Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 21 Apr 2025, 7:58 pm
IPL 2025 RCB vs RR: രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ബെംഗളൂരുവിലേക്ക് ടീമിനൊപ്പം യാത്ര ചെയ്യില്ല. എട്ട് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് റോയല്‍സിന് നേടാനായത്. ഈ സീസണില്‍ അഞ്ചാമത്തെ മല്‍സരത്തിലാണ് സഞ്ജുവില്‍ നിന്ന് റിയാന്‍ പരാഗ് (Riyan Parag) ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്.
സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്ഏപ്രില് 16ന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. ബാറ്റ് ചെയ്യുന്നതിനിടെ വാരിയെല്ലിന്റെ ഭാഗത്തെ പേശികള്‍ക്ക് കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കളി തുടര്‍ന്നെങ്കിലും മികച്ച ഫോമില്‍ നില്‍ക്കെ സഞ്ജുവിന് റിട്ടയേര്‍ഡ് ഹര്‍ട്ട് ആവേണ്ടി വന്നു.
നിര്‍ണായക മാച്ചിനും സഞ്ജു ഇല്ല; ബെംഗളൂരുവിലേക്ക് ടീമിനൊപ്പം യാത്ര ചെയ്യില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ്
പോയിന്റ് നിലയില്‍ എട്ടാം സ്ഥാനത്തുള്ള റോയല്‍സിന് ആര്‍സിബിക്കെതിരായ അടുത്ത മല്‍സരം നിര്‍ണായകമാണ്. എട്ട് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് ആര്‍ആറിനുള്ളത്. വിജയം അനിവാര്യമായ ഘട്ടത്തില്‍ സഞ്ജുവിന്‍രെ സേവനം ലഭിക്കാത്തത് റോയല്‍സിന് വലിയ തിരിച്ചടിയാണ്. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് ക്യാപ്റ്റനാവും. സീസണിലെ അഞ്ചാം മാച്ചിലാണ് പരാഗ് സഞ്ജുവില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുക്കുന്നത്.
സഞ്ജു സാംസണ്‍ ബെംഗളൂരുവിലേക്ക് ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല. ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവരാനുള്ള റോയല്‍സിന്റെ ശ്രമങ്ങള്‍ക്കിടെയാണ് ക്യാപ്റ്റനെ പരിക്ക് പിടികൂടുന്നത്. ഐപിഎല്‍ 2025ല്‍ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് സഞ്ജു 224 റണ്‍സ് നേടിയിട്ടുണ്ട്. 37.33 ശരാശരിയില്‍ ഒരു അര്‍ധസെഞ്ചുറി ഉള്‍പ്പെടെയാണിത്.
ഏപ്രില്‍ 24 വ്യാഴാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് റോയല്‍സ് ആര്‍സിബിയെ നേരിടുന്നത്. ഈ മല്‍സരത്തിന് പുറപ്പെട്ട് ടീമിനൊപ്പം സഞ്ജു യാത്ര ചെയ്യില്ലെന്ന് ഫ്രാഞ്ചൈസി വെളിപ്പെടുത്തി.
പ്ലേഓഫിലെത്താനുള്ള ഫ്രാഞ്ചൈസിയുടെ പ്രതീക്ഷകള്‍ ഇപ്പോള്‍ തുലാസിലാണ്. യോഗ്യത നേടുന്നതിന് 16 പോയിന്റ് എന്ന സുരക്ഷിത മാര്‍ക്കിലെത്തണമെങ്കില്‍ ഇനിയുള്ള എല്ലാ മല്‍സരങ്ങളിലെല്ലാം വിജയിക്കേണ്ടതുണ്ട്.
രാജസ്ഥാന്‍ റോയല്‍സിന്റെ മെഡിക്കല്‍ സ്റ്റാഫിനൊപ്പം ടീമിന്റെ ഹോം ബേസില്‍ സഞ്ജു തുടരുമെന്ന് റോയല്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 'രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സുഖം പ്രാപിച്ചുവരികയാണ്. പുനരധിവാസ പ്രക്രിയയുടെ ഭാഗമായി ആര്‍ആര്‍ മെഡിക്കല്‍ സ്റ്റാഫിനൊപ്പം ടീമിന്റെ ഹോം ബേസില്‍ തുടരും. വരാനിരിക്കുന്ന മത്സരത്തിനായി അദ്ദേഹം ബെംഗളൂരുവിലേക്ക് പോകില്ല. ടീം മാനേജ്മെന്റ് അദ്ദേഹത്തിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്- റോയല്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
ഫെബ്രുവരിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടി20 മത്സരത്തില്‍ ബാറ്റിങിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്ത് തട്ടി സഞ്ജുവിന്റെ വിരലിന് പൊട്ടല്‍ ഉണ്ടായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ ഐപിഎല്ലിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ഫീല്‍ഡ് ചെയ്യാനുള്ള ഫിറ്റ്‌നസ് ക്ലിയന്‍സ് ബിസിസിഐയില്‍ നിന്ന് ലഭിച്ചില്ല. ബാറ്റിങിന് അനുമതിയുള്ളതിനാല്‍ ഐപിഎല്ലിലെ ആദ്യ മൂന്ന് മാച്ചുകളില്‍ സഞ്ജു ഇംപാക്ട് സബ് ആയി ഓപണിങ് സ്ഥാനത്ത് കളിച്ചു. ഇതോടെ ചരിത്രത്തില്‍ ആദ്യമായി പരാഗ് ഫ്രാഞ്ചൈസിയെ നയിച്ചു. നാല് മാച്ചുകളില്‍ പരാഗിന് നേടാനായത് ഒരു ജയം മാത്രം.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·