ബുമ്രയുടെ തീപ്പന്തുകൾക്ക് മുന്നിൽ വിറച്ച് വൈഭവ്, ഫീൽഡിങ് പരിശീലനവും പാളി; നെറ്റ്‌സിൽ മിന്നി സഞ്ജു; ഇലവനിൽ ആര്? ഉണ്ടാകുമോ സർപ്രൈസ്?

6 days ago 9

ഓൺലൈൻ ഡെസ്‌ക്

Published: September 13, 2026 09:15 AM IST

1 minute Read

 X@BCCI
സഞ്ജു സാംസണും അഭിഷേക് ശർമയും, വൈഭവ് സൂര്യവംശി. Photo: X@BCCI

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കാനിരിക്കെ ഇന്ത്യൻ ടീം മാനേജ്മെന്റ് വലിയ ആശയക്കുഴപ്പത്തിലാണ്. ഓപ്പണിങ് സഖ്യം സംബന്ധിച്ചാണ് അനിശ്ചിതത്വം തുടരുന്നത്. ‘വണ്ടർ ബോയ്’ വൈഭവ് സൂര്യവംശിയോ അതോ ‘ലോകകപ്പ് ഹീറോ’ സഞ്ജു സാംസണോ? ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ സഞ്ജുവിന് പകരം വൈഭവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, അവസാന മത്സരത്തിൽ സഞ്ജുവിനു വേണ്ടി വൈഭവിന് മാറിക്കൊടുക്കേണ്ടി വന്നിരുന്നു.

What you should work next

സഞ്ജു സാംസൺ-അഭിഷേക് ശർമ സഖ്യം ട്വന്റി20യിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ച ജോഡിയാണ്. ട്വന്റി20 ലോകകപ്പിലും ഈ സഖ്യത്തിന്റെ പ്രകടനം നിർണായകമായി. അഫ്ഗാൻ പരമ്പരയ്ക്കു തൊട്ടുപിന്നാലെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും പങ്കെടുക്കേണ്ടതിനാൽ സഞ്ജുവിനും വൈഭവിനും അവസരം നൽകാനാകും കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെയും തീരുമാനം.

വെള്ളിയാഴ്ച ഇരുതാരങ്ങളും നെറ്റ്സിൽ പരിശീലനം നടത്തി. പരിശീലന വേളയിൽ സഞ്ജുവാണ് കൂടുതൽ മികവ് പുറത്തെടുത്തത്. ദുലീപ് ട്രോഫി മത്സരത്തിന് തൊട്ടുപിന്നാലെ എത്തിയ വൈഭവിന് വൈറ്റ് ബോളുമായി പൊരുത്തപ്പെടാൻ സമയമെടുക്കുന്ന കാഴ്ചയാണ് അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ കണ്ടത്. ജസ്പ്രീത് ബുമ്രയുടെ പേസ് ബോളുകൾക്ക് മുന്നിൽ വൈഭവ് വിറയ്ക്കുകയും ചെയ്തു. രാജ്യാന്തര അരങ്ങേറ്റത്തിനു ശേഷം ആദ്യമായാണ് വൈഭവും ബുമ്രയും ഒരുമിച്ച് കളിക്കുന്നത്. യുകെയിൽ നടന്ന ട്വന്റി20 പരമ്പരയിൽ ബുമ്ര ഭാഗമായിരുന്നില്ല; ഏകദിന പരമ്പരയിലാണ് താരം ടീമിനൊപ്പം ചേർന്നത്.

നെറ്റ്സിൽ ഗുഡ് ലെങ്തിൽ ബുമ്ര എറിഞ്ഞ ആദ്യ പന്ത് പ്രതിരോധിക്കാൻ വൈഭവ് ശ്രമിച്ചെങ്കിലും പന്ത് ബാറ്റിനെ തൊടാതെ കടന്നുപോയി. അതേ ലെങ്തിലെറിഞ്ഞ അടുത്ത പന്ത്, വൈഭവ് ബാറ്റ് താഴ്ത്തുന്നതിന് മുൻപു തന്നെ അതിവേഗത്തിൽ കടന്നുപോയതോടെ താരം പതറി. മൂന്നാമത്തെ പന്ത് കൃത്യതയാർന്ന ഒരു യോർക്കർ ആയിരുന്നു, വൈഭവ് അത് കഷ്ടിച്ചാണ് തടുത്തിട്ടത്. നാലാമത്തെ പന്ത് അലപം ബാക്ക് ഓഫ് ലെങ്തിലാണ് എറിഞ്ഞത്, ഇതിൽ പന്ത് ബാറ്റിന്റെ അരികിൽ ചെറുതായി കൊള്ളിക്കാൻ മാത്രമാണ് വൈഭവിനു സാധിച്ചത്.

വെറും നാല് പന്തുകൾ കൊണ്ട്, മികച്ച പേസ് ബോളിങ് നിരയുള്ള മറ്റു ടീമുകളിൽനിന്നു രാജ്യാന്തര തലത്തിൽ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികളുടെ ഒരു സൂചന വൈഭവിന് കാണിച്ചുകൊടുക്കാൻ ബുമ്രയ്ക്കു സാധിച്ചു. യഷ് ഠാക്കൂർ, അർഷ്ദീപ് സിങ് എന്നിവർക്കെതിരെയും വൈഭവ് പതറി. ഫീൽഡിങ് പരിശീലനവും വൈഭവിന് അത്ര മികച്ചതായിരുന്നില്ല. മൂന്നു ക്യാച്ചുകളാണ് താരം ഡ്രോപ് ചെയ്തത്.

അതേസമയം, നെറ്റ്സ് പരിശീലനത്തിനിടെ നടുവിന് പരുക്കേറ്റ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽനിന്നു പുറത്താവുകയാണെങ്കിൽ, വൈഭവും സഞ്ജുവും ഒരുമിച്ച് ഇലവനിൽ സ്ഥാനം പിടിക്കാനും സാധ്യതയുണ്ട്. ടോപ് ഓർഡറിലെ ആശയക്കുഴപ്പം കൂടാതെ സ്പിൻ വിഭാഗത്തിലും അന്തിമതീരുമാനമായിട്ടില്ല. അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നിവർ ഉറപ്പായും ടീമിലുണ്ടാകും. മൂന്നാമതൊരു സ്പെഷലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തിയെ കളിപ്പിക്കുമോ അതോ സ്പെഷലിസ്റ്റ് പേസറായ യഷ് ഠാക്കൂറിനെ കളിപ്പിക്കുമോ എന്നതാണ് ചോദ്യം. ജസ്പ്രീത് ബുമ്രയ്ക്കും അർഷ്ദീപ് സിങ്ങിനൊപ്പം ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി ഉറപ്പായും ഉണ്ടാകും. ഇതോടെ ശിവം ദുബെയ്ക്കു സ്ഥാനം നഷ്ടമാകും.

English Summary:

The Indian squad absorption faces a large dilemma regarding the opening brace for the upcoming T20 bid against Afghanistan. The statement centers connected whether to prime the young Vaibhav Suryavanshi oregon the experienced Sanju Samson.

Read Entire Article