Authored by: നിഷാദ് അമീന്‍|Samayam Malayalam•20 May 2025, 6:02 pm
IPL 2025 SRH vs LSG: ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ രണ്ട് തവണ പിഴ ചുമത്തിയിട്ടും തന്റെ ട്രേഡ്മാര്‍ക്ക് ആഘോഷമായ 'നോട്ട്ബുക്ക് സെലിബ്രേഷന്‍' ആവര്‍ത്തിച്ച് ദിഗ്വേഷ് രഥി (Digvesh Rathi). അഭിഷേക് ശര്‍മയുടെ (Abhishek Sharma) വിക്കറ്റ് നേടിയപ്പോഴായിരുന്നു ആഘോഷം. ഇതിനെതിരെ അഭിഷേക് കടുത്ത വാക്കുകളും ആംഗ്യവുമായി രംഗത്തെത്തി. രണ്ടു പേരെയും താരങ്ങളും അമ്പയര്‍മാരും ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
വിവാദത്തിന് തിരികൊളുത്തി വീണ്ടും 'നോട്ട്ബുക്ക് സെലിബ്രേഷന്‍'; ദിഗ്വേശിനെതിരെ നടപടി വന്നേക്കും, ചുട്ട മറുപടിയുമായി അഭിഷേക് ശര്‍മ
പുറത്താക്കിയ ബാറ്റ്‌സ്മാന്റെ പേര് നോട്ട്ബുക്കില്‍ കുറിക്കുന്ന വിധത്തില്‍ കൈയില്‍ എഴുതുന്നതായി ആംഗ്യം കാണിക്കുകയാണ് ദിഗ്വേഷ് രഥിയുടെ വിക്കറ്റ് ആഘോഷം. ഇത് പെരുമാറ്റച്ചട്ട ലംഘനമായി ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ വിലയിരുത്തുകയും രണ്ട് തവണ ബൗളര്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹം ഇത് ആവര്‍ത്തിച്ചു.
ഇത്തവണ എസ്ആര്‍എച്ച് ഓപണര്‍ അഭിഷേക് ശര്‍മ (Abhishek Sharma), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവരുടെ വിക്കറ്റാണ് ദിഗ്വേഷിന് ലഭിച്ചത്. ഇതിന് പിന്നാലെ ദിഗ്വേഷ് കൈവെള്ളയില്‍ എഴുതുന്നതായി ആംഗ്യം കാണിക്കുകയായിരുന്നു. എന്നാല്‍ ഈ ആഘോഷം അഭിഷേക് ശര്‍മയെ കോപാകുലനാക്കി. ദിഗ്വേഷിന് നേരെ രൂക്ഷമായ വാക്കുകള്‍ ചൊരിയുകയും ചെയ്തു. ഇതോടെ വാക്കുകളിലൂടെ തിരിച്ചടിച്ച് അഭിഷേകിന് നേരെ ദിഗ്വേഷും ദേഷ്യത്തോടെ നടന്നടുത്തത് രംഗം വഷളാക്കി.
ഇതോടെ എല്‍എസ്ജി ക്യാപ്റ്റന്‍ ഋഷഭ് പന്ത് ദിഗ്വേഷിനെ തടയാന്‍ ശ്രമിച്ചു. അമ്പയര്‍ ഇടപെട്ട് അഭിഷേകിനോട് ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടക്കാന്‍ പറഞ്ഞു. എന്നാല്‍ ഫീല്‍ഡ് വിടുന്നതിനിടെ ദിഗ്വേഷിനെതിരെ വീണ്ടും അഭിഷേക് എന്തൊക്കെയോ വിളിച്ചുപറയുകയും ബദല്‍ ആംഗ്യം കാണിക്കുകയും ചെയ്തു.
ഇതിന് ശേഷം ഇഷാന്‍ കിഷനെ പുറത്താക്കിയ ശേഷവും ദിഗ്വേഷ് തന്റെ പതിവ് ആഘോഷം മുടക്കിയില്ല. ഐപിഎല്ലില്‍ താരത്തിന്റെ അരങ്ങേറ്റ സീസണ്‍ ആണിത്. 12 മത്സരങ്ങളില്‍ നിന്ന് 8.18 എന്ന എക്കണോമിയില്‍ 14 വിക്കറ്റുകള്‍ നേടി ഏറ്റവും മികച്ച പുതുമുഖ ബൗളറായി ഇതിനകം ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു.
രണ്ടുതവണ പിഴ ചുമത്തിയിട്ടും നിയമലംഘനം ആവര്‍ത്തിച്ചത് മല്‍സര വിലക്ക് പോലുള്ള കടുത്ത നടപടികളെടുക്കാന്‍ ഐപിഎല്‍ ഗവേണിങ്് കൗണ്‍സിലിനെ നിര്‍ബന്ധിതമാക്കിയേക്കും. വ്യത്യസ്തമായ രീതിയിലുള്ള ആഘോഷത്തെ വലിയ കുറ്റമായി കാണേണ്ടതില്ലെന്ന് ചില മുന്‍ താരങ്ങള്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ ഇതിനേക്കാള്‍ വലിയ നിയമലംഘനം നടത്തിയത് കണ്ടിട്ടുണ്ടെന്നും ബിസിസിഐക്ക് ഇരട്ട സമീപനമാണെന്നും ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു.
IPL 2025: ആര്‍സിബി ഡബിള്‍ സ്‌ടോങ് ആവുന്നു; തിരിച്ചെത്തുന്നത് ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരന്‍
മത്സരത്തിന് ശേഷം ഇരുവരും സംഭവത്തെക്കുറിച്ച് സംസാരിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇരുവരുമായും പിന്നീട് സംസാരിക്കുകയും ചെയ്തു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·