മൊഹ്സിന്‍ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം, കടുംപിടിത്തം തുടർന്ന് എസിസി, വീണ്ടും അനിശ്ചിതത്വം!

5 days ago 8

ഓൺലൈൻ ഡെസ്ക്

Published: September 14, 2026 01:02 AM IST Updated: September 14, 2026 01:08 AM IST

1 minute Read

ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷം, വേദിയിൽ നിൽക്കുന്ന മൊഹ്സിൻ നഖ്‍വി
ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷം, വേദിയിൽ നിൽക്കുന്ന മൊഹ്സിൻ നഖ്‍വി

ദുബായ്∙ വനിതാ ഏഷ്യാകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന് വിജയികൾക്കുള്ള ട്രോഫി നൽകില്ല. ഏഷ്യൻ‍ ക്രിക്കറ്റ് കൗൺസിൽ ചെയര്‍മാനും പാക്കിസ്ഥാനിലെ മന്ത്രിയുമായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങാൻ സാധിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെയാണ് വനിതാ ഏഷ്യാകപ്പിലും അനിശ്ചിതത്വത്തിനു വഴിയൊരുങ്ങിയത്. രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയ്ക്ക് റണ്ണർ അപ് ചെക്ക് മൊഹ്സിൻ നഖ്‍വിയാണു നൽകിയത്. എന്നാൽ വിജയികൾക്കുള്ള ട്രോഫിയോ മറ്റു പുരസ്കാരങ്ങളോ വിതരണം ചെയ്തില്ല.

What you should work next

2025 ൽ ഇന്ത്യൻ പുരുഷ ടീം ഏഷ്യാകപ്പ് വിജയിച്ചപ്പോഴും മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങിയിരുന്നില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിലേക്കാണ് മൊഹ്സിന്‍ നഖ്‌വി ഇന്ത്യയ്ക്ക് അവകാശപ്പെട്ട ട്രോഫി കൊണ്ടുപോയത്. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൂര്യകുമാർ യാദവും സംഘവും ട്രോഫിയില്ലാതെയാണ് അന്ന് കിരീട വിജയം ആഘോഷിച്ചത്. ആ ട്രോഫി ഇതുവരെയും ബിസിസിഐയ്ക്കോ, ഇന്ത്യൻ ടീമിനോ നൽകിയിട്ടില്ല.

ശ്രീലങ്കയെ ഇന്ത്യൻ വനിതകൾ തോൽപിച്ച ശേഷം 40 മിനിറ്റുകൾക്കപ്പുറമായിരുന്നു പുരസ്കാര വിതരണം തുടങ്ങിയത്. ശ്രീലങ്കൻ താരങ്ങൾക്കും പരിശീലകർക്കും മെമെന്റോകളും രണ്ടാം സ്ഥാനക്കാർക്കുള്ള മെഡലുകളും ലഭിച്ചു. ചെക് സ്വീകരിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു സംസാരിച്ച ശേഷം ബ്രോഡ്കാസ്റ്റിങ് അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്കു ട്രോഫി നൽകാൻ‍ നഖ്‍വി അല്ലാതെ മറ്റാരും മുന്നോട്ടു വന്നതുമില്ല.

What you should work next

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യാകപ്പ് പുരുഷ എഡിഷനിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം വിജയിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ മൊഹ്സിൻ നഖ്‍വിയിൽനിന്നു ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുക്കുകയായിരുന്നു. 

English Summary:

Less than a twelvemonth aft India’s men refused the Asia Cup trophy from Mohsin Naqvi, Harmanpreet Kaur’s squad followed suit aft beating Sri Lanka to triumph a record-extending eighth title

Read Entire Article