Authored by: നിഷാദ് അമീന്‍|Samayam Malayalam•17 Nov 2025, 10:12 am
IPL 2026: സഞ്ജു സാംസണിനൊപ്പം (Sanju Samson) ബാറ്റ് ചെയ്തത് സ്വപ്‌ന സാക്ഷാത്കാരമെന്ന് വൈഭവ് സൂര്യവംശി (Vaibhav Suryavanshi). രാജസ്ഥാന്‍ റോയല്‍സില്‍ (Rajasthan Royals) സഞ്ജുവിനൊപ്പമുള്ള നാല് ചിത്രങ്ങള്‍ സഹിതം സൂര്യവംശി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു.
സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും(ഫോട്ടോസ്- Agencies)സഞ്ജു പ്ലെയര്‍ ട്രേഡ് വഴിയാണ് സിഎസ്‌കെയിലേക്ക് മാറിയത്. പകരം രവീന്ദ്ര ജഡേജയെ രാജസ്ഥാന്‍ സ്വീകരിച്ചു. ട്രാന്‍സ്ഫര്‍ സഞ്ജുവിന്റെ ആഗ്രഹപ്രകാരമാണെന്ന് ഐപിഎല്‍ 2026 റിട്ടന്‍ഷന്‍ തീയതി കഴിഞ്ഞയുടന്‍ ആര്‍ആര്‍ മാനേജ്‌മെന്റ് വ്യക്തമാക്കുകയുണ്ടായി. സഞ്ജു ക്യാപ്റ്റനായും രാഹുല്‍ ദ്രാവിഡ് ഹെഡ് കോച്ചായും സേവനമനുഷ്ടിക്കുന്ന വേളയില്‍ 2025 സീസണിന് മുന്നോടിയായി താര ലേലത്തിലൂടെയാണ് അന്ന് 13 വയസ്സ് മാത്രമുള്ള സൂര്യവംശിയെ ലേലത്തില്‍ വാങ്ങുന്നത്.
സെഞ്ചുറിയടിച്ച് റുതുരാജ്; ഇന്ത്യന്‍ എ ടീമിന് തകര്‍പ്പന്‍ വിജയം
സഞ്ജുവിനോടൊപ്പം ബാറ്റ് ചെയ്യുകയെന്നത് സ്വപ്‌ന സാക്ഷാത്കാരമായിരുന്നുവെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സൂര്യവംശി കുറിച്ചു. സഞ്ജുവിനോടൊപ്പമുള്ള നാല് ചിത്രങ്ങള്‍ ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
'താങ്കളോടൊപ്പം ഒരുമിച്ച് കളിച്ചത് താങ്കള്‍ ബാറ്റ് ചെയ്യുന്നത് ടിവിയില്‍ കാണുന്ന കാലം മുതലുള്ള എന്റെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമായിരുന്നു. നിങ്ങളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. എല്ലാ സംഭാഷണങ്ങള്‍ക്കും എപ്പോഴും എന്നെ ഒരു സഹോദരനെപ്പോലെ പരിഗണിച്ചതിനും നന്ദി, ഇതുപോലെ എപ്പോഴും എനിക്ക് ബന്ധം തുടരണം'- ഹൃദ്യമായ വാക്കുകളില്‍ സൂര്യംവംശി കുറിച്ചു.
സഞ്ജുവിന് പകരം ഓപണര്‍ റോളില്‍ ഇറങ്ങിയാണ് സൂര്യവംശി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്നത്. ഐപിഎല്ലില്‍ കരാര്‍ ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 13ാം വയസ്സില്‍ റെക്കോഡിട്ട സൂര്യവംശി 14ാം വയസ്സിലാണ് ലീഗില്‍ അരങ്ങേറുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ വേലിക്കെട്ടിന് മുകളിലൂടെ പറത്തി തുടക്കം ഗംഭീരമാക്കി. പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ചുറി നേടിയതോടെ നിരവധി റെക്കോഡുകള്‍ കടപുഴകി.
സഞ്ജുവിനെ പരിക്കുകള്‍ വീണ്ടും പിടികൂടിയപ്പോള്‍ രാജസ്ഥാന് വേണ്ടി ഏഴ് മല്‍സരങ്ങള്‍ കളിക്കാന്‍ സൂര്യവംശിക്ക് അവസരം ലഭിച്ചു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കുറിച്ചതോടെ സൂര്യവംശിയെ മാറ്റിനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഏഴ് മല്‍സരങ്ങളില്‍ 122 പന്തുകള്‍ നേരിട്ട് 252 റണ്‍സ് നേടി. 36 റണ്‍സാണ് ശരാശരി. 24 സിക്‌സറുകളും 18 ബൗണ്ടറികളും സഹിതം 206.56 സ്‌ട്രൈക്ക് റേറ്റും കരസ്ഥമാക്കി.
സൂര്യവംശിയുടെ വരവോടെ രാജസ്ഥാനില്‍ സഞ്ജുവിന്റെ ഓപണര്‍ സ്ഥാനത്തിന് ഭീഷണി ഉയര്‍ന്നു. സഞ്ജുവിന്റെ കൂടുമാറ്റത്തിന് ഇതും കാരണമായിട്ടുണ്ടാവാം. ഐപിഎല്ലിന് ശേഷം ഇന്ത്യ അണ്ടര്‍-19ന് വേണ്ടിയും ഇന്ത്യ എ ടീമിന് വേണ്ടിയും തുടര്‍ച്ചയായി മാസ്മരിക ഇന്നിങ്‌സുകള്‍ പുറത്തെടുത്ത് സൂര്യവംശി അത്ഭുതങ്ങള്‍ തുടരുകയാണ്. ഐപിഎല്‍ 2026ല്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരങ്ങളില്‍ ഒരാളായിരിക്കും സൂര്യവംശി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·