ധോണിക്ക് കൈകൊടുത്തില്ല, കാല്‍ തൊട്ട് വണങ്ങി വൈഭവ് സൂര്യവംശി; ഹൃദയങ്ങള്‍ കീഴടക്കിയ പ്രതികരണവുമായി സിഎസ്‌കെ ക്യാപ്റ്റനും

8 months ago 11

Authored by: നിഷാദ് അമീന്‍|Samayam Malayalam21 May 2025, 10:26 am

IPL 2025 RR vs CSK: മത്സരശേഷം ഹസ്തദാനത്തിനായി ഇരുടീമുകളിലെയും താരങ്ങള്‍ അണിനിരന്നപ്പോഴാണ് വൈഭവ് സൂര്യവംശി (Vaibhav Suryavanshi) എംഎസ് ധോണിയുടെ (MS Dhoni) കാല്‍ തൊട്ട് വണങ്ങിയത്. തന്റെ ഊഴമായപ്പോള്‍ കൈപിടിക്കുന്നതിന് പകരം ഒരു കൈകൊണ്ട് സിഎസ്‌കെ ക്യാപ്റ്റന്റെ കാലില്‍ തൊടുകയായിരുന്നു. ധോണിയാവട്ടെ പുഞ്ചിരിയോടെ വൈഭവിന്റെ മറ്റേ കൈയില്‍ പിടിച്ചു.

വൈഭവ് സൂര്യവംശി ധോണിയുടെ കാല്‍ തൊട്ട് വണങ്ങുന്നുവൈഭവ് സൂര്യവംശി ധോണിയുടെ കാല്‍ തൊട്ട് വണങ്ങുന്നു (ഫോട്ടോസ്- Samayam Malayalam)
ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുതബാലന്‍ വൈഭവ് സൂര്യവംശി (Vaibhav Suryavanshi) ബിഹാറിലെ സമസ്തിപൂരില്‍ ജനിക്കുമ്പോള്‍ ഇവിടെ നിന്ന് അധികം അകലെയല്ലാത്ത റാഞ്ചിയിലെ നക്ഷത്രം മഹേന്ദ്ര സിങ് ധോണി (MS Dhoni) തന്റെ കന്നി ഐപിഎല്‍ കിരീടം നേടി രണ്ട് വര്‍ഷം പിന്നിട്ടിരുന്നു. ധോണി വളര്‍ന്നപ്പോള്‍ റാഞ്ചിയും സമസ്തിപൂരും ഒരേ സംസ്ഥാനമായ ബീഹാറിന്റ ഭാഗമായി. ധോണിയുടെ കഥകള്‍ കണ്ടും കേട്ടുമാണ് വൈഭവ് വളര്‍ന്നത്. എല്ലാ ക്രിക്കറ്റ് പ്രേമികളെയും പോലെ വൈഭവും ധോണിയുടെ ആരാധകനായി.

ഐപിഎല്‍ 2025ല്‍ ഇന്നലെ ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെ (Chennai Super Kings) വീഴ്ത്തിയ പ്രകടനവുമായി രാജസ്ഥാന്‍ റോയല്‍സിനായി (Rajasthan Royals) 14 വയസ്സുള്ള വൈഭവ് വീണ്ടും റെക്കോഡ് നേട്ടങ്ങള്‍ കൈവരിച്ചു. മല്‍സരശേഷം ഇരുടീമുകളിലെയും താരങ്ങള്‍ ഹസ്തദാനം ചെയ്യാന്‍ അണിനിരന്ന ചടങ്ങില്‍ ധോണിക്ക് കൈകൊടുക്കുന്നതിന് പകരം വൈഭവ് കാല്‍ തൊട്ട് വന്ദിക്കുകയാണ് ചെയ്തത്.


ധോണിക്ക് കൈകൊടുത്തില്ല, കാല്‍ തൊട്ട് വണങ്ങി വൈഭവ് സൂര്യവംശി; ഹൃദയങ്ങള്‍ കീഴടക്കിയ പ്രതികരണവുമായി സിഎസ്‌കെ ക്യാപ്റ്റനും


ധോണിക്ക് കൈ നല്‍കാനുള്ള ഊഴമായപ്പോള്‍ വൈഭവ് കുനിഞ്ഞ് ഒരു കൈകൊണ്ട് സിഎസ്‌കെ ക്യാപ്റ്റന്റെ കാലില്‍ തൊട്ട് വണങ്ങുകയായിരുന്നു. ധോണിയാവട്ടെ പുഞ്ചിരിയോടെ വൈഭവിന്റെ മറ്റേ കൈയില്‍ പിടിക്കുകയും ചെയ്തു. ധോണിയുടെ സിഎസ്‌കെയെ ആറ് വിക്കറ്റിന് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയത് കുരുന്ന് വൈഭവ് ആയിരുന്നു. ധോണിയുടെ കാലില്‍ തൊടുന്നതിന്റെ ഫോട്ടോകളും വീഡിയോകളും കാട്ടുതീ പോലെ വൈറലായി.

https://www.instagram.com/reel/DJ4ngvbPe4K/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DJ4ngvbPe4K/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
രണ്ട് വര്‍ഷം മുമ്പ് യശസി ജയ്സ്വാള്‍ ചെയ്തതിന് സമാനമായാണ് വൈഭവിന്റെയും അനുഗ്രഹം തേടല്‍. ജയ്സ്വാള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇപ്പോള്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. മാത്രമല്ല, ആര്‍ആറില്‍ വൈഭവിന്റെ ഓപണിങ് പങ്കാളിയുമാണ്.

നാല് കോടിയുടെ ലംബോര്‍ഗിനി സമ്മാനമായി നല്‍കി രോഹിത് ശര്‍മ; '264' നമ്പര്‍ കാറില്‍ ഇനി ആരാധകര്‍ മുംബൈ നഗരത്തിലൂടെ പറക്കും
മല്‍സരത്തില്‍ അതിവേഗ അര്‍ധസെഞ്ചുറി കുറിച്ചാണ് വൈഭവ് ആര്‍ആറിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയത്. 33 പന്തില്‍ വൈഭവ് 57 റണ്‍സ് നേടി. തുടക്കത്തില്‍ ജാഗ്രത പാലിച്ചെങ്കിലും പന്തുകള്‍ തിരഞ്ഞെടുത്ത് ശിക്ഷിക്കാന്‍ കൗമാരതാരം അമാന്തം കാണിച്ചില്ല.

രവീന്ദ്ര ജഡേജയെപ്പോലുള്ള പരിചയസമ്പന്നനായ ബൗളര്‍ക്ക് പോലും വൈഭവിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ജഡേജയുടെ പന്ത് രണ്ടുതവണ വേലിക്കെട്ടിന് മുകളിലൂടെ പറന്നു. സ്പിന്നര്‍ നൂര്‍ അഹമ്മദിന്റെ പന്തില്‍ നിന്ന് നാലാമത്തെ സിക്‌സറുമായി അദ്ദേഹം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. നാല് ബൗണ്ടറികളും വൈഭവ് നേടിയിരുന്നു.

ഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റി; ആര്‍സിബി-എസ്ആര്‍എച്ച് മല്‍സരം ലഖ്നൗവില്‍
യശസ്വി ജയ്സ്വാള്‍ 19 പന്തില്‍ 36 റണ്‍സുമായും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 31 പന്തില്‍ 41 റണ്‍സുമായും തിളങ്ങിയതോടെ സിഎസ്‌കെ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ ആര്‍ആര്‍ അനായാസം മറികടന്നു. സീസണിലെ അവസാന മല്‍സരത്തില്‍ നേടിയ ഈ വിജയം ആര്‍ആറിന് ഏറെ ആശ്വാസം നല്‍കുന്നതാണ്. 14 മാച്ചുകളില്‍ നാല് വിജയങ്ങളുമായാണ് സീസണ്‍ പൂര്‍ത്തിയാക്കുന്നത്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article