തോൽവിക്കു പിന്നാലെ തല്ല്, അർജന്റീന താരങ്ങളെ തിരഞ്ഞുപിടിച്ച് ശിക്ഷ, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ

4 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: August 21, 2026 09:36 PM IST Updated: August 21, 2026 09:47 PM IST

1 minute Read

ലോകകപ്പ് ഫൈനലിനു ശേഷം അർജന്റീന– സ്പെയിൻ താരങ്ങൾ തമ്മിൽ തല്ലിയപ്പോൾ. Photo by CHARLY TRIBALLEAU / AFP
ലോകകപ്പ് ഫൈനലിനു ശേഷം അർജന്റീന– സ്പെയിൻ താരങ്ങൾ തമ്മിൽ തല്ലിയപ്പോൾ. Photo by CHARLY TRIBALLEAU / AFP

സൂറിക്ക്∙ ഫിഫ ലോകകപ്പിലെ സ്പെയിന്‍– അർജന്റീന ഫൈനലിനു പിന്നാലെ താരങ്ങൾ ഗ്രൗണ്ടിൽവച്ച് തമ്മിൽ തല്ലിയ സംഭവത്തിൽ ഫിഫയുടെ കർശന നടപടി. ലോകകപ്പ് അവസാനിച്ച് ഒരു മാസത്തിനു ശേഷമാണ് താരങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിച്ചത്. തമ്മിലടിയിൽ ഉള്‍പ്പെട്ട താരങ്ങൾക്കെല്ലാം ഫിഫ ശിക്ഷ വിധിച്ചിട്ടുണ്ട്. അർജന്റീന താരം ലിയാൻഡ്രോ പരെഡസിന് 10 മത്സരങ്ങളിൽ വിലക്കുണ്ട്. ഒരു കാരണവുമില്ലാതെ സ്പാനിഷ് താരം റോഡ്രിയെ ഇടിച്ച അർജന്റീനയുടെ നഹുവൽ മൊളിനയ്ക്ക് ഏഴു മത്സരങ്ങളി‍ൽ പുറത്തിരിക്കേണ്ടിവരും.

What you should work next

സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്തതിന് തിയാഗോ അൽമാഡയ്ക്ക് ഒരു മത്സരത്തിൽ വിലക്ക്. ദാനി ഒല്‍മോയെ തല്ലിയ അർജന്റീന അസിസ്റ്റന്റ് കോച്ച് റോബർട്ട് അയാലയ്ക്ക് മൂന്നു മത്സരങ്ങളിൽ ടീമിനൊപ്പം പ്രവര്‍ത്തിക്കാൻ സാധിക്കില്ല. സ്പാനിഷ് താരങ്ങളിൽൽ ഗാവിക്കെതിരെ മാത്രമാണു നടപടിയുള്ളത്. എറിക് ഗാർഷ്യയെ പിടിച്ചുതള്ളിയ കുറ്റത്തിന് താരത്തിന് ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടിവരും. അർജന്റീന താരങ്ങൾക്കെല്ലാം വൻ തുക പിഴയായും ചുമത്തിയിട്ടുണ്ട്. പരേഡസും മൊളിനയും 90,000 ഡോളർ ( 84 ലക്ഷത്തോളം രൂപ) വീതം പിഴയായി ഒടുക്കണം.

What you should work next

അർജന്റീന അസിസ്റ്റന്റ് പരിശീലകന്‍ 30,000 ഡോളർ (28 ലക്ഷത്തോളം രൂപ) പിഴ ശിക്ഷ. തിയാഗോ അൽമാഡയും ഗാവിയും 30,000 ഡോളർ അടയ്ക്കേണ്ടിവരും.  ഒരു മത്സരത്തിൽ വിലക്കുള്ള ഗവിയ്ക്ക് യുവേഫ നേഷൻസ് ലീഗിലെ സ്പെയിൻ– ഇംഗ്ലണ്ട് പോരാട്ടത്തിൽ കളിക്കാൻ‌ സാധിക്കില്ല. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ വിജയത്തിനു പിന്നാലെ ‘ഫാക്‌ലാൻഡ്’ ബാനർ പ്രദർശിപ്പിച്ചതിന് അർജന്റീന ഫുട്ബോൾ ടീം മൂന്നു കോടി രൂപയിലേറെ പിഴയായി അടയ്ക്കേണ്ടിവരും. ഹോം ഗ്രൗണ്ടിലെ അടുത്ത മത്സരത്തിൽ സ്റ്റേ‍‍ഡിയത്തിന്റെ പകുതി കപ്പാസിറ്റി മാത്രം ആരാധകരെ പ്രവേശിപ്പിച്ച് അർജന്റീന കളിക്കേണ്ടിവരും.

English Summary:

FIFA has sanctioned Argentina aft the World Cup last disorder, fining the AFA and banning respective squad members

Read Entire Article