Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 1 May 2025, 12:11 am
IPL 2025 CSK vs PBKS: ഐപിഎല്‍ 2025ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തോല്‍വി തന്നെ. പ്ലേ ഓഫ് കാണാതെ പുറത്തായ എംഎസ് ധോണിയുടെ സംഘം പഞ്ചാബ് കിങ്‌സിനോടും തോറ്റു. 10 മാച്ചുകളില്‍ എട്ടാം തോല്‍വിയാണിത്. പഞ്ചാബ് 13 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി.
ഹൈലൈറ്റ്:
- പഞ്ചാബ് കിങ്‌സിന് നാല് വിക്കറ്റ് ജയം
- ശ്രേയസ് അയ്യര്‍ 41 പന്തില്‍ 72 റണ്‍സ്
- ചാഹലിന് ഒരു ഓവറില്‍ നാല് വിക്കറ്റ്
1. ശ്രേയസ് അയ്യരുടെ ബാറ്റിങ്. 2. ഹാട്രിക് നേടിയ ചാഹലിന്റെ ആഹ്ലാദം. Photo: ANI (ഫോട്ടോസ്- Samayam Malayalam) ശ്രേയസ് തിളങ്ങി, ചാഹലിന് ഹാട്രിക്; ആറാം ജയത്തോടെ പഞ്ചാബ് കിങ്‌സ് രണ്ടാം സ്ഥാനത്ത്
120 പന്തില്‍ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് വേണ്ടി ശ്രേയസ് അയ്യര്‍ 41 പന്തില്‍ 72 റണ്‍സ് നേടി. പ്രഭ്‌സിമ്രാന്‍ സിങ് (36 പന്തില്‍ 54), ശശാങ്ക് സിങ് (12 പന്തില്‍ 23), പ്രിയാന്‍ഷ് ആര്യ (15 പന്തില്‍ 23) എന്നിവരും വിജയത്തില്‍ പങ്കാളികളായി.
നേരത്തേ സാം കറന്‍ 47 പന്തില്‍ 88 റണ്‍സ് നേടിയതോടെയാണ് സിഎസ്‌കെ മികച്ച സ്‌കോറിലെത്തിയത്. ഡിവാള്‍ഡ് ബ്രെവിസ് 32 (26) റണ്‍സ് നേടിയപ്പോള്‍ മറ്റുള്ളവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. പഞ്ചാബിന് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തി. 19ാം ഓവറില്‍ അദ്ദേഹം ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടി.
ഐപിഎല്‍ കരിയറില്‍ യുസ്‌വേന്ദ്ര ചാഹലിന്റെ രണ്ടാമത്തെ ഹാട്രിക് ആണിത്. തന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ എംഎസ് ധോണിയെ പുറത്താക്കിയ ചാഹല്‍ അവസാന മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായി ദീപക് ഹൂഡ, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ് എന്നിവരെയും വീഴ്ത്തി ഞെട്ടിച്ചു. മൂന്ന് ഓവറില്‍ 32 റണ്‍സിനാണ് നാല് വിക്കറ്റ് നേട്ടം.
ഐപിഎല്‍ കരിയറില്‍ യുസ്‌വേന്ദ്ര ചാഹലിന്റെ രണ്ടാമത്തെ ഹാട്രിക് ആണിത്. തന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ എംഎസ് ധോണിയെ പുറത്താക്കിയ ചാഹല്‍ അവസാന മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായി ദീപക് ഹൂഡ, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ് എന്നിവരെയും വീഴ്ത്തി ഞെട്ടിച്ചു. മൂന്ന് ഓവറില്‍ 32 റണ്‍സിനാണ് നാല് വിക്കറ്റ് നേട്ടം.
2022 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചപ്പോഴാണ് ചാഹലിന്റെ ആദ്യ ഹാട്രിക്. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് ഓവറുകല്‍ മാത്രമാണ് അദ്ദേഹ എറിഞ്ഞത്. മൂന്നാം ഓവറില്‍ നാല് വിക്കറ്റും നേടി ചരിത്ര പുസ്തകത്തില്‍ ഇടംപിടിച്ചു.
രണ്ട് ഐപിഎല്‍ ഹാട്രിക് നേടിയ ചുരുക്കം ചിലരില്‍ ഒരാളായി ചാഹല്‍ മാറി. മൂന്ന് ഹാട്രിക് നേടിയ അമിത് മിശ്രയുടെ പേരിലാണ് റെക്കോഡ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·