Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 6 May 2025, 7:27 pm
Virat Kohli and Avneet Kaur: വിരാട് കോഹ്ലിയുടെ 'ലൈക്ക്' കിട്ടിയതോടെ അവ്‌നീത് കൗറിന്റെ കരിയറില്‍ വന്‍ നേട്ടം. അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് കോഹ്‌ലി വിശദീകരിച്ചെങ്കിലും ആരാധകരും പരസ്യ ബ്രാന്‍ഡുകളും അവ്‌നീതിനെ തേടിയെത്തി.
ഹൈലൈറ്റ്:
- അവ്‌നീതിന്റെ ബ്രാന്‍ഡ് മൂല്യം 30% വര്‍ധിച്ചു
- രണ്ട് ദിവസം കൊണ്ട് 18 ലക്ഷം ഫോളോവേഴ്സ്
- 12 പുതിയ ബ്രാന്‍ഡുകളുടെ പരസ്യ കരാറുകള്‍
വിരാട് കോഹ്ലിയുടെ 'ലൈക്ക്' കിട്ടിയതോടെ അവ്‌നീത് കൗറിന്റെ കരിയറില്‍ വന്‍ നേട്ടം. (ഫോട്ടോസ്- Samayam Malayalam) വിരാട് കോഹ്‌ലി 'അറിയാതെ' ലൈക്ക് അടിച്ച നടിക്ക് വന്‍ നേട്ടം, ഇന്‍സ്റ്റ ഫോളോവേഴ്‌സ് 31.8 മില്യണ്‍, 12 പരസ്യ കരാര്‍
എന്നാല്‍, ഈ സംഭവം അവ്‌നീത് കൗറിന്റെ കരിയറില്‍ വലിയ പുരോഗതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അവ്‌നീതിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് മൂന്ന് കോടിയില്‍ നിന്ന് ഏകദേശം 3.18 കോടിയായി ഉയര്‍ന്നു. വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 18 ലക്ഷം ഫോളോവേഴ്സ് ലഭിച്ചു. കൂടാതെ, 12 പുതിയ ബ്രാന്‍ഡുകളുടെ പരസ്യ കരാറും നേടി.
സൗന്ദര്യം, ഫാഷന്‍ മുതല്‍ ഫിന്‍ടെക് വരെയുള്ള വാണിജ്യ ബ്രാന്‍ഡുകളാണ് നടിയുടെ പരസ്യത്തിനായി കരാറിലെത്തിയതെന്ന് ഫില്‍മിബീറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിവാദത്തിന് ശേഷം അവ്‌നീതിന്റെ ബ്രാന്‍ഡ് മൂല്യം 30 ശതമാനം വര്‍ധിച്ചതായി ബസ്‌ക്രാഫ്റ്റ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഓരോ പോസ്റ്റിനും അവര്‍ 2.6 ലക്ഷം രൂപ ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഇത് രണ്ട് ലക്ഷം രൂപയായിരുന്നു.
കോഹ്ലി ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍ 2025) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വേണ്ടി കളിക്കുകയാണ്. അവ്‌നീത് കൗറിന്റെ ചിത്രത്തില്‍ ലൈക്ക് കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഫോളോവേഴ്സുള്ള കോഹ്ലിക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. തുടര്‍ന്ന് തൊട്ടടുത്ത ദിവസമായിരുന്നു വിശദീകരണവുമായി താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി.
'ലവ് ഇന്‍ വിയറ്റ്‌നാം' എന്ന അന്താരാഷ്ട്ര ചിത്രത്തിലാണ് അവ്‌നീത് അടുത്തതായി അഭിനയിക്കുന്നത്. ഐപിഎല്‍ 2025ല്‍ മികച്ച ഫോം തുടരുന്ന കോഹ്ലി ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് അണിയുന്നു. 11 മത്സരങ്ങളില്‍ നിന്ന് 143.46 സ്‌ട്രൈക്ക് റേറ്റോടെ 505 റണ്‍സ് നേടി. എട്ട് വിജയങ്ങളുമായി ഒന്നാം സ്ഥാനത്തുള്ള ആര്‍സിബി പ്ലേഓഫില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മെയ് 9 വെള്ളിയാഴ്ച ഏകാന സ്റ്റേഡിയത്തില്‍ അടുത്തതായി ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·