Published: July 03, 2026 04:33 PM IST Updated: July 03, 2026 05:18 PM IST
1 minute Read
മയാമി ∙ 2026 ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സഹോദരി കാതിയ അവെയ്‌റോയുടെ പ്രസ്താവന തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിന്റെ പോരാട്ടങ്ങൾ അവസാനിക്കുന്നതുവരെ അത്തരത്തിലൊരു തീരുമാനവുമെടുക്കില്ലെന്ന് റൊണാൾഡോ വ്യക്തമാക്കി. സുപ്പീരിയർ പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് നേടിയ ശേഷം റൊണാൾഡോ മാധ്യമപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയതായണ് റിപ്പോർട്ട്.
What you should work next
‘എന്റെ വിരമിക്കൽ ഇപ്പോൾ പ്രധാനമല്ല. ടൂർണമെന്റ് ജയിക്കുകയോ തോൽക്കുകയോ ചെയ്ത ശേഷവും അതിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് സമയമുണ്ടാകും. എന്റെ കുടുംബവുമായി സംസാരിച്ചശേഷം ഉചിതമായ തീരുമാനം ഞാൻ എടുക്കും. ഈ നിർണായക ഘട്ടത്തിൽ ഞാൻ ഒരു തീരുമാനവും എടുക്കുന്നില്ല. എല്ലാം ശാന്തമായി ഞാൻ കൈകാര്യം ചെയ്യുകയാണ്. ഈ നിമിഷത്തെ ആസ്വദിക്കുകയും ദേശീയ ടീമിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ എനിക്ക് പ്രധാനം.’– റൊണാൾഡോ പറഞ്ഞു.
What you should work next
ക്രൊയേഷ്യക്കെതിരെ പോർച്ചുഗൽ മത്സരം നടക്കുന്നതിനിടയിലാണ് റൊണാൾഡോയുടെ സഹോദരി അദ്ദേഹം വിരമിക്കുകയാണെന്ന് സൂചന നൽകിയത്. 41 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രാജ്യാന്തര കരിയറിലെ അവസാന ടൂർണമെന്റായിരിക്കും 2026 ഫിഫ ലോകകപ്പ് എന്നാണ് സഹോദരി കാതിയ അവീറോ പറഞ്ഞത്. മത്സരത്തിന് മുന്നോടിയായി ടൊറന്റോയിലെ ബിഎംഒ ഫീൽഡിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കാതിയ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഫുട്ബോൾ മാധ്യമമായ 'ഫോട്മൊബ്' ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തു.
‘‘എനിക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, അദ്ദേഹം (റൊണാൾഡോ) ഉടൻ തന്നെ വിടപറഞ്ഞേക്കാം. ഇത് നിലനിൽക്കുന്നിടത്തോളം കാലം അത് ആസ്വദിക്കൂ. അദ്ദേഹം ഇന്ന് തന്നെ വിടപറയുകയാണെന്നല്ല ഞാൻ പറയുന്നത്, എന്നാൽ അത് ഉടൻ തന്നെ ഉണ്ടാകും. ഇതാണ് അദ്ദേഹത്തിന്റെ ‘ലാസ്റ്റ് ഡാൻസ്’ എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് പരമാവധി ആസ്വദിക്കൂ. അദ്ദേഹത്തെപ്പോലൊരാളെ ഇനി കണ്ടെത്തുക എന്നത് അസാധ്യമായിരിക്കും.’’– കാതിയ അവീറോ പറഞ്ഞു.
റൊണാൾഡോ തന്റെ കരിയറിലെ ചരിത്ര നാഴികക്കല്ലായ 1000 കരിയർ ഗോളുകൾ തികച്ചതിന് ശേഷമായിരിക്കുമോ വിരമിക്കുക എന്ന ചോദ്യത്തിന്, താൻ ക്ലബ്ബ് കരിയറിനെക്കുറിച്ചല്ല, മറിച്ച് പോർച്ചുഗൽ ദേശീയ ടീമിൽ നിന്നുള്ള വിരമിക്കലിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് കാതിയ വ്യക്തമാക്കി. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
English Summary:





English (US) ·