റോയല്‍സിന് ഒരു റണ്‍സ് തോല്‍വി, പരാഗിന് സെഞ്ചുറി നഷ്ടം; നിര്‍ണായക വിജയത്തോടെ കെകെആര്‍ മുന്നോട്ട്

8 months ago 10

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 4 May 2025, 8:37 pm

IPL 2025 RR vs KKR: തുടര്‍ച്ചയായ ആറ് സിക്‌സറുകള്‍ പറത്തിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ (Riyan Parag) നേതൃത്വത്തില്‍ പൊരുതിനോക്കിയെങ്കിലും ഒരു റണ്‍സിന് അടിയറവ് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). വിജയം അനിവാര്യമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (Kolkata Knight Riders) നിര്‍ണായകമായ രണ്ട് പോയിന്റ് സ്വന്തമാക്കി.

ഹൈലൈറ്റ്:

  • കെകെആര്‍ നാലിന് 206
  • ആര്‍ആര്‍ എട്ടിന് 205
  • റസ്സല്‍ കളിയിലെ താരം

റിയാന്‍ പരാഗിന്റെ ബാറ്റിങ്‌റിയാന്‍ പരാഗിന്റെ ബാറ്റിങ്‌ (ഫോട്ടോസ്- Samayam Malayalam)
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആവേശകരമായ ഐപിഎല്‍ (IPL 2025) മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) ഒരു റണ്‍സ് തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (Kolkata Knight Riders) 206 റണ്‍സ് പിന്തുടര്‍ന്ന റോയല്‍സിന് വേണ്ടി ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (Riyan Parag) 95 റണ്‍സ് നേടിയിട്ടും എട്ടിന് 205 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിച്ചു. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന നിലവിലെ ചാമ്പ്യന്‍മായ കെകെആര്‍ വീറോടെ പൊരുതിയാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. റോയല്‍സിനായ 45 പന്തിലാണ് റിയാന്‍ പരാഗ് 95 റണ്‍സെടുത്തത്. എട്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും നേടി. 13ാം ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയ റിയാന്‍ അടുത്ത ഓവറില്‍ നേരിട്ട ആദ്യ പന്തിലും സിക്‌സര്‍ നേടി റെക്കോഡിട്ടു.

റോയല്‍സിന് ഒരു റണ്‍സ് തോല്‍വി, പരാഗിന് സെഞ്ചുറി നഷ്ടം; നിര്‍ണായക വിജയത്തോടെ കെകെആര്‍ മുന്നോട്ട്


റോയല്‍സിനായി യശസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ 34), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (23 പന്തില്‍ 29), ശുഭം ദുബെ (14 പന്തില്‍ 25*) എന്നിവരും പൊരുതിയെങ്കിലും രക്ഷയുണ്ടായില്ല. റോയല്‍സിന്റെ ഒമ്പതാം തോല്‍വിയാണിത്. പ്ലേ ഓഫ് യോഗ്യത നേടാതെ റോയല്‍സ് നേരത്തെ തന്നെ പുറത്തായിരുന്നു.

https://www.instagram.com/reel/DJO_fT3MCKo/https://www.instagram.com/reel/DJO_fT3MCKo/
സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കെകെആറിന് തുടക്കം തന്നെ പിഴച്ചു. രണ്ടാം ഓവറില്‍ സുനില്‍ നരേയ്ന്‍ യുധ്വീര്‍ സിങിന്റെ പന്തില്‍ ബൗള്‍ഡായി. ഒമ്പത് പന്തില്‍ ഏഴ് റണ്‍സാണ് നേടിയത്. ഗുര്‍ബാസിനൊപ്പം അജിങ്ക്യ രഹാനെ നിലയുറപ്പിച്ചതോടെ സ്‌കോര്‍ ബോര്‍ഡ് ലചിച്ചു.

സഞ്ജു സാംസണിന്റെ പിതാവിനെതിരെ കെസിഎ നിയമനടപടിക്ക്; രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് നല്‍കും
ഗുര്‍ബാസ് 25 പന്തില്‍ 35 റണ്‍സോടെ പുറത്തായ ശേഷമെത്തിയ അംഗ്ക്രിഷ് രഘുവംശി 31 പന്തില്‍ 44 റണ്‍സ് നേടി. രഹാനെ 24 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായ ശേഷമെത്തിയ ആന്ദ്രേ റസ്സല്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി പ്രകടനം പുറത്തെടുത്തി. 25 പന്തില്‍ പുറത്താവാതെ 57 റണ്‍സ് നേടിയതോടെ സ്‌കോര്‍ 200 കടന്നു. റിങ്കു സിങ് ആറ് പന്തില്‍ പുറത്താവാതെ 19 റണ്‍സ് നേടി.

സഞ്ജു ഏകദിന ടീമില്‍ തിരിച്ചെത്തിയേക്കും, ഇത് സുവര്‍ണാവസരം; 2027 ലോകകപ്പ് വരെ തുടരാന്‍ സന്നദ്ധരായി രോഹിതും കോഹ്‌ലിയും
ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച റസ്സല്‍ 228.00 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് ബാറ്റ് വീശിയത്. ആറ് സിക്‌സറുകളും നാല് ബൗണ്ടറികളും നേടി. ഈഡന്‍ ഗാര്‍ഡന്‍സില്‍ 1,000 ഐപിഎല്‍ റണ്‍സും തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ വിദേശ ബാറ്റ്‌സ്മാനാണ് റസ്സല്‍. 2014 ല്‍ കെകെആറില്‍ ചേര്‍ന്ന റസ്സല്‍ 41 ഇന്നിങ്സുകളില്‍ നിന്നാണ് 1,000 തികച്ചത്.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article