Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•23 May 2025, 8:02 pm
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു - സൺ റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ നായകനായി ഇറങ്ങിയത് ജിതേഷ് ശർമ. ഇതോടെ രജത് പാട്ടിദാറിന് എന്ത് സംഭവിച്ചു എന്ന ആശങ്കയിലാണ് ആരാധകർ. അതേസമയം ടോസ് നേടിയ ആർസിബി ഹൈദരാബാദിനെ ബാറ്റിങ്ങിന് പറഞ്ഞയച്ചു.
ഹൈലൈറ്റ്:
- സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിങ് 11
- റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിങ് 11
- ടോസ് നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
രജത് പാട്ടിദാർ , ജിതേഷ് ശർമ(ഫോട്ടോസ്- Samayam Malayalam)
ചെന്നൈ സൂപ്പർ കിങ്‌സ് - റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിൽ ക്യാപ്റ്റൻ രജത് പാട്ടിദാറിന് പരിക്കേറ്റിരുന്നു. ഈ പരിക്കിൽ നിന്ന് പൂർണമായി മുക്തനാകത്തതുകൊണ്ടാണ് താരം ഇന്ന് നടക്കുന്ന മത്സരത്തിൽ നിന്ന് മാറി നിൽക്കുന്നത് എന്നാണ് ജിതേഷ് ശർമ പറഞ്ഞത്.
പാട്ടിദാറിന് പകരം ജിതേഷ് ശർമ; നിർണായക മത്സരത്തിൽ നായകസ്ഥാനത്ത് മാറ്റം; ടോസ് നേടിയ ബംഗളുരുവിന്റെ തീരുമാനം ടീമിന് ഗുണം ചെയ്യുമോ?
അതേസമയം രജത് പാട്ടിദാറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആർസിബി ക്രിക്കറ്റ് ഡയറക്ടർ മോ ബോബട്ട് നിർണായക അപ്ഡേറ്റ് നൽകുകയും ചെയ്‌തിരുന്നു. അദ്ദേഹം പതിയെ സുഖം പ്രാപിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയത് ജിതേഷ് ശർമ നയിക്കുന്ന ആർസിബി ആണ്. ടോസ് നേട്ടത്തിന് ശേഷം പ്രതികരിക്കവെയാണ് ജിതേഷ് ശർമ രജത് പാട്ടിദാറിന്റെ അഭാവത്തെ കുറിച്ച് പറഞ്ഞത്. ഒപ്പം ആർസിബിയുടെ ലക്ഷ്യം ഐപിഎൽ 2025 ന്റെ ടേബിൾ ടോപ്പർമാരായി ക്വാളിഫയർ മത്സരം കളിക്കാനാണ് എന്നും അതിനായി ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയം അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല എന്നും ജിതേഷ് ശർമ പറഞ്ഞു.
മാത്രവുമല്ല കഴിഞ്ഞ സീസണിൽ പഞ്ചാബിന്റെ നായകനായിരിക്കെ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ട പരിചയവും തനിക്ക് ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടോസ് നേടിയ ബംഗളുരു ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. മത്സരം നടക്കുന്ന ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പിച്ച് ബാറ്റർമാരെ അൽപ്പം വെള്ളം കുടിപ്പിക്കുന്ന പിച്ച് ആണ്. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ആദ്യം ഫീൽഡിങ് തന്നെയാണ് തെരഞ്ഞെടുക്കാറുള്ളത്. ഇവിടെ ആർസിബിയും ആദ്യം ഫീൽഡ് ചെയ്യാൻ ആണ് തീരുമാനിച്ചത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കാൻ സാധ്യതയുള്ള പിച്ച് ആയതുകൊണ്ടുതന്നെ ആർസിബിയുടെ തീരുമാനം തെറ്റിയില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേസമയം പരിക്കിന് ശേഷം ഫിൽ സാൾട്ട് ആർസിബിയുടെ പ്ലേയിങ് ഇലവനിൽ എത്തിയിരിക്കുകയാണ്. ജോഷ് ഹേസൽവുഡിന്റെ അഭാവത്തിൽ ലുങ്കി എൻഗിഡി ആണ് ഇത്തവണ എത്തുന്നത്. മായങ്ക് അഗർവാളും പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിട്ടുണ്ട്.
സൺറൈസേഴ്‌സ് ഹൈദരാബാദ് ആകട്ടെ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ ഇല്ലാതെയാണ് മൈതാനത്ത് ഇറങ്ങുന്നത്. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ബാറ്റിങ് ഓപ്പൺ ചെയ്യും. പിച്ച് ബൗളർമാർക്ക് അനുകൂലമായതുകൊണ്ട് തന്നെ വിക്കറ്റ് നഷ്ടമാകാതെ പരമാവധി വേഗത്തിൽ റൺ നേടുക എന്നതാണ് ഹൈദരാബാദിന്റെ ലക്ഷ്യം.
ഇരു ടീമുകളുടെയും പ്ലേയിങ് ഇലവൻ നോക്കാം
സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിങ് 11; ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (Wk), നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (c), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗറോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിങ് 11; വിരാട് കോലി, ഫിലിപ്പ് സാൾട്ട്, മായങ്ക് അഗർവാൾ, ജിതേഷ് ശർമ്മ (c and wk), റൊമാരിയോ ഷെപ്പേർഡ്, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ലുങ്കി എൻഗിഡി, യാഷ് ദയാൽ, സുയാഷ് ശർമ
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·