Published: July 22, 2026 09:41 AM IST Updated: July 22, 2026 02:41 PM IST
1 minute Read
ന്യൂജഴ്സി ∙ ലോകകപ്പ് ഫൈനലിനു ശേഷമുണ്ടായ അടിപിടിയിൽ അർജന്റീന ടീമിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ. അർജന്റീനയുടെ ലിയാന്ദ്രോ പരേഡെസും തിയാഗോ അൽമേഡയും നഹുവേൽ മൊളീനയും സഹ പരിശീലകൻ റോബർട്ടോ അയാലയും സ്പെയിൻ താരങ്ങളുമായി സംഘർഷമുണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഘർഷത്തിനിടെ മൈതാനത്തുവച്ച് റഫറി അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നില്ല. പരേഡെസിന് റെഡ് കാർഡ് നൽകിയെന്ന പ്രചാരണം ഫിഫ നിഷേധിച്ചു. അച്ചടക്ക നടപടിസ്വീകരിച്ചിട്ടില്ലെന്നും ഫിഫയുടെ കമന്റേറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിൽ ചുവപ്പ് കാർഡ് തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്നും ഫിഫ വ്യക്തമാക്കി. സംഭവത്തിൽ അർജന്റീന ഫുട്ബോൾ ഫെഡറേഷനും അന്വേഷണം നടത്തുന്നുണ്ട്.
What you should work next
ഫൗളുകളും കടുത്ത ചാലഞ്ചുകളും കാരണം കലുഷിതമായ മത്സരം ഫൈനൽ വിസിലിനു പിന്നാലെ നിയന്ത്രണംവിടുകയായിരുന്നു. ഗാർസിയയോട് പരേഡെസ് തർക്കിക്കുകയും അദ്ദേഹത്തിന്റെ കഴുത്തിനു പിടിക്കുകയും ചെയ്തു. ഇതിന്റെ ആഘാതത്തിൽ ഗാർസിയ മൈതാനത്തു വീണു. ഇവരെ പിടിച്ചുമാറ്റാനെത്തിയ സ്പെയിൻ താരം ഗാവിയെ പരേഡെസ് തള്ളിവീഴ്ത്തി. അർജന്റീന കോച്ച് ലയണൽ സ്കലോനി വന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
ഈ സംഭവം ഇരു ടീമുകളിലെയും മറ്റു കളിക്കാരും പരിശീലക സംഘാംഗങ്ങളും തമ്മിൽ വാക്കുതർക്കത്തിനും കാരണമായി. പിന്നീട് സുരക്ഷാ ജീവനക്കാരും മറ്റും ചേർന്നാണ് ഇവരെ മാറ്റിയത്. അതേസമയം, സ്പെയിനിന്റെ കിരീടധാരണച്ചടങ്ങിൽ അർജന്റീന താരങ്ങൾ പിന്തിരിഞ്ഞുനിന്നത് സ്പോർട്സ്മാൻ സ്പിരിറ്റിനു ചേർന്നതല്ലെന്ന് ആരോപമണമുയർന്നു. ഇംഗ്ലണ്ട് – അർജന്റീന മത്സരത്തിനു ശേഷം ഫോക്‌ലൻഡ് ദ്വീപിൽ അവകാശമുന്നയിച്ചുള്ള പോസ്റ്റർ അർജന്റീന താരങ്ങൾ ഉയർത്തിയ സംഭവത്തിലും ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:






English (US) ·