Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•18 May 2025, 8:30 pm
ഐപിഎൽ 2025 ൽ രാജസ്ഥാൻ റോയൽസിന് വീണ്ടും തോൽവി. പഞ്ചാബ് കിങ്‌സ് രാജസ്ഥാൻ റോയൽസ് മത്സരത്തിൽ 10 റൺസിനാണ് റോയൽസ് പരാജയപ്പെടുന്നത്. അതേസമയം രാജസ്ഥാൻ റോയൽസിനെ പരാജയപെടുത്തിയതോടെ ഐപിഎൽ 2025 പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്.
ഹൈലൈറ്റ്:
- പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് പഞ്ചാബ് കിങ്‌സ്
- രാജസ്ഥാൻ റോയൽസിന് പിഴച്ചത് എവിടെ
- സഞ്ജു സാംസണും നിരാശപ്പെടുത്തി
രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് (ഫോട്ടോസ്- Samayam Malayalam) 10 റൺസിന്റെ ജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ശേഷം നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് പഞ്ചാബ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് മാത്രമാണ് നേടാനായത്.
സഞ്ജു വന്നിട്ടും രക്ഷയില്ല; പഞ്ചാബിന് മുന്നിൽ പരാജയം; രാജസ്ഥാന് പിഴച്ചത് എവിടെ
തുടക്കത്തിൽ ഗംഭീര പ്രകടനം നടത്തിയ രാജസ്ഥാന്റെ ഓപ്പണർമാർ ജശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും ഒരുപാട് നേരം ക്രിസിൽ തുടരാൻ താരങ്ങൾക്ക് സാധിച്ചില്ല. 15 പന്തിൽ 40 റൺസ് നേടിയ വൈഭവ് മറ്റൊരു മികച്ച ഇന്നിങ്‌സ് കാഴ്ചവെക്കും എന്ന് ആരാധകർ കാത്തിരിക്കുമ്പോളാണ് താരത്തിന്റെ പുറത്താകൽ. 25 പന്തിൽ 50 റൺസ് നേടി ജയ്‌സ്വാളും പവലിയനിലേക്ക് മടങ്ങി. അതേസമയം ആരാധകർ ഏറെ പ്രതീക്ഷകൾ അർപ്പിച്ച സഞ്ജു സാംസണും ഇന്ന് തിളങ്ങാൻ സാധിച്ചില്ല. 16 പന്തിൽ 20 റൺസ് നേടി താരം പവലിയനിലേക്ക് മടങ്ങി. എന്നാൽ ഇത്തവണ ധ്രുവ് ജൂറാൽ അർധ സെഞ്ചുറി നേടി തകർച്ചയിലേക്ക് വീണ രാജസ്ഥാൻ റോയൽസിന് വീണ്ടും പ്രതീക്ഷ നൽകി.
എന്നാൽ പഞ്ചാബിന്റെ ബൗളിങ് നിര കൃത്യമായ ഇടവേളകളിൽ റോയൽസിന്റെ ബാറ്റിങ്ങ് ശക്തിയെ തകർത്തുകൊണ്ട് ഇരുന്നു. എന്നത്തേയും പോലെ ഇന്നും അനായാസം ജയിക്കാമായിരുന്ന മത്സരം മധ്യനിരയുടെ വീഴ്ചയെ തുടർന്ന് റോയൽസിന് നഷ്ടമായി എന്നുതന്നെ പറയാം. അതേസമയം ജോഫ്രാ ആർച്ചറിന്റെ അഭാവവും ടീമിനെ നന്നേ ബാധിച്ചു.
പുതുതായി ടീമിലെത്തിച്ച താരങ്ങളെ മൈതാനത്ത് ഇറക്കാതിരുന്നതിലും ആരാധകർക്കിടയിൽ നിന്ന് വിമർശനം ഉയരുകയാണ്. മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടും അവരെ ബെഞ്ചിലിരുത്തി വീണ്ടും പരാജയം ഇരന്നുവാങ്ങുകയായിരുന്നു റോയൽസ് എന്നാണ് ആരാധകരുടെ പക്ഷം.
അതേസമയം പഞ്ചാബിന്റെ ഫീൽഡിങ് മികവും എടുത്തുപറയേണ്ടതാണ്. റോയൽസിനെ വലിയ ഒരു സ്കോറിലേക്ക് ഉയർത്താൻ അനുവദിക്കാതെ വലിഞ്ഞു മുറുക്കാൻ പഞ്ചാബിന് സാധിച്ചു. ഈ ജയത്തോടുകൂടി ഐപിഎൽ പോയിന്റ് പട്ടികയിൽ 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പഞ്ചാബ്. ഒന്നാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും 17 പോയിന്റ് ആണ് ഉള്ളതെങ്കിലും നെറ്റ് റൺ റേറ്റ് കൂടുതൽ ഉള്ളത് ആർസിബിയ്ക്കാണ്.
നേഹൽ വധേര ആണ് പഞ്ചാബിന്റെ ടോപ് സ്കോറെർ. 37 പന്തിൽ 70 റൺസാണ് താരം നേടിയത്. ശശാങ്ക് സിങ് 30 പന്തിൽ 59 റൺസ് നേടി തിളങ്ങി. ഇമ്പാക്ട് താരമായി ഇറങ്ങിയ ഹർപ്രീത് ബ്രാർ ആണ് പഞ്ചാബിനായി ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയത്. മാർക്കോ ജാൻസൻ, അസ്മത്തുള്ള ഒമർസായ് എന്നിവർ 2 വീതം വിക്കറ്റുകളും നേടി. രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത് ധ്രുവ് ജൂറാൽ ആണ്. 53 റൺസ് ആണ് താരം നേടിയത്. തുഷാർ ദേശ്പാണ്ഡെ 2 വിക്കറ്റും ക്വേന മഫക, റിയാൻ പരാഗ് , ആകാശ് മധ്വാൾ എന്നിവർ ഓരോ വിധം വിക്കറ്റും നേടി.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·