പിഴവോടു പിഴവുമായി ന്യൂസിലൻഡ്; 5-സ്റ്റാര്‍ ചോക്കളേറ്റ് ആസ്വദിച്ച് ബെല്‍ജിയം

3 weeks ago 4

നിഹാൽ മാമ്മൻ മാത്യു

നിഹാൽ മാമ്മൻ മാത്യു

Published: June 27, 2026 04:04 PM IST

3 minute Read

 AP)
ന്യൂസിലന്‍ഡിനെതിരെ ഗോൾ നേടിയ ബെല്‍ജിയം താരം ലിയാൻഡ്രോ ട്രൊസാർഡിന്റെ ആഹ്ലാദം. (Photo: AP)

ആധിപത്യത്തോടെ പാഞ്ഞുകയറിയ ബെല്‍ജിയം, ന്യൂസിലന്‍ഡിനെ 5-1ന് തോല്‍പിച്ച് ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനത്തെത്തി. ഈജിപ്തും ഇറാനും 1-1 സമനിലയില്‍ പിരിഞ്ഞതിന്റെയും, ലിയാന്‍ഡ്രോ ട്രോസാര്‍ഡിന്റെ ഇരട്ടഗോളിന്റെയും ബലത്തില്‍, റെഡ് ഡെവിള്‍സ് ടൂര്‍ണമെന്റിലെ അവരുടെ ആദ്യ ജയം രേഖപ്പെടുത്തി, ഒടുവില്‍ ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരായി ക്വാളിഫൈ ചെയ്തു. ന്യൂസിലന്‍ഡിന് ഈ തോല്‍വി ടൂര്‍ണമെന്റില്‍നിന്നുള്ള പുറത്താകലിനും വഴിവച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാനെതിരായ സമനിലയില്‍ നിന്നു ലഭിച്ച ഒരു പോയിന്റ് മാത്രമേ അവര്‍ക്ക് നേടാനായുള്ളൂ.

What you should work next

ബെല്‍ജിയം ന്യൂസിലന്‍ഡിനെ തകര്‍ത്തതോടെ അവര്‍ക്ക് ലോകകപ്പ് ജേതാക്കളാകാനുള്ള സാധ്യത തെളിഞ്ഞു കഴിഞ്ഞോ? ഇല്ല. ന്യൂസിലന്‍ഡിന്റെ പ്രതിരോധ നിരയോ ആക്രമണ നിരയോ നിലവാരമുള്ളതായിരുന്നില്ല. എലിയ്യ ജസ്റ്റ് 84-ാമത്തെ മിനിറ്റില്‍ വൈകി നേടിയെങ്കിലും ഓള്‍ വൈറ്റ്‌സ് 90 മിനിറ്റ് കളിയിലൊരിടത്തും എതിരാളികള്‍ക്ക് ഭീഷണി ഉയര്‍ത്തിയില്ല. അതേസമയം, താത്പര്യജനകമായ ഒരു ടീമാണ് ബെല്‍ജിയം എന്ന് വിലയിരുത്താം. ഈജിപ്തിനെതിരെ അവരുടെ ആദ്യ കളി സമനിലയില്‍ പിരിഞ്ഞത് ഭാഗ്യം കൊണ്ടായിരുന്നെങ്കില്‍, ഇറാനെതിരായ രണ്ടാം മത്സരത്തില്‍ ജെറമി ഡോകുവിനെ നഷ്ടപ്പെട്ടതോടെ ഗോള്‍മുഖത്ത് വേണ്ട ഒരു ഫിനിഷര്‍ അവര്‍ക്ക് ഇല്ലാതെ പോയി.

2018 ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടി തങ്ങളുടെ കളിയുടെ ഉച്ചസ്ഥായിയിലെത്തിയ ബെല്‍ജിയം ടീമിന്റെ സുവര്‍ണ്ണ തലമുറ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നതിന്റെ ബാക്കിപത്രമാണ് ഇത്തവണ കളിക്കളത്തിലുള്ളത്. ആ ടീമില്‍ നിന്ന് ഈഡന്‍ ഹാസഡ് (Eden Hazard) മുൻപേ റിട്ടയര്‍ ചെയ്തിരുന്നു. കെവിന്‍ ഡി ബ്രൂണേക്ക് ആകട്ടെ തന്റെ മികച്ച ഫോമിന്റെ അടുത്തെങ്ങും എത്താനും സാധിക്കുന്നില്ല. ടീമില്‍ യുവാക്കളെയും പരിചയസമ്പന്നരെയും ഉചിതമായ രീതിയില്‍ തന്നെ ഇടകലര്‍ത്തിയിട്ടുണ്ടെങ്കിലും ബെല്‍ജിയത്തെ ശരിക്കും ലോകകപ്പ് നേടാന്‍ സാധ്യതയുളള ടീമുകളുടെ പട്ടികയില്‍ ഗൗരവത്തോടെ പെടുത്താന്‍ പറ്റില്ല.

ജയിക്കാന്‍ സാധ്യതയുള്ള ടീമെന്നോ, കറുത്ത കുതിരകളെന്നോ ഉള്ള വിവരണത്തിന് ബെല്‍ജിയത്തിന് അര്‍ഹത ലഭിക്കാതെ പോകുന്നത് അവരുടെ ആക്രമണത്തിലുള്ള കഴിവു കുറവ് മൂലമാണ്. മുന്‍നിരയെ ഇപ്പോഴും നയിക്കുന്നത് 33 വയസുള്ള, പഴയ പടക്കുതിര റൊമെലു ലുകാകു (Romelu Lukaku) ആണെന്ന പ്രതീതിയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ നല്ലകാലമാകട്ടെ പണ്ടേ അവസാനിച്ചതുമാണ്. യുറോ 2024ല്‍ നടത്തിയ മോശം കളിയോ, ഈ ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ കണ്ട നിരാശാജനകമായ പ്രകടനമോ അവരുടെ ആത്മവിശ്വാസം കെടുത്തിയില്ല. അവരുടെ ടീമിലെ അനുഭവസമ്പത്തുള്ള കളിക്കാരായ ലുക്കാക്കുവോ, ഡി ബ്രൂയ്‌നെയോ ഒരു ലോകകപ്പ് നേടാന്‍ വേണ്ട ശൗര്യമോ, തീക്ഷ്ണതയോ ഉള്ളില്‍ ഒളിപ്പിച്ചവരായി തോന്നുന്നുമില്ല. എന്നിരിക്കിലും, ഇന്ന് കളിക്കാന്‍ ഇറങ്ങിയ ബെല്‍ജിയം, തങ്ങള്‍ ഇപ്പോഴും പരാജയപ്പെടാന്‍ വിധിക്കപ്പെട്ടരായി മുദ്രകുത്തപ്പെട്ടവരാണെങ്കിലും ടൂര്‍ണമെന്റിലെ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളെ 'അത്ഭുതപ്പെടുത്താന്‍' ആഗ്രഹിക്കുന്നവരാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതായി തോന്നി.

ഇന്ന് വരുത്തിയ രണ്ട് നിര്‍ണ്ണായക മാറ്റങ്ങള്‍ ബെല്‍ജിയത്തിന്റെ ആക്രമണ നിരയെ ബലപ്പെടുത്തുന്നതിന് ഇടയായി. അതില്‍ ആദ്യത്തേത് ഇടതു വിങ്ങില്‍ കളിച്ച ജെറെമി ഡോക്കുവിന്റെ (Jeremy Doku) തിരിച്ചുവരവായിരുന്നു. ടീമിന്റെ ആക്രമണത്തില്‍ ഇതുവരെ കാണാതെ പോയ ഭാവനാപരമായ കുറവ് അദ്ദേഹം പരിഹരിച്ചു. മറ്റൊന്ന് അനുഭവസമ്പത്തുള്ള സ്‌ട്രൈക്കര്‍ ലുക്കാക്കുവിനെ ബഞ്ചില്‍ തന്നെ ഇരുത്താന്‍ തീരുമാനിച്ചതായിരുന്നു. ഇറാന് എതിരെയുള്ള മത്സരത്തില്‍ തന്നെ നപ്പോളി സ്‌ട്രൈക്കര്‍ ടീമിന് എത്ര വലിയ ബാധ്യതയാണെന്ന് തെളിയിക്കപ്പെട്ടിരുന്നല്ലോ. അദ്ദേഹം മൂലം ആക്രമണത്തിന്റെ വേഗം നഷ്ടപ്പെട്ടു. പഴയ സ്റ്റൈലില്‍ കളിക്കുന്നതിനാല്‍ എതിരാളികള്‍ പന്ത് തട്ടിയെടുക്കാന്‍ ഇടവരുത്തി. അതിലൊക്കെ ഉപരിയായി ബെല്‍ജിയത്തിന്റെ പിന്‍നിര പാടുപെട്ട് മുന്നേറിയെത്തി നല്‍കുന്ന പന്തുകള്‍ പാഴാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭാവം ഇന്നത്തെ കളിയില്‍ ബെല്‍ജിയത്തെ കൂടുതല്‍ ആക്രമണ സ്വഭാവമുള്ള ടീമാക്കി. പകരം എത്തിയ സ്‌ട്രൈക്കര്‍ ചാള്‍സ് ഡി കെറ്റലാരെ (Charles de Ketelaere) വേണ്ടിടത്ത് ഓടിക്കയറാന്‍ മടി കാട്ടിയില്ല എന്നതിനാല്‍ ന്യൂസിലൻഡ് ടീമിന്റെ പ്രതിരോധ നിരയ്ക്ക് സദാ തലവേദനയും സഷ്ടിച്ചു.

മറ്റെന്തിനേക്കാളുമേറെ ഇന്നത്തെ മത്സരഫലം ന്യൂസിലൻഡിന്റെ പ്രതിരോധ നിര എത്ര മാത്രം മോശമാണ് എന്ന് എടുത്തുകാട്ടുന്നു. അവര്‍ അനുവദിച്ച ആദ്യത്തെയും രണ്ടാമത്തേയും, നാലാമത്തെയും ഗോളുകള്‍ കാണുമ്പോള്‍ ഓള്‍ വൈറ്റ്‌സിന്റെ പ്രതിരോധ നിരയുടെ ശേഷിക്കുറവ് വ്യക്തമാകുന്നു. അവരുടെ സെന്റര്‍-ബാക്ക് കളിക്കാരുടെ മന്ദതയ്ക്കു പുറമെ ഗോള്‍കീപ്പര്‍ മാക്‌സ് മാക്‌സ് ക്രോകൊംബെയുടെ (Max Crocombe) അറിവില്ലായ്മയും കൂടെ ചേര്‍ന്നപ്പോള്‍ എല്ലാം പൂര്‍ത്തിയായി. അവര്‍ വരുത്തിയ ഓരോ പിഴവും ബെല്‍ജിയം മുതലെടുത്തു. അവര്‍ 28-ാമത്തെയും 50-ാമത്തെയും മിനിറ്റുകളില്‍ വരുത്തിയ പിഴവുകള്‍ ട്രോസാര്‍ഡ് ഗോളാക്കി. ലുകാകുവിന് 86-ാമത്തെ മിനിറ്റില്‍ ഒരു ഫ്രീ ക്രോസും ലഭിച്ചു. ന്യൂസിലൻഡിന്റെ പ്രതിരോധ നിരയിലെ 5 പേരെയും ഇന്ന് കാണാനേ ഇല്ലായിരുന്നു.

ഇതൊക്കെയാണെങ്കിലും കെവിന്‍ ഡി ബ്രൂണെ 66-ാമത്തെ മിനിറ്റില്‍ നേടിയ അസാധ്യ ഗോള്‍ ഇത്തരം പിഴവുകളുടെ ഫലമൊന്നുമല്ല. അതിന് ആ പ്രതിഭാധനന്റെ അപാര കഴിവിനെ മാത്രം പുകഴ്ത്തിയാല്‍ മതി. ന്യൂസീലന്റ് മിഡ്ഫീല്‍ഡറുടെ വരുതിയില്‍ നില്‍ക്കാതെ പോയ ഒരു ടാക്കിളില്‍ നിന്ന് കിട്ടിയ പന്തുമായി ഓള്‍വൈറ്റ്‌സിന്റെ ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് ഒരു ടച്ച് എടുത്ത ശേഷം അടച്ചു കയറ്റിയ പന്ത് അവരുടെ നെറ്റിന്റെ വലതു വശത്ത് പതിച്ചു. തനിക്ക് ഇനിയും അങ്കത്തിന് ബാല്യമുണ്ട് എന്ന് ഡി ബ്രൂണേ തെളിയിച്ച നിമിഷമായിരുന്നു അത്. ബെല്‍ജിയം ടീം പല പ്രധാന കളികളില്‍ നിന്നും പുറത്താകുന്നതിന്റെ പഴി അദ്ദേഹത്തിനായിരുന്നു. ഇലയ്യാ ജസ്റ്റിലൂടെ ന്യൂസിലൻഡിന് ആശ്വാസ ഗോള്‍ നേടാനായെങ്കിലും ഗ്രൗണ്ടിന്റെ ഇരുവശങ്ങളിലും അവര്‍ക്ക് കരുത്തു കാണിക്കാന്‍ സാധിക്കാതെ പോയതിനാല്‍ ബെല്‍ജിയത്തിന് തങ്ങള്‍ അധികമായി നേടിയ 4 ഗോളുകള്‍ മാത്രം മതിയായിരുന്നു ഗ്രൂപ്പ് ജേതാക്കളാകാന്‍.

ഇറാന്‍-ഈജിപ്ത് മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പ്രധാന ഗുണഭോക്താക്കളും ബെല്‍ജിയം ആയിരുന്നു. അവര്‍ നേടിയ 5-1 വിജയത്തെ തുടര്‍ന്ന് അവര്‍ക്ക് 5 പോയിന്റും നാല് അധിക ഗോളുകളും ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ കൈവശമുണ്ട്. ഈജിപ്തിനും 5 പോയിന്റ് ഉണ്ടെങ്കിലും അവര്‍ ഗോള്‍ വ്യത്യാസം പരിഗിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ, ന്യൂസിലൻഡ് ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ബെല്‍ജിയമാകട്ടെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ഐ, ഗ്രൂപ്പ് ജെ എന്നിവയില്‍ ഏതിലെങ്കിലും നിന്നുളള മൂന്നാം സ്ഥാനക്കാരുമായി നോക്കൗട്ട് റൗണ്ടില്‍ മാറ്റുരയ്ക്കും. ബെല്‍ജിയം 2018 ലോകകപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇപ്പോഴത്തെ ടീമിന് അത്തരത്തിലൊരു കളി പുറത്തെടുക്കാനുള്ള ശേഷിയുണ്ടോ? സാധ്യത കുറവാണ്. എന്നാല്‍, കറുത്ത കുതിരകളെന്നോ, സാധ്യതയുള്ള ടീമുകളിലൊന്ന് എന്നുമൊക്കെയുള്ള വിവരണങ്ങളുടെ ഭാരമൊന്നുമില്ലാതെ അവര്‍ക്ക് കളിക്കാന്‍ സാധിക്കുകയും അങ്ങനെ ‘സാധ്യത കല്‍പ്പിക്കപ്പെടുന്ന’ ടീമുകളിലൊന്നിനെ അട്ടിമറിച്ച് കപ്പു നേടാനുമായേക്കാം. അവര്‍ ഇനി ജൂലൈ 1ന് ഗ്രൗണ്ടിലിറങ്ങും. നോക്കൗട്ട് റൗണ്ടില്‍ അവരുടെ എതിരാളി ദക്ഷിണ കൊറിയയോ സെനഗലോ ആകാനാണ് വഴി.

English Summary:

Belgium has topped Group G of the 2026 FIFA World Cup qualifiers with a ascendant 5-1 triumph implicit New Zealand. This win, coupled with Egypt and Iran's draw, secured their apical spot and eliminated New Zealand from the tournament.

Read Entire Article