണ് ഡിസിക്കായി ബാറ്റിങ്ങില്‍ തിളങ്ങിയത്. വിപ്രജ് നിഗം 18 റണ്‍സ് നേടി. 11 മാച്ചുകളില്‍ 13 പോയിന്റുമായി ഡിസി അഞ്ചാം സ്ഥാനത്തും ഏഴ് പോയിന്റുമായി എസ്ആര്‍എച്ച് എട്ടാം സ്ഥാനത്തുമാണ്. ഇതോടെ പ്ലേ ഓഫ് കാണാതെ എസ്ആര്‍എച്ച് പുറത്തായി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·