Published: January 28, 2026 09:08 AM IST
1 minute Read
വിശാഖപട്ടണം ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിനായി ഇന്നു കളത്തിലിറങ്ങുമ്പോൾ ഒരു ‘വാം അപ്’ മാച്ചിന്റെ മൂഡിലാണ് ഇന്ത്യൻ ടീം. തുടർച്ചയായ വിജയങ്ങളിലൂടെ പരമ്പര നേട്ടം ഉറപ്പിച്ച ഇന്ത്യയ്ക്ക്, ട്വന്റി20 ലോകകപ്പിനായി അവസാന വട്ട ഒരുക്കങ്ങൾക്കുള്ള അവസരമാണ് ഇനിയുള്ള 2 മത്സരങ്ങൾ.
ലോകകപ്പിലെ ടീം കോംപിനേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് ഗ്രൗണ്ടിൽനിന്ന് തന്നെ ഉത്തരം കണ്ടെത്താനാകും മാനേജ്മെന്റിന്റെ ശ്രമം. ഫോമിലുള്ള സൂപ്പർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇന്ത്യ റിസർവ് ബെഞ്ചിന്റെ കരുത്ത് പരീക്ഷിക്കാനും സാധ്യതയേറെ. വിശാഖപട്ടണത്ത് ഇന്ന് വൈകിട്ട് 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
അഭിഷേക് ശർമയും ഇഷാൻ കിഷനും സൂര്യകുമാർ യാദവുമെല്ലാം അടിച്ചു തകർക്കുമ്പോൾ സഞ്ജു സാംസണിന്റെ ഫോം മാത്രമാണ് ബാറ്റിങ്ങിൽ ഇന്ത്യയുടെ ആശങ്ക. തിലക് വർമ ടീമിൽ തിരിച്ചെത്താത്തതിനാൽ സഞ്ജു പ്ലേയിങ് ഇലവനിൽ തുടർന്നേക്കും. എന്നാൽ 3 മത്സരങ്ങളിൽനിന്ന് 16 റൺസ് മാത്രം നേടാനായ സഞ്ജുവിനെ മധ്യനിരയിലേക്ക് ഇറക്കി പകരം ഇഷാൻ കിഷനെ ഓപ്പണറായി പരീക്ഷിക്കാൻ സാധ്യതയേറെ.
അഭിഷേകിന് വിശ്രമം അനുവദിച്ച് സഞ്ജു– ഇഷാൻ ഓപ്പണിങ് കോംബോയും പരീക്ഷിക്കാൻ സാധ്യതയുണ്ട്. പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാത്ത ശ്രേയസ് അയ്യരും പരുക്കിനെ തുടർന്ന് ബെഞ്ചിലായിരുന്ന വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലും ഇലവനിലെത്തിയേക്കും. അങ്ങനെയെങ്കിൽ ഹാർദിക് പാണ്ഡ്യയ്ക്കു വിശ്രമം അനുവദിക്കും. ബോളിങ്ങിൽ 3 മത്സരങ്ങളിൽനിന്ന് 2 വിക്കറ്റ് മാത്രം നേടാനായ കുൽദീപ് യാദവ് ഇതുവരെ മികവിലേക്കുയർന്നിട്ടില്ല.
English Summary:







English (US) ·