രാജസ്ഥാന് പിഴച്ചത് താരലേലം തന്നെ; നിലനിർത്തിയവർ വമ്പൻ ഫ്ലോപ്പ്, വിട്ടയച്ചവർ കിടിലൻ ഫോമിൽ

8 months ago 8

Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 25 Apr 2025, 9:15 am

ഐപിഎൽ മെഗാ താരലേലത്തിന് മുൻപ് രാജസ്ഥാൻ റോയൽസ് കൈവിട്ടുകളഞ്ഞ താരങ്ങൾ മറ്റുള്ള ടീമുകളിൽ കിടിലൻ പ്രകടനം കാഴ്ചവെക്കുമ്പോൾ ഭീമൻ തുകയ്ക്ക് നിലനിർത്തിയ റോയൽസ് താരങ്ങൾ ഈ സീസണിൽ കാഴ്ചവെക്കുന്നത് മൂക്കത്ത് വിരൽവെക്കുന്ന പ്രകടനമാണ്.

ഹൈലൈറ്റ്:

  • പിഴച്ചത് മെഗാ താരലേലത്തിന് മുൻപ്
  • നിലനിർത്തിയവർ വമ്പൻ ഫ്ലോപ്പ്, വിട്ടയച്ചവർ കിടിലൻ ഫോമിൽ
  • റോയൽസിന് പിഴച്ചത് എവിടെയൊക്കെ?
യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്മെയർയശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്മെയർ (ഫോട്ടോസ്- Samayam Malayalam)
ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലത്തിന് മുൻപ് 6 താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയത്. സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ് , ധ്രുവ് ജൂറൽ , ഷിമ്രോൺ ഹെറ്റ്മെയർ , സന്ദീപ് ശർമ എന്നിവരാണ് ആ താരങ്ങൾ. അന്ന് മുതലേ രാജസ്ഥാൻ ആരാധകർ വിമർശനവുമായി രംഗത്തെത്തി.
രാജസ്ഥാൻ റോയൽസ് ടീമിൽ നിന്ന് ഈ മൂന്ന് താരങ്ങളെ പുറത്താക്കണം; സഞ്ജുവിന്റെ ടീമിൽ വമ്പൻ മാറ്റങ്ങൾ അനിവാര്യംഐപിഎല്ലിൽ രാജസ്ഥാനെ പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്തേക്ക് ഉയർത്താൻ നിർണായക പങ്കുവഹിച്ച താരങ്ങളെ നിലനിർത്താതെ അവരെ താരലേലത്തിലേക്ക് വിട്ടുകളഞ്ഞത് ആരാധകരെ ചൊടിപ്പിച്ചു.

രാജസ്ഥാന് പിഴച്ചത് താരലേലം തന്നെ; നിലനിർത്തിയവർ വമ്പൻ ഫ്ലോപ്പ്, വിട്ടയച്ചവർ കിടിലൻ ഫോമിൽ

ജയ്‌സ്വാളും സഞ്ജുവും മാത്രമാണ് ഇതിൽ അൽപ്പമെങ്കിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചത്. സഞ്ജുവിന്റെ അഭാവത്തിൽ ക്യാപ്റ്റൻ കുപ്പായം അണിഞ്ഞ റിയാൻ പരാഗ് നിരാശപ്പെടുത്തി. റോയൽസിന്റെ ഭാവി എന്ന് കഴിഞ്ഞ സീസണിൽ എല്ലാം വാഴ്ത്തിപ്പാടിയ ധ്രുവ് ജൂറൽ ഈ സീസണിൽ ഒരു ഫ്ലോപ്പ് ആയി മാറി. 14 കോടി നൽകിയാണ് ധ്രുവ് ജൂറലിനെയും റിയാൻ പരാഗിനെയും റോയൽസ് നിലനിർത്തിയത്. വിദേശ താരങ്ങളിൽ ഷിമ്രോൺ ഹെറ്റ്മെയറെ മാത്രമാണ് നിലനിർത്തിയത്. ഇതാണ് ആരാധകരെ ഏറ്റവും കൂടുതൽ ചൊടിപ്പിച്ചത്. ജോസ് ബട്ലറെ ഒഴിവാക്കി ഹെറ്റ്മെയറെ നിലനിർത്തിയ രാജസ്ഥാന്റെ നിലപാട് ആരാധകർ നിരന്തരം ചോദ്യം ചെയ്തു. താരലേലത്തിലൂടെ ബട്ലറെ തിരിച്ചെത്തിക്കാം എന്ന് പ്രതീക്ഷിച്ച റോയൽസിന് അതിനും സാധിച്ചില്ല. പേഴ്‌സ് മണി നന്നേ കുറഞ്ഞ രാജസ്ഥാന് ബട്ലറെ പോലെ മികച്ച ഒരുപാട് താരങ്ങളെ ഐപിഎൽ താരലേലത്തിൽ നിന്ന് സ്വന്തം ക്യാമ്പിലേക്ക് എത്തിക്കാൻ സാധിച്ചില്ല.

5 വിദേശ താരങ്ങൾ അടക്കം 14 താരങ്ങളെയാണ് താരലേലത്തിലൂടെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. പക്ഷെ ഈ താരങ്ങളിൽ നിന്നും സ്ഥിരതയാർന്ന ഒരു പ്രകടനം രാജസ്ഥാന് ലഭിച്ചില്ല. ഐപിഎൽ 2025 സീസണിന്റെ തുടക്കത്തിൽ രാജസ്ഥാന്റെ മികച്ച താരങ്ങൾ ഫ്ലോപ്പായത് തുടക്കം പിഴക്കാൻ കാരണമായി.

രാജസ്ഥാന്റെ വജ്രായുധം എന്ന് ഏവരും പറഞ്ഞ ജോഫ്രാ ആർച്ചറും യശ്വസി ജയ്‌സ്വാളും റിയാൻ പരാഗും നിതീഷ് റാണയും തുടക്കത്തിൽ തന്നെ നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ വെറും ഒരു റൺ മാത്രം നേടി ജയ്‌സ്വാളും ഒരു വിക്കറ്റ് പോലും നേടാതെ 4 ഓവറിൽ 76 റൺസ് വിട്ടുകൊടുത്ത ആർച്ചറും ആരാധകരെ നന്നേ നിരാശയിലാക്കി.

വിക്കറ്റ് കീപ്പിങ്ങിന് കൂടി ഫിറ്റ്നസ് ലഭിച്ചതോടെ സഞ്ജു, തിരിച്ച് നായക സ്ഥാനത്തേക്ക് വീണ്ടും എത്തി. സഞ്ജു നായകനായി വന്ന ആദ്യ മത്സരം തന്നെ ജയിച്ചപ്പോൾ ആരാധകരും ഉറപ്പിച്ചു ഇനി അപരാജിത യാത്ര ഉറപ്പിക്കാം എന്ന്. പക്ഷെ ആദ്യ മത്സരത്തിൽ മാത്രമേ ജയിക്കാൻ സാധിച്ചിരുന്നുള്ളു.

അങ്ങനെ ജോഫ്രാ ആർച്ചറും യശ്വസി ജയ്‌സ്വാളും പതിയെ ഫോമിലേക്ക് എത്തി. പവർ പ്ലേ ഓവറിൽ വിക്കറ്റുകൾ നേടാൻ ആർച്ചറിനും സ്‌ട്രൈക്കിൽ ഏറെ നേരം നിന്ന് സ്കോർ ഉയർത്താൻ ജയ്‌സ്വാളിനും സാധിച്ചു. പക്ഷെ അപ്പോഴേക്കും മധ്യനിര ബാറ്റർമാരുടെ താളം തെറ്റി. റിയാൻ പരാഗും നിതീഷ് റാണയും ശുഭം ദുബെയും ഹെറ്റ്മെയറും വിമർശങ്ങൾ വാരിക്കൂട്ടിയ പ്രകടനം കാഴ്ചവെച്ചു.

കഴിഞ്ഞ ദിവസം ബംഗ്ലുരുമായുള്ള മത്സരത്തിൽ ആർസിബിയുടെ ഹോം ഗ്രൗണ്ടിന്റെ ഗാലറിയയെ നിശ്ശബ്ദരാക്കാൻ സാധിച്ച റോയൽസ് പിന്നീട് മത്സരം കൈ വിട്ടുകളയുകയായിരുന്നു. ഇതിന് കാരണവും മധ്യനിരയിലെ ഫോം ഔട്ട് താരങ്ങളാണ്.

നായകനായി തിരിച്ചെത്തി കിടിലൻ ബാറ്റിങ് പ്രകടനം നടത്തുന്ന സമയത്താണ് ഡൽഹിക്കെതിരായ മത്സരത്തിൽ നിന്ന് പരിക്കേറ്റ് സഞ്ജു മൈതാനം വിടുന്നത്. പിന്നീട് ഇതുവരെ തിരിച്ചെത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല. തുടർന്നുള്ള മത്സരങ്ങളും താരത്തിന് നഷ്ടമാകാനുള്ള സാധ്യതയും കൂടുതലാണ്.

രാജസ്ഥാന്റെ അടുത്ത മത്സരം ഏപ്രിൽ 28 ന് ഗുജറാത്ത് ടൈറ്റൻസിനോടാണ്. പോയിന്റ് ടേബിളിൽ ടോപ്പിൽ നിൽക്കുന്ന ഗുജറാത്ത് പടയെ വീഴ്ത്താൻ റോയൽസിന് സാധിക്കുമോ എന്നതിൽ സംശയമാണ്.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article