Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 1 May 2025, 8:40 pm
IPL 2025 RR vs MI: ഐപിഎല്‍ 2025 സഞ്ജു സാംസണിനും (Sanju Samson) രാജസ്ഥാന്‍ റോയല്‍സിനും (Rajasthan Royals) കടുത്ത നിരാശയാണ് ഇതുവരെ നല്‍കിയത്. തുടര്‍ച്ചയായ നാലാം മല്‍സരത്തിലാണ് സഞ്ജു പരിക്ക് കാരണം പുറത്തായത്. ഇന്ന് തോറ്റാല്‍ ആര്‍ആറിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിക്കും. വിജയം തുടരുന്ന മുംബൈ ടീമില്‍ മാറ്റമില്ല.
ഹൈലൈറ്റ്:
- തുടര്‍ച്ചയായ നാലാം മാച്ചിലും സഞ്ജു ഇല്ല
- തോറ്റാല്‍ ആര്‍ആര്‍ പ്ലേ ഓഫിന് പുറത്താവും
- മുംബൈ തുടര്‍ച്ചയായ ആറാം വിജയത്തിന്
സഞ്ജു സാംസണ്‍ (ഫോട്ടോസ്- Samayam Malayalam) സഞ്ജു നിര്‍ണായക മാച്ചിലും പുറത്ത്; മുംബൈ ഇന്ത്യന്‍സിനെതിരെ വൈഭവ് സൂര്യവംശി ഓപണര്‍
ഏപ്രില്‍ 16ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തിനിടെ ബാറ്റിങിനിടെയാണ് സഞ്ജു സാംസണിന് പരിക്കേറ്റിരുന്നത്. വയറിന്റെ ഒരു ഭാഗത്ത് കടുത്ത വേദന അനുഭവപ്പെട്ടതിനാല്‍ മികച്ച ഫോമില്‍ നില്‍ക്കെ റിട്ടയേഡ് ഹര്‍ട്ട് ആവേണ്ടി വന്നു. തുടര്‍ന്ന് എല്‍എസ്ജി, ആര്‍സിബി, ജിടി ടീമുകളെ നേരിട്ടപ്പോഴും സഞ്ജുവിന് കളിക്കാനായില്ല.
സഞ്ജുവിന് പകരം റിയാന്‍ പരാഗ് ആണ് ടീം ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പറുടെ ചുമതല ധ്രുവ് ജുറെല്‍ ഏറ്റെടുത്തപ്പോള്‍ ഓപണര്‍ റോളില്‍ സഞ്ജുവിന് പകരം 14കാരന്‍ വൈഭവ് സൂര്യവംശി ക്രീസിലെത്തും.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സന്ദീപ് ശര്‍മയുടെ വിരലിന് ഒടിവ് സംഭവിച്ചിരുന്നു. ശേഷിക്കുന്ന സീസണില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. ആകാശ് മധ്വാള്‍ പകരക്കാരനായി. പരിക്കുമൂലം വനിന്ദു ഹസരംഗയും മത്സരത്തില്‍ നിന്ന് പുറത്തായി. കുമാര്‍ കാര്‍ത്തികേയയാണ് പ്ലെയിങ് ഇലവനില്‍ ഇടം നേടിയത്. അതേസമയം, മുംബൈ അവരുടെ വിജയ കോമ്പിനേഷന്‍ നിലനിര്‍ത്തി.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍:
റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, നിതീഷ് റാണ, ധ്രുവ് ജുറെല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, ഫസല്‍ഹഖ് ഫാറൂഖി.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍:
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റയാന്‍ റിക്കല്‍റ്റണ്‍, വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നമന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·