ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ആദ്യം; വാങ്കഡെ സ്റ്റേഡിയത്തിൽ ബുംറ കുറിച്ചത് പുത്തൻ റെക്കോഡ്

8 months ago 8

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam22 May 2025, 1:17 am

മുംബൈ ഇന്ത്യൻസ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ വിക്കറ്റുകൾ വീഴ്ത്തി പുതു ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറ. ഇന്ന് നടന്ന മത്സരത്തിൽ 3 വിക്കറ്റുകൾ വീഴ്ത്തിയാണ് ജസ്പ്രീത് ബുംറ ലോക റെക്കോഡിൽ തന്റെ പേര് എഴുതി ചേർത്തത്. അതേസമയം മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് ഉറപ്പിച്ചു.

ഹൈലൈറ്റ്:

  • ചരിത്രം കുറിച്ച് ബുംറ
  • എലൈറ്റ് ക്ലബ്ബിൽ ഒന്നാമനായി ബുംറ
  • പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ ഇന്ത്യൻസ്
ജസ്പ്രീത് ബുംറജസ്പ്രീത് ബുംറ (ഫോട്ടോസ്- Samayam Malayalam)
മുംബൈ ഇന്ത്യൻസ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറ. വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ നേടിയ ബുംറ ഇപ്പോൾ എലൈറ്റ് ക്ലബിൽ ഒന്നാമതെത്തിയിരിക്കുകയാണ്. 4 ഓവറിൽ 3 വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സാറ്റ്‌നറും ഇന്ന് തിളങ്ങി.
ഒരേയൊരു സൂര്യകുമാർ; വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യയുടെ ടി20 നായകൻ
ഏറ്റവും കൂടുതൽ തവണ ഒരു മത്സരത്തിൽ മൂന്നോ അതിൽ കൂടുതലോ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് ആണ് മുംബൈ ഇന്ത്യൻസ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത്. 25 തവണയാണ് ഒരു മത്സരത്തിൽ നിന്ന് മൂന്നോ അതിൽ കൂടുതൽ വിക്കറ്റുകൾ താരം നേടിയത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.

ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ആദ്യം; വാങ്കഡെ സ്റ്റേഡിയത്തിൽ ബുംറ കുറിച്ചത് പുത്തൻ റെക്കോഡ്


അതേസമയം ഒരു മത്സരത്തിൽ നിന്ന് മൂന്ന് വിക്കറ്റുകൾ 20ൽ കൂടുതൽ തവണ നേടുന്ന ഇന്ത്യൻ താരങ്ങൾ ജസ്പ്രീത് ബുംറയും യുസ്‌വേന്ദ്ര ചാഹലും ആണ്. അതേസമയം ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയുടെ ടി 20 നായകൻ സൂര്യകുമാർ യാദവും ചരിത്രം കുറിച്ചു. 43 പന്തിൽ 73 റൺസ് നേടിയാണ് താരം എലൈറ്റ് പട്ടികയിൽ ഒന്നാമതെത്തുന്നത്. ഐപിഎൽ 2025 സീസൺ ആരംഭിച്ചത് മുതൽ 13 മത്സരങ്ങളിലും 25 റൺസിൽ കൂടുതൽ നേടിയ താരം എന്ന റെക്കോഡാണ് ഇന്ത്യയുടെ ടി 20 നായകൻ സ്വന്തം പേരിൽ എഴുതി ചേർത്തത്.ടി20 ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ 25+ സ്കോറുകൾ നേടിയ ടെംബ ബവുമയുടെ റെക്കോഡിനൊപ്പമാണ് സൂര്യകുമാർ യാദവ് ഇതോടെ എത്തിയിരിക്കുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ ആദ്യ പത്ത് മത്സരങ്ങളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ 25+ റൺസുകൾ നേടിറോബിൻ ഉത്തപ്പയുടെ റെക്കോഡും തകർത്തിരുന്നു.

അതേസമയം ഡൽഹി ക്യാപിറ്റൽസ് - മുംബൈ ഇന്ത്യൻസ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആധികാരിക ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 180 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ദയനീയ പരാജയം ഏറ്റുവാങ്ങി. ബാറ്റിങ് നിരയുടെ നിരാശാജനകമായ പ്രകടനമാണ് ഡൽഹിയെ പരാജയത്തിലേക്ക് നയിച്ചത്.

59 റൺസ് വ്യത്യാസത്തിലാണ് മുംബൈ ഇന്ത്യൻസ് ജയം സ്വന്തമാക്കിയത്. 181 റൺസ് പിന്തുടർന്ന ഡൽഹി 18.2 ഓവറിൽ 121 റൺസ് നേടി ഓൾ ഔട്ട് ആവുകയായിരുന്നു. മുംബൈയുടെ വിക്കറ്റ് കീപ്പർ റയാൻ റിക്കിൽട്ടൺ മിന്നൽ സ്റ്റാമ്പിങ്‌ നടത്തിയതും മിച്ചൽ സാറ്റ്‌നറും ജസ്പ്രീത് ബുംറ വിക്കറ്റുകൾ പിഴുതതും ആണ് മുംബൈക്ക് തുണയായി. ഇതോടെ ഐപിഎൽ 2025 സീസണിൽ നിന്ന് ഡൽഹി ക്യാപിറ്റൽസ് പുറത്തായിരിക്കുകയാണ്. അതേസമയം ഡൽഹി പുറത്തായതോടെ മുംബൈ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു.

അതേസമയം ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് ഐപിഎൽ 2025 സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. നിലവിൽ ഐപിഎൽ 2025 സീസൺ പോയിന്റ് ടേബിളിൽ 18 പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസ് ഒന്നാമതും 17 പോയിന്റുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പോയിന്റുമായി പഞ്ചാബ് കിങ്‌സ് മൂന്നാമതും 16 പോയിന്റുമായി മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. ജൂൺ 3നാണ് ഐപിഎൽ 2025 സീസണിന്റെ ഫൈനൽ മത്സരം.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article