മകളുടെ ചികിത്സയ്ക്കു സഹായിക്കണം; രോഹിത് ശർമയുടെ ബാഗിൽ പിടിച്ചുവലിച്ച് യുവതി-വിഡിയോ

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: January 23, 2026 11:54 AM IST

1 minute Read

രോഹിത് ശർമയുടെ ബാഗിൽ പിടിച്ചുവലിക്കുന്ന യുവതി
രോഹിത് ശർമയുടെ ബാഗിൽ പിടിച്ചുവലിക്കുന്ന യുവതി

ഇൻഡോർ∙ ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ഏകദിനത്തിന് ഇൻഡോറിലെത്തിയ രോഹിത് ശർമയെ കാണാൻ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാന്‍ ശ്രമിച്ചു യുവതി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണുപുറത്തുവന്നത്. മകളുടെ ചികിത്സയ്ക്കായി സഹായം തേടാനാണു യുവതി രോഹിത് ശർമയ്ക്ക് അടുത്തെത്തിയത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് രോഹിത് ശർമയെ പെട്ടെന്നു തന്നെ സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു.

രോഗിയായ മകളെ ചികിത്സിക്കാൻ ഒൻപതു കോടി രൂപയുടെ കുത്തിവയ്പ് ആവശ്യമാണെന്നും സഹായം തേടിയാണു രോഹിത് ശർമയ്ക്കു സമീപത്ത് എത്തിയതെന്നും സരിത ശര്‍മ എന്ന യുവതി മാധ്യമങ്ങളോടു പ്രതികരിച്ചു. പണം തികയാതിരുന്നതോടെ രോഹിത് ശർമയെയും വിരാട് കോലിയെയും കണ്ട് സഹായം തേടാനായിരുന്നു യുവതി തീരുമാനിച്ചത്. രോഹിത് ശർമയുടെ ബാഗിൽ പിടിച്ചുവലിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുന്നതു ദൃശ്യങ്ങളിലുണ്ട്. ഇന്ത്യൻ താരം ഹോട്ടലിലേക്ക് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്നാണു വിവരം.

ട്വന്റി20, ടെസ്റ്റ് ഫോര്‍മാറ്റുകളിൽ‌നിന്നു വിരമിച്ച രോഹിത് ശർമ നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണു കളിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ രോഹിത് ടീമിനൊപ്പം തുടരുമെന്നാണു വിവരം. ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രോഹിത് ശരീര ഭാരം കുറച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലും രോഹിത് തുടർന്നും കളിക്കും.

English Summary:

Rohit Sharma was approached by a instrumentality seeking fiscal assistance for her daughter's aesculapian attraction successful Indore. The pistillate breached information to scope the cricketer

Read Entire Article