Published: May 05, 2026 05:05 PM IST
1 minute Read
ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വീശിയടിച്ച വിജയ് ‘കൊടുങ്കാറ്റിൽ’ മാറിമറിഞ്ഞത് തമിഴ്നാട്ടിലെ രാഷ്ട്രീയ ഭൂപടമാണ്. തമിഴ്നാട്ടിൽ 6 പതിറ്റാണ്ട് നീണ്ട ദ്രാവിഡ പാർട്ടി മേൽക്കോയ്മയാണ് വിജയ് തിരുത്തിക്കുറിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) 108 സീറ്റ് നേടി. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 118 സീറ്റ്. 40 ശതമാനത്തിലേറെ വോട്ട് നേടിയാണ് ടിവികെയുടെ മുന്നേറ്റം. വിജയ് മത്സരിച്ച രണ്ടിടത്തും (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) ജയിച്ചു. ഒരു രാഷ്ട്രീയ അതികായൻ എന്ന നിലയിലുള്ള ദളപതി വിജയ്‌യുടെ അരങ്ങേറ്റം ഒരു സിനിമാ ബ്ലോക്ക്ബസ്റ്ററിന് തുല്യമായി വാഴ്ത്തപ്പെടുമ്പോൾ, ആരാധകരിൽ ഒരു വിഭാഗം ഈ വിജയത്തിന് പിന്നിൽ ഒരു ‘ക്യാപ്റ്റൻ കൂൾ’ ബന്ധവും കാണുന്നുണ്ട്. ഇതു സംബന്ധിച്ച ചർച്ചകളും സമൂഹമാധ്യമങ്ങളിൽ കൊഴുക്കുകയാണ്.
ചെന്നൈ സൂപ്പർ കിങ്സിന്റെ നിറമായ ‘മഞ്ഞ’ തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപടത്തിലും നിറം ചാർത്തിയിരിക്കുകയാണെന്നാണ് ആരാധകരും പറയുന്നത്. ടിവികെയുടെ കൊടിയുടെ നിറവും മഞ്ഞയും ചുവപ്പും ചേർന്നതാണ്. സിഎസ്കെയുമായി ചേർത്തുവച്ചായിരുന്നു ടിവികെയുടെ പ്രചാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം, ടിവികെയുമായി കൈകോർക്കുന്നതിനിടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ പറഞ്ഞത് ഇങ്ങനെയാണ്: ‘‘എനിക്ക് തമിഴ്‌നാട്ടിലെ ഏറ്റവും ജനപ്രിയനായ ബിഹാരി ആകണം. അതിനായി സിഎസ്‌കെയെ വിജയിപ്പിക്കുന്ന ധോണിയോട് എനിക്ക് മത്സരിക്കേണ്ടതുണ്ട്. നിങ്ങളുടെ നേതാവിന് കീഴിൽ ഞാൻ ടിവികെയെ വിജയിപ്പിക്കും.’’– ധോണിയെ പരാമർശിച്ചു നടത്തിയ ഈ പ്രസംഗത്തിന് വൻ കയ്യടിയാണ് ലഭിച്ചത്.
Vijay Thalapathy was not incorrect erstwhile helium said this:
“Even successful cricket, the 1 who whistles is Tamil Nadu—CSK! Even successful the upcoming election, the 1 who is going to stroke the whistle is our TVK!”🔥 pic.twitter.com/rKM49Lp6xA
ടിവികെയ്ക്ക് ചെന്നൈ സൂപ്പർ കിങ്സുമായി ഏറ്റവും പ്രകടമായ ബന്ധം ചിഹ്നമായ ‘വിസിൽ’ ആയിരുന്നു. ശരാശരി തമിഴ് വോട്ടർക്ക്, വിസിൽ എന്നത് സിഎസ്‌കെയുടെ ‘വിസിൽ പോട്’ എന്ന ഗാനത്തിന് സമാനമാണ്. പ്രചാരണത്തിലുടനീളം, ടിവികെ റാലികൾ ചെപ്പോക്കിലെ ഗാലറിയിലുള്ള സിഎസ്‌കെ ആരാധകരുടെ കൂട്ടായ്മ പോലെയാണ് അനുഭവപ്പെട്ടത്. പല കന്നി വോട്ടർമാർക്കും, ഗാലറിയിൽ ‘തല’യ്ക്ക് (ധോണി) വേണ്ടി ആർപ്പുവിളിക്കുന്നതും ബൂത്തിൽ ‘ദളപതി’ക്ക് (വിജയ്) വോട്ട് ചെയ്യുന്നതും ഏറെക്കുറെ ഒരുപോലെയായിരുന്നു.
വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിൽ, ടിവികെ 100 സീറ്റുകൾ പിന്നിട്ടപ്പോൾ വിജയ്‍യുടെ ‘രാഷ്ട്രീയ ഫിനിഷിങ്’, ധോണിയുടെ ‘ക്രിക്കറ്റ് ഫിനിഷിങ്ങിന്’ തുല്യമാണെന്ന് അവർ കരുതുന്നു. എങ്കിലും ഈ ‘ധോണി ഘടകം’ ഒരു ധോണി ശൈലിയിലുള്ള വെല്ലുവിളിയും കൊണ്ടുവരുന്നുണ്ട്. 108 സീറ്റുകൾ നേടിയ വിജയ്, ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയ്ക്ക് അൽപം പിന്നിലാണ്. തമിഴ്നാട് ഇപ്പോൾ ഒരു ‘സൂപ്പർ ഓവർ’ സാഹചര്യത്തിലേക്ക് കടന്നിരിക്കുകയാണ്. ‘വിജയ’ക്കൊടി പാറിക്കുന്നത് ആരാണെന്ന് കാത്തിരുന്നു കാണാം.
English Summary:







English (US) ·