Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 28 Apr 2025, 9:34 pm
ട്രോമ, ഡിപ്രഷന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ഒരു വയസ്സ് മാത്രം പിന്നിട്ട കുഞ്ഞിനെ പരിഹസിച്ചതാണ് സഞ്ജന ഗണേശനെ (Sanjana Ganesan) പ്രയാസപ്പെടുത്തിയത്. ഓണ്‍ലൈന്‍ ട്രോളുകള്‍ നടത്തുന്നവര്‍ക്ക് തന്റെ മകനെക്കുറിച്ചോ തങ്ങളുടെ ജീവിതത്തെ കുറിച്ചോ ഒന്നുമറിയില്ലെന്നും അവര്‍ കുറിച്ചു.
ജസ്പ്രീത് ബുംറയും സഞ്ജന ഗണേശനും മകന്‍ അംഗദ് ബുംറയ്‌ക്കൊപ്പം (ഫോട്ടോസ്- Samayam Malayalam) അംഗദിന്റെ മുഖഭാവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഓണ്‍ലൈന്‍ ട്രോളുകള്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും (എല്‍എസ്ജി) മുംബൈ ഇന്ത്യന്‍സും (എംഐ) തമ്മിലുള്ള മല്‍സരം കാണാന്‍ അംഗദും ഉണ്ടായിരുന്നു. എംഐ നേടിയ ആവേശകരമായ വിജയഘോഷത്തിനിടെയുള്ള അംഗദ് ബുംറയുടെ മുഖഭാവത്തെ പരിഹസിച്ച് ഓണ്‍ലൈന്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു.
മകന്‍ അംഗദ് ബുംറയെ പരിഹസിക്കുന്ന ഓണ്‍ലൈന്‍ ട്രോളുകള്‍ക്കെതിരെ സഞ്ജന ഗണേശന്‍; വൈറലായി ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
ഒരു വയസ്സ് പിന്നിട്ട കുട്ടിയെ കുറിച്ച് അനുമാനങ്ങള്‍ നടത്തുന്നത് നിര്‍ത്താന്‍ അവര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ട്രോമ, ഡിപ്രഷന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് മകനെ വിശേഷിപ്പിച്ചത് അവര്‍ അരിശം പ്രകടിപ്പിച്ചു.
'ഞങ്ങളുടെ മകന്‍ നിങ്ങളുടെ വിനോദത്തിനുള്ള വിഷയമല്ല. ഇന്റര്‍നെറ്റ് ഒരു നിന്ദ്യവും നീചവുമായ സ്ഥലമായതിനാല്‍, സോഷ്യല്‍ മീഡിയയില്‍ നിന്ന് അംഗദിനെ അകറ്റി നിര്‍ത്താന്‍ ജസ്പ്രീതും ഞാനും ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നു. ക്യാമറകള്‍ നിറഞ്ഞ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒരു കുട്ടിയെ കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എനിക്ക് നന്നായി മനസ്സിലാകും. പക്ഷേ ജസ്പ്രീതിനെ പിന്തുണയ്ക്കാനാണ് ഞാനും അംഗദും അവിടെ വന്നത്'- സഞ്ജന കുറിച്ചു.
'ഒരു കുഞ്ഞിനെ പരാമര്‍ശിച്ച് ട്രോമ, ഡിപ്രഷന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നു. ഇത് ശരിക്കും സങ്കടകരമാണ്. നിങ്ങള്‍ക്ക് ഞങ്ങളുടെ മകനെക്കുറിച്ചോ ഞങ്ങളുടെ ജീവിതത്തെക്കുറിച്ചോ ഒന്നും അറിയില്ല. അഭിപ്രായങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്നവര്‍ സത്യസന്ധത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'- സഞ്ജന കൂട്ടിച്ചേര്‍ത്തു.
മല്‍സരത്തില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രീത് ബുംറ ടീമിന്റെ വിജയത്തില്‍ സുപ്രധാന പങ്ക്‌വഹിച്ചിരുന്നു. ഈ പ്രകടനത്തോടെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ (171) നേടിയവരുടെ പട്ടികയില്‍ ബുംറയെ ഒന്നാമതെത്തി. ശ്രീലങ്കയുടെ വെറ്ററന്‍ താരം ലസിത് മലിംഗയെ ബുംറ മറികടന്നു. ഐപിഎല്‍ 2025 പോയിന്റ് പട്ടികയില്‍ എംഐ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
ഓണ്‍ലൈന്‍ പരിഹാസത്തിനെതിരെ സഞ്ജന മുമ്പും പരസ്യമായി പ്രതികരിച്ചിരുന്നു. തടി കൂടിയെന്ന് കമന്റ് ചെയ്ത ഇന്‍സ്റ്റഗ്രാമിലെ ഒരു ആരാധകന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് നല്‍കിയിരുന്നത്. സ്‌കൂളിലെ സയന്‍സ് ടെക്സ്റ്റ് ബുക്ക് ഓര്‍മയുണ്ടാവില്ല, സ്ത്രീകളുടെ ശരീരത്തെ കുറിച്ച് കമന്റ് ചെയ്യാന്‍ എന്ത് ധൈര്യം. ഇറങ്ങിപ്പോകൂ- എന്നാണ് ബോഡി ഷെയിമിങ് കമന്റിന് സഞ്ജന നല്‍കിയ മറുപടി.
2021 മാര്‍ച്ച് 15ന് വിവാഹിതരായ ബുംറ-സഞ്ജന ദമ്പതികള്‍ക്ക് 2023 സെപ്റ്റംബറിലാണ് കുഞ്ഞ് ജനിക്കുന്നത്. പൂനെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിടെക്കില്‍ സ്വര്‍ണ മെഡല്‍ നേടിയ സഞ്ജന സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായതോടെയാണ് പേരെടുത്തത്. ഐടി എന്‍ജിനീയറായി കരിയര്‍ ആരംഭിച്ച സഞ്ജന സൗന്ദര്യ മത്സരങ്ങളിലും റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·