Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 10 May 2025, 12:56 am
ടെസ്റ്റ് ഓപണര്‍ എന്ന നിലയില്‍ രോഹിത് ശര്‍മയുടെ ദിനങ്ങള്‍ കഴിഞ്ഞുവെന്ന് സഞ്ജയ് മഞ്ജരേക്കര്‍. അവസാന 15 ഇന്നിങ്‌സുകളില്‍ രോഹിത് നേടിയ റണ്‍സ്, എതിരാളികള്‍, വേദി എന്നിവ ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കറുടെ ട്വീറ്റ്.
സഞ്ജയ് മഞ്ജരേക്കര്‍, രോഹിത് ശര്‍മ (ഫോട്ടോസ്- Samayam Malayalam) ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസമാണ്. പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തെ നയിക്കാനുള്ള താല്‍പര്യം രോഹിത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം അദ്ദേഹത്തെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഏകദിന ഫോര്‍മാറ്റില്‍ രോഹിത് ഇന്ത്യന്‍ നായകനായി തുടരും. മികച്ച ഫോം തുടര്‍ന്നാല്‍ 2027 ലോകകപ്പ് വരെ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കും.
രോഹിതിനെ 'തുറന്നുകാട്ടി' മഞ്ജരേക്കര്‍; 15 ഇന്നിങ്സുകളില്‍ 164 റണ്‍സ്, ശരാശരി 10.9, ഓപണറുടെ ദിനങ്ങള്‍ അവസാനിച്ചു
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രെന്‍ഡുകളില്‍ ഒന്നായിരുന്നു രോഹിതിന്റെ വിരമിക്കല്‍. റെഡ്-ബോള്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ഇതിഹാസത്തിന്റെ സംഭാവനകളെ ആരാധകര്‍ പ്രശംസിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ രോഹിതിനോട് ഒട്ടും മമത കാണിക്കാതെയാണ് തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റിട്ടത്.
ഏറെക്കാലമായി ഫോം കണ്ടെത്താന്‍ വിഷമിച്ച രോഹിതിന്റെ ബാറ്റിങ് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. ടെസ്റ്റ് ഓപണര്‍ എന്ന നിലയില്‍ രോഹിതിന്റെ ദിനങ്ങള്‍ അവസാനിച്ചുവെന്നും അദ്ദേഹം കുറിച്ചു. മറ്റുള്ളവര്‍ വിരമിക്കാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് മാന്യമായി വഴിമാറുകയാണ് വേണ്ടതെന്ന് മഞ്ജരേക്കര്‍ ഇതിന് മുമ്പും അഭിപ്രായപ്പെട്ടിരുന്നു.
'അവസാന 15 ഇന്നിങ്സുകളില്‍ നേടിത് 164 റണ്‍സ്. അതില്‍ 10 ഇന്നിങ്സുകളും ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരെ സ്വന്തം നാട്ടില്‍. ശരാശരി 10.9 റണ്‍സ്. നിലവിലെ ഫിറ്റ്നസ് ലെവല്‍ വച്ച് ടെസ്റ്റ് ഓപണര്‍ എന്ന നിലയില്‍ രോഹിത് ശര്‍മയുടെ ദിവസങ്ങള്‍ അവസാനിച്ചു'- മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ബാറ്റിങിലെ മോശം പ്രകടനം കാരണം ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ രോഹിത് പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്തായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 31 റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്തായെങ്കിലും പരമ്പരയ്ക്ക് ശേഷം താന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നില്ലെന്നും ടീം ഇന്ത്യയെ നയിക്കുമെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്ക് വേണ്ടി രോഹിത് 67 ടെസ്റ്റുകളില്‍ നിന്ന് 4,301 റണ്‍സ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി. ക്യാപ്റ്റനെന്ന നിലയില്‍ 24 ടെസ്റ്റുകളില്‍ നിന്ന് 12 വിജയങ്ങള്‍ നേടിക്കൊടുത്ത ശേഷം ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചു. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുകയാണ് രോഹിത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·